കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തന്ത്രി കണ്ഠരര് രാജീവര് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന തന്‍റെ സ്ഥാപനത്തില്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചിട്ടില്ലെന്ന് ഉടമ എന്‍.എം. രാജു. തന്ത്രിയെയോ കുടുംബത്തെയോ താന്‍ കണ്ടിട്ടില്ലെന്നും രാജു കൊച്ചിയില്‍ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തന്ത്രി കണ്ഠരര് രാജീവര് 2.5 കോടി രൂപ ഇവിടെ നിക്ഷേപിച്ചിരുന്നതായും നിക്ഷേപ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് സ്ഥാപനം പൂട്ടിപ്പോയപ്പോള്‍ എന്തുകൊണ്ടാണ് തന്ത്രി പരാതിപ്പെടാത്തത് എന്നതടക്കമുള്ള കാര്യത്തില്‍ എസ്‌ഐടിക്ക് സംശയം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ് നന്നിരുന്നു. തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലും രാജുവിന്‍റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.
Tags : Kandararu Rajeevaru invested sabarimala gold case