x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇതൊരു ഫോൺ നമ്പറല്ല; യുഡിഎഫിന് മുന്നറിയിപ്പുമായി എം.എം. മണി


Published: January 8, 2026 12:27 AM IST | Updated: January 8, 2026 03:43 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നണികളെല്ലാം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകളിലേക്ക് കടന്നതോടെ സൈബറിടങ്ങളിലും പോരാട്ടങ്ങൾ ആരംഭിച്ച് കഴിഞ്ഞു. സിപിഎം നേതാവ് എം.എം. മണി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് നിലവിൽ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് നേടിയ സീറ്റുകളുടെ എണ്ണവുമായാണ് മുൻ മന്ത്രി കൂടിയായ മണി രംഗത്തെത്തിയത്. "98, 68, 91, 99 ഇതൊരു ഫോൺ നമ്പറല്ല" എന്ന് ആരംഭിക്കുന്നതാണ് എം.എം. മണിയുടെ പോസ്റ്റ്.

യുഡിഎഫ് 100 സീറ്റെന്ന ലക്ഷ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നതിനിടെയാണ് എൽഡിഎഫ് കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ നേടിയ സീറ്റുകളുടെ എണ്ണവുമായി സൈബറിടത്തേക്ക് മണിയുടെ രംഗപ്രവേശനം.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 98 സീറ്റുകൾ നേടിയിരുന്നു. തുടർന്ന് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ സർക്കാർ അധികാരത്തിലെത്തി. 2011ൽ 68 സീറ്റുകൾ നേടിയ ഇടതുപക്ഷം പ്രതിപക്ഷത്തേക്കെത്തിയപ്പോൾ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറിയിരുന്നു.

2016ൽ 91 സീറ്റുകളുമായി പിണറായി വിജയന്‍റെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരം പിടിച്ചു. 2021ൽ വീണ്ടും 99 സീറ്റുകളുമായി രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുകയായിരുന്നു.

 

Tags : mm mani ldf cpm udf assembly election

Recent News

Up