തിരുവനന്തപുരം: നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുൻമന്ത്രി ആന്റണി രാജുവിന്റെ ഉപഹർജിയിൽ ഇടക്കാല ഉത്തരവു പറയുന്നതു 16ലേക്കു മാറ്റി. ഉത്തരവു തയാറാക്കാത്തതിനെ തുടർന്നാണു കോടതി നടപടി.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം എംഎൽഎ ആയിരുന്ന ആന്റണി രാജുവിനു നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷാവിധി കഴിഞ്ഞ ദിവസം താൽക്കാലികമായി മരവിപ്പിച്ചിരുന്നു.
ഈ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നു പ്രതിഭാഗവും ശിക്ഷ നിയമപരമായി നിലനിൽക്കുന്നതും തൃപ്തികരവുമാണെന്നു പ്രോസിക്യൂഷൻ വാദിച്ചു.
Tags : Thondimuthal case postponed sentence verdict petition Antony raju