x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അള്‍ട്രാവയലറ്റ് വികിരണ തോത്: മൂന്നാറിലും കോന്നിയിലും മഞ്ഞ അലര്‍ട്ട്

ജെയിസ് വാട്ടപ്പിള്ളില്‍
Published: February 18, 2026 10:20 PM IST | Updated: February 18, 2026 10:20 PM IST

തൊടുപുഴ: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് ഏറ്റവും കൂടിയ നഗരമായി മൂന്നാര്‍ മാറുന്നു. ഏതാനും ദിവസങ്ങളായി ഇവിടത്തെ യുവി സൂചിക കൂടിയ നിലയില്‍ തുടരുകയാണ്. തിങ്കളാഴ്ച യുവി സൂചിക എട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്നു ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ സൂചിക ഏഴായതിനാല്‍ മഞ്ഞ അലര്‍ട്ടായിരുന്നു. ഇതിനു പുറമെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും യുവി സൂചിക ഏഴിലെത്തി. യുവി സൂചിക എട്ടുമുതല്‍ പത്തുവരെ ഓറഞ്ച് അലര്‍ട്ടും 11 മുകളിലെത്തിയാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. കൊട്ടാരക്കര-6, ചെങ്ങന്നൂര്‍-6, ചങ്ങനാശേരി-6, തൃത്താല-6, മാനന്തവാടി-6 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ യുവി സൂചിക.

സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി സംസ്ഥാനത്തെ 14 ജില്ലകളിലെ സ്‌റ്റേഷനുകളിലും തത്സമയ യുവി സൂചിക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവിടെനിന്നു ലഭിക്കുന്ന വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിനായി നല്‍കുന്നത്. യുവി സൂചിക കൂടുതലുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായി കൂടുതല്‍ സമയം ഉയര്‍ന്ന അളവിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നതു സൂര്യാതപത്തിനും ചര്‍മരോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ-നേത്ര രോഗമുള്ളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്കു പുറമെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രതപുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പകല്‍സമയം പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ്എന്നിവ ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും. ശരീരം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും ഗുണകരമാണ്. അതേസമയം ചൂട് വര്‍ധിച്ചതും പരീക്ഷക്കാലം ആരംഭിച്ചതും മൂലം മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

പകല്‍ കടുത്ത ചൂടായതിനാല്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുറത്തിറങ്ങാനും കഴിയാത്ത സാഹചര്യവുമുണ്ട്. പകല്‍ ചൂട് കൂടുതലാണെങ്കിലും രാത്രി സാമാന്യം തണുപ്പ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം മൂന്നാറില്‍ താപനില മൈനസ് ഒന്നിലെത്തിയിരുന്നു.

എന്നാല്‍ വളരെ വേഗം മഞ്ഞ് മൂടിയ അന്തരീക്ഷം ഇവിടെനിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഗോള താപനത്തിന്‍റെയും പ്രതിഫലനമാണ് ഇപ്പോള്‍ പ്രകടമാകുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Tags : Munnar Konni Ultraviolet radiation levels Yellow alert

Recent News

Up