x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യജീവി ആക്രമണ ലഘൂകരണ യജ്ഞം മൂന്നാം ഘട്ടം നീട്ടി


Published: January 2, 2026 05:01 AM IST | Updated: January 2, 2026 05:01 AM IST

കോഴിക്കോട്: അതിരൂക്ഷമായ വന്യജീവി ശല്യത്തിനു പരിഹാരം കണ്ടെത്താനായി സര്‍ക്കാര്‍ ആരംഭിച്ച വന്യജീവി ആക്രമണ ലഘൂകരണ യജ്ഞം സമയബന്ധിതമായി നടപ്പാക്കാനാകാത്ത സാഹചര്യത്തില്‍ യജ്ഞത്തിന്‍റെ മൂന്നാംഘട്ടം നീട്ടി.

ജില്ലാ തലത്തിലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളെ ക്രോഡീകരിച്ച് സര്‍ക്കാര്‍ തലത്തില്‍ അവതരിപ്പിച്ച് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനായി നിശ്ചയിച്ച മൂന്നാം ഘട്ടം ഈ മാസം 31 വരെയാണു നീട്ടിയിരിക്കുന്നത്. 2025 ഒക്ടോബര്‍ 16 മുതല്‍ 30 വരെയായിരുന്നു മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചിരുന്നത്.

ഈ ഘട്ടത്തില്‍ സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ട കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമായതിനാല്‍ തീവ്ര യജ്ഞ പരിപാടിയുടെ മൂന്നാംഘട്ടം ദീര്‍ഘിപ്പിച്ചുനല്‍കണമെന്നു ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ആവശ്യപ്പെട്ടതു പ്രകാരമാണു സര്‍ക്കാര്‍ നടപടി.

രണ്ടാം ഘട്ട യജ്ഞം ഉദ്ദേശിച്ച സമയത്തു പൂര്‍ത്തീകരിക്കാന്‍ കഴിയാതെവന്നതോടെയാണു മൂന്നാം ഘട്ടം നീട്ടേണ്ടിവന്നത്. 2025 സെപ്റ്റംബര്‍ 16നു തുടങ്ങിയ ഒന്നാം ഘട്ടം ആ മാസം 30 ന് അവസാനിച്ചിരുന്നു. ഫോറസ്റ്റ് റേഞ്ച് തലത്തില്‍ പരിഹരിക്കാവുന്ന വിഷയങ്ങളാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.

ഒന്നാം ഘട്ടത്തില്‍ പരമാവധി പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കിയെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. ജില്ലാ തലങ്ങളില്‍ തീര്‍പ്പാക്കേണ്ട വിഷയങ്ങള്‍ക്കായി രണ്ടാം ഘട്ടം 2025 ഒക്‌ടോബര്‍ ഒന്നിനു തുടങ്ങി. ആ മാസം 15നു തീര്‍ക്കാന്‍ ഉദേശിച്ചിരുന്നുവെങ്കിലും നവംബര്‍ ആദ്യവാരത്തോടെയാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

രണ്ടാം ഘട്ടത്തില്‍ പരാതികളുടെ ആധിക്യമായിരുന്നു. യജ്ഞം വിജയകരമാണെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് നിരവധി പേരാണ് കഴിഞ്ഞ മാസംതന്നെ വന്യജീവി ആക്രമണത്തില്‍ കൊല്ല പ്പെട്ടത്.അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മൂന്നാം ഘട്ടത്തിനു കാര്യമായ തയാറെടുപ്പുകള്‍ നടത്താനാണു സര്‍ക്കാര്‍ നീക്കം.

Tags : Wildlife encroachment third phase

Recent News

Up