മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കി. പകരം, വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗർ ആന്ഡ് ആജീവിക മിഷൻ (ഗ്രാമീണ്) വിബിജി റാം ജി (ജി) ബിൽ 2025 പാർലമെന്റ് പാസാക്കി. ഇരുപത് വർഷത്തെ തുടർച്ചയായ നടപ്പാക്കലിനുശേഷം ഉണ്ടായ ഈ ചുവടുമാറ്റം പൂർണമായ അഴിച്ചുപണിയല്ല; ചില ഘടകങ്ങൾ നിലനിർത്തിയും ചില പുതുമകൾ കൂട്ടിച്ചേർത്തുമുള്ള പുനർ രൂപകല്പനയാണിത്. രാജ്യത്തുടനീളം ഈ മാറ്റങ്ങൾ ശക്തമായ ചർച്ചകൾക്കിടയായി. ചില വിമർശനങ്ങൾ യുക്തിസഹമാണെങ്കിലും ചിലതിൽ സംസ്ഥാന സർക്കാരുകളും നയവിശകലനക്കാരും കടുത്ത ഭിന്നാഭിപ്രായമാണ് ഉയർത്തുന്നത്.
കേരളത്തിന്റെ സാമൂഹിക, സാന്പത്തിക, രാഷ്ട്രീയ യാഥാർഥ്യങ്ങളെ പുതിയ വിബിജി റാം ജി (ജി) ക്രിയാത്മകമായി വിന്യസിക്കാൻ ഉടനടി എന്ത് നിർണായക നടപടികളാണു വേണ്ടത്? നിലവിലെ ‘ക്ഷേമസ്ഥിരത മോഡിൽ’നിന്ന് ഉത്പാദനവർധന-സുരക്ഷ-മോഡലിലേക്ക് കേരളത്തിന് എങ്ങനെ മാറാൻ കഴിയും? അതിനായി നിലവിലുണ്ടായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി (എംജിഎൻആർഇജിഎസ്) യുടെ അനുഭവത്തിൽ കേരള മോഡലിനെ എപ്രകാരം ഭാവിയിൽ കൂടുതൽ സുസ്ഥിരമാക്കാം? വിബിജി റാം ജി (ജി) വഴി കേരളത്തിന്റെ പ്രത്യേക പ്രശ്നങ്ങളെ നേരിടാൻ അതിന്റെ സാധ്യതകൾ പുനഃക്രമീകരിക്കുന്നതിനുള്ള പുതിയ തന്ത്രപരമായ നിലപാടുകൾ എന്തായിരിക്കണം?
കേരളത്തിന്റെ അനുഭവങ്ങൾ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കേരളം ശക്തമായിരുന്നു. അതിന്റെ തോതുകൊണ്ടു മാത്രമല്ല, ഭരണപരമായ വിശ്വാസ്യതയും ഏതാനും സാമൂഹിക ഫലങ്ങളുമാണു കാരണം. തൊഴിൽ ആവശ്യം യാഥാർഥ്യവും സുസ്ഥിരവുമായിരുന്നു. ദേശീയ ശരാശരിയേക്കാൾ ഒരു കുടുംബത്തിന് 55-65 ദിവസത്തെ ജോലി സ്ഥിരമായി നൽകുന്നതിനു സാധിച്ചു. താരതമ്യേന നഗരവത്കരിക്കപ്പെട്ടതും സേവനാധിഷ്ഠിതവുമായ സന്പദ്വ്യവസ്ഥയിൽ പോലും ഗ്രാമീണ തൊഴിൽ ആവശ്യമാണെന്ന് കേരളം തെളിയിച്ചു.
90 ശതമാനം വ്യക്തിദിനങ്ങളും സ്ത്രീകളാണു സൃഷ്ടിക്കുന്നത് എന്നതിനാൽ, കേരളത്തിലെ സ്ത്രീകൾക്കായുള്ള ഏറ്റവും ശക്തമായ തൊഴിൽ ഇൻഷ്വറൻസ് ഉപകരണമായി ഇതു മാറി. ഗാർഹിക ഉപഭോഗം സ്ഥിരപ്പെടുത്തുകയും ദുരിതമനുഭവിക്കുന്നവരുടെ കുടിയേറ്റം കുറയ്ക്കുകയും, പ്രത്യേകിച്ചും സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. ഈ ഫലം യാദൃച്ഛികമല്ല; കേരളത്തിന്റെ സാമൂഹിക മൂലധനത്തിന്റെയും വികേന്ദ്രീകൃത ഭരണ സാന്പത്തിക സംവിധാനങ്ങളുടെയും ഫലമാണ്.
വേതനം ഉപജീവനമാർഗമായി മാത്രം കണ്ടിരുന്നത് അവസാനിപ്പിച്ചു. കാർഷിക മേഖലയിൽനിന്നുള്ള നാമമാത്ര വേതനം വേഗത്തിൽ ഉയർന്നപ്പോൾ പദ്ധതിയെ ഒരു ഉപജീവന തൊഴിൽ ഗാരന്റിയായി മാറ്റി. ഈ പദ്ധതി കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്നു സംരക്ഷിച്ചു. പക്ഷേ, മുകളിലേക്കുള്ള സാന്പത്തിക ഉയർച്ച സാധ്യമാക്കാൻ ഉപകരിച്ചില്ല.
ആസ്തി സൃഷ്ടിച്ചതിൽ കാലാവസ്ഥാ അവബോധമുണ്ടായിരുന്നു. പക്ഷേ, സാന്പത്തികമായി നേട്ടം ഉറപ്പാക്കിയില്ല. പഞ്ചായത്തുകൾ ജലസംരക്ഷണം, മണ്ണ് സംരക്ഷണം, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കു മുൻഗണന നൽകി. എന്നിരുന്നാലും, പൂർത്തീകരണത്തിനുശേഷമുള്ള ഉത്പാദനക്ഷമത ഉറപ്പാക്കൽ, ഓഡിറ്റുകളുടെ അഭാവം എന്നിവയിൽ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇവ സാന്പത്തികമായി അദൃശ്യമായി നിലകൊണ്ടു. വിളവ് അക്കൗണ്ടിംഗ് ഇല്ല, വരുമാന ആട്രിബ്യൂഷൻ ഇല്ല, പരിപാലനച്ചെലവ് തനതായി ഏർപ്പാടാക്കിയില്ല.
മൊത്തത്തിൽ നടത്തിപ്പ് നിലവാരം മെച്ചപ്പെട്ടതായിരുന്നെങ്കിലും അവകാശങ്ങൾ ഭാഗികമായി മാത്രമാണ് സംരക്ഷിക്കപ്പെട്ടത്. ചോർച്ചകൾ കുറഞ്ഞു, വേതനം കിട്ടുന്നതിലെ കാലതാമസം പ്രതിസന്ധിയായി. കേരളം ദാരിദ്ര്യ-നിർമാർജനത്തിലും വനിതാ ശക്തീകരണത്തിലും വിജയിച്ചു. എന്നാൽ, മാതൃക സുസ്ഥിരമല്ലാതായി.
കേരളം ഇപ്പോൾ കടുത്ത സാന്പത്തിക സമ്മർദത്തിലാണ്. സ്ഥിരമായ വരുമാന കമ്മിയും ഉയർന്ന കട-അനുപാതങ്ങളുമുണ്ട്. പ്രത്യേകിച്ച് നിലവിലെ കൂടുതൽ കർശനമായ കേന്ദ്ര-സംസ്ഥാന ചെലവ് പങ്കിടൽ അന്തരീക്ഷത്തിൽ. ആസ്തികൾ മൂലധനവത്കരിക്കപ്പെട്ടിരുന്നില്ല എന്നതും ന്യൂനതയാണ്. കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ നടന്നിരുന്നു. പക്ഷേ മൂല്യനിർണയം, ധനസന്പാദന മാർഗങ്ങൾ, പരിപാലന വ്യവസ്ഥകൾ എന്നിവ ഉണ്ടായില്ല. അതായത്, പൊതു മൂലധനത്തെ ഒറ്റപ്പെട്ട ആസ്തികളാക്കി മാറ്റി. ഇവയ്ക്ക് സന്പദ്ഘടനയിൽ പുരോഗതിയുടെ, അനുരണനങ്ങൾ, തൊഴിൽ-വരുമാനം എന്നിവ പുതുതായി സൃഷ്ടിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ല.
തൊഴിൽ വിപണിയിൽ പൊരുത്തക്കേടുകൾ വർധിച്ചു. കേരളത്തിന്റെ സാന്പത്തികവളർച്ച സേവനങ്ങൾ, പരിചരണം, ഹരിത ജോലികൾ, വിജ്ഞാന മേഖലകൾ എന്നിവയിലാണ്. എന്നാൽ, തൊഴിലുറപ്പു പദ്ധതിയുടെ അനുബന്ധ പ്രവൃത്തികൾ സ്ത്രീകൾക്കും യുവാക്കൾക്കും മുന്നേറ്റശേഷി ലഭ്യമാക്കാത്ത താഴ്ന്ന വൈദഗ്ധ്യമുള്ള പതിവു ജോലികളിൽ മാത്രം ഒതുങ്ങിക്കൂടി.
കേരളം നേരിട്ട പ്രതിസന്ധി വ്യക്തമാണ്: സാന്പത്തികമായി നേട്ടം പ്രായോഗികമല്ലാത്ത രൂപകൽപനയിൽനിന്നു രക്ഷപ്പെടൽ; വിലപേശാൻ കഴിയാത്ത സാമൂഹിക ഗാരന്റിയെ എപ്രകാരം ഫലപ്രദമായി പ്രതിരോധിക്കാം എന്നിങ്ങനെ.
വിബിജി റാം ജിയിലേക്കുള്ള നിലപാടുമാറ്റം
ഉയർന്ന സ്ത്രീ തൊഴിലാളി പങ്കാളിത്തം, ശക്തമായ പഞ്ചായത്ത് സ്ഥാപനങ്ങൾ, വികസിത വർധിത കാലാവസ്ഥാ എക്സ്പോഷർ എന്നിവയുടെ അകന്പടിയോടെയാണ് കേരളം പുതിയ വിബിജി റാം ജി (ജി) യുടെ ചട്ടക്കൂടിലേക്കു പ്രവേശിക്കുന്നത്. തുടർച്ചയോ സംയോജിതമോ ആയ ഏതൊരു പരിപാടിയും ഉത്പാദനക്ഷമത ഉറപ്പാക്കുന്നതും വൈദഗ്ധ്യം ഉൾച്ചേർക്കുന്നതും സംസ്ഥാനത്തിന് സാന്പത്തികമായി അടിസ്ഥാന നിക്ഷേപവുമായിരിക്കണമെന്നു നിലവിലെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതിനാൽ, കേരളത്തിന്റെ തന്ത്രപരമായ നിലപാട് മാറ്റി സ്ഥാപിക്കലല്ല; മറിച്ച് പുനർനിർമിക്കലാണ് ആവശ്യം.
തൊഴിൽ ഉറപ്പിനെ തൊഴിൽ ഇൻഷ്വറൻസായി നിലനിർത്തേണ്ടിയിരിക്കുന്നു. സൃഷ്ടിക്കുന്ന ആസ്തികളെ അളക്കാവുന്ന ഉത്പാദനക്ഷമതയിലേക്കും വരുമാനവർധനാ സ്രോതസുകളിലേക്കും പുതുതായി മാറ്റണം. സ്ത്രീകളുടെ പൊതുതൊഴിൽ പ്രവൃത്തികളെ സ്ഥിരമായ വരുമാന ലഭ്യതയ്ക്കു പകരമായല്ല, കാലാവസ്ഥാ പ്രതിരോധ അപകട ഇൻഷ്വറൻസായി കണക്കാക്കണം. സംസ്ഥാനത്തിന് ധനബാധ്യതയായല്ല ഉത്പാദനക്ഷമത നേട്ടങ്ങൾ സാന്പത്തിക ഭാരം ലഘൂകരിക്കുമെന്ന് ഉറപ്പാക്കാം. ഇപ്രകാരമുള്ള ക്രിയാത്മക നിലപാട് വിബിജി റാം ജിയെ സൂക്ഷ്മം പുനഃപ്രതിഷ്ഠിക്കും. എംജിഎൻആർഇജിഎസിന് കഴിയാത്തത് ഘടനാപരമായി പുതുതായി പരിഹരിക്കുമോ?
വിബിജി റാം ജി (ജി) കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നിടങ്ങൾ
►വിബിജി റാം ജി (ജി) യുടെ പ്രധാന രൂപകൽപന ഘടകങ്ങൾ കേരളത്തിന്റെ അനുഭവപാഠങ്ങളുമായും വെല്ലുവിളികളുമായും നേരിട്ടു സമരസപ്പെടണം. വാചാടോപപരമായല്ല, ഘടനാപരമായ നിബന്ധനകൾ പാലിച്ചാകും വിജയം കണ്ടെത്താൻ കഴിയുക.
► ഉത്പാദനക്ഷമത ഇനി ഓപ്ഷണലല്ല
► ഔട്ട്പുട്ട്-ലിങ്ക്ഡ് പ്ലാനിംഗും പൂർത്തീകരണത്തിനു ശേഷമുള്ള ഓഡിറ്റുകളും വിബിജിറാം ജി (ജി) യിൽ നിർബന്ധമാക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം, തൊഴിലുറപ്പ് പരിപാടിക്കുണ്ടായ ന്യൂനതകൾ ഇതുവഴി പരിഹരിക്കും. ജലസേചന പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ഭൂഗർഭജല ആഘാതവും ലഭ്യതയും എന്നിവ വിശദമാക്കണം; കാർഷിക ആസ്തികൾ നിർമിക്കുന്പോൾ വിളവ് നേട്ടങ്ങൾ റിപ്പോർട്ട് ചെയ്യണം; വരുമാന സൂചകങ്ങൾ പ്രോഗ്രാം വിലയിരുത്തലിന്റെ ഭാഗമാകും. ഇത് മുടക്കിയ ചെലവുകളിൽനിന്നു രൂപം കൊള്ളുന്ന ആസ്തികളെ ഉത്പാദനക്ഷമമായ പൊതുവരുമാന മൂലധനമാക്കി മാറ്റാൻ ഉപകരിക്കും.
► നൈപുണ്യ ഉൾച്ചേർക്കൽ സ്ഥിരം അധ്വാനത്തെ മാറ്റിമറിക്കും. സംരക്ഷണ സേവനങ്ങൾ, ഹരിത ജോലികൾ, കാർഷിക സംസ്കരണം, പ്രാദേശിക സേവനങ്ങൾ, വിഭവങ്ങൾ എന്നിവയുമായി യോജിപ്പിച്ച് വിബിജി റാം ജി (ജി) വിലയിരുത്തലുകൾ നടത്തും. ഇത് നിലവിൽ കൃത്യമായി പറഞ്ഞാൽ കേരളത്തിന്റെ സന്പദ്വ്യവസ്ഥ വികസിക്കുന്നിടങ്ങളിലാണ് സംഭവിക്കുക. ഇത് പുതിയ മുന്നേറ്റ പാതകൾ സൃഷ്ടിക്കും, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികൾക്ക്.
► ശരാശരി ആസ്തി ധനമൂല്യ നിർണയം സ്ഥാപനവത്കരിക്കപ്പെടും. പഞ്ചായത്ത് തല ആസ്തി രജിസ്റ്ററുകൾ, മൂല്യനിർണയ പ്രോട്ടോക്കോളുകൾ, അറ്റകുറ്റപ്പണി ചെലവുകൾ എന്നിവ തൊഴിൽ പ്രവർത്തനങ്ങളെ പ്രാദേശിക സാന്പത്തിക സംവിധാനങ്ങളുമായി സംയോജിപ്പിക്കും.
► സ്ത്രീകളുടെ തൊഴിൽസുരക്ഷ സംരക്ഷിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യും.
► വിബിജി റാം ജി (ജി) സ്ത്രീകളുടെ പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നില്ല. വനിതകൾക്ക് തൊഴിലിൽ ചലനാത്മകത പ്രാപ്തമാക്കുന്നതിനൊപ്പം തുല്യതയും സംരക്ഷിക്കപ്പെടും.
► കാലാവസ്ഥാ അപകടസാധ്യത ഒഴിവാക്കൽ സംഘടിത തത്വമായി മാറുന്നു. പൊതു തൊഴിൽ, കാലാവസ്ഥാ അപകടസാധ്യത എന്നിവയ്ക്ക് തൊഴിൽ സുരക്ഷയായി പുനർനിർമിക്കപ്പെട്ടിരിക്കുന്നു. തുടർച്ചയായ സാന്പത്തിക കാലതാമസം തടയുന്നതിനൊപ്പം സീസണൽ ആവശ്യകതകളെ നിയമാനുസൃതമാക്കുന്നു. ഇത് കേരളത്തിലെ വെള്ളപ്പൊക്കം, വരൾച്ച, ചൂട്-സമ്മർദം-കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള യാഥാർഥ്യങ്ങളുമായി പ്രതിരോധിച്ച് സമരസപ്പെടാൻ ഉപകരിക്കും.
► സാന്പത്തിക സമ്മർദം ഘടനാപരമായി പരിഹരിക്കപ്പെടും. ഉത്പന്നങ്ങൾ, മനുഷ്യ വിഭവ കഴിവുകൾ, ധനസന്പാദന ആസ്തികൾ എന്നിവയുമായി തൊഴിൽ വേതനം ബന്ധിപ്പിക്കുന്നതിലൂടെ, വിബിജി റാം ജി (ജി) ജോലി റേഷനിംഗ് ചെയ്യാതെ, അവകാശങ്ങൾ ദുർബലപ്പെടുത്താതെ കേരളത്തിന്റെ മൊത്തം സാന്പത്തിക ഭാരം കുറയ്ക്കും; മുൻ പദ്ധതിക്ക് കഴിയാത്തവയാണ് ഇവ.
മുന്നോട്ടുള്ള വഴി
ഭരണനടത്തിപ്പും ഉൾപ്പെടുത്തലും പ്രശ്നമല്ലെന്ന് കേരളത്തിന്റെ അനുഭവം തെളിയിക്കുന്നു; പക്ഷേ, രൂപകൽപനയും പദ്ധതി സ്തംഭനവും തുടർന്നുപോന്നിരുന്നു. തൊഴിൽ ഗാരന്റി പുനഃക്രമീകരിക്കാനുള്ള ഒരവസരം കൂടെ ലഭിക്കുന്നു; കേരളം പിൻവലിയില്ലെന്നു കരുതാം. കേരളത്തിന്റെ നടത്തിപ്പു താത്പര്യം ലളിതവത്കരണമല്ല, സംയോജനത്തിലാണ്. നിയമപരമായ ഗാരന്റിയും കേന്ദ്ര ഗവണ്മെന്റിന്റെ സാന്പത്തിക സഹകരണവും ഉറപ്പാകണം. ഉത്പാദനക്ഷമത ഓഡിറ്റുകളിലും നൈപുണ്യ സംയോജനത്തിലും ഇവ നിർബന്ധമായി നടപ്പാക്കട്ടെ. സൃഷ്ടിക്കപ്പെടുന്ന ആസ്തികൾ സാന്പത്തിക വരുമാനദായക മൂലധനമാക്കി മാറ്റണം.
തൊഴിലുകളുടെ നിപുണത മുകളിലേക്കുള്ള ചലനം സാധ്യമാക്കുന്നതിനൊപ്പം സ്ത്രീകളുടെ തൊഴിൽ സുരക്ഷയും സംരക്ഷിക്കേണ്ടതുണ്ട്. നിലവിൽ നിശ്ചല ക്ഷേമ സ്ഥിരതയിൽനിന്ന് കേരളത്തിലെ പൊതു തൊഴിൽശക്തിയെ ഉൾക്കൊള്ളുന്നതും കാലാവസ്ഥാ മാറ്റ-പ്രതിരോധശേഷിയുള്ളതുമായ വളർച്ചയുടെ ചലനാത്മക ശക്തിയായി മാറാൻ വിബിജി റാം ജി (ജി)ക്ക് മാറാൻ കഴിയട്ടെ.
Tags : VBG Ram Ji Project Kerala may introduce new