x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഴിഞ്ഞം: ആരാണ് യഥാർഥത്തിൽ രാജ്യവിരുദ്ധർ?

ഡോ. ബെന്നി ചിറമേൽ എസ്ജെ
Published: February 16, 2026 01:00 AM IST | Updated: February 16, 2026 01:00 AM IST

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ ജീവൻമരണപോരാട്ടം നടത്തിയ മത്സ്യത്തൊഴിലാളികളെ ‘രാജ്യവിരുദ്ധർ’ എന്ന് മുദ്രകുത്തുകയും അവർക്കെതിരേ വെടിവയ്പ് നടത്താൻ പോലീസ് സജ്ജമായിരുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത കേരളത്തിലെ ഒരു മന്ത്രിയുടെ നടപടി ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണ്. സ്വന്തം മണ്ണും തൊഴിലും നഷ്ടപ്പെടുമെന്ന ഭയത്താൽ തെരുവിലിറങ്ങിയ ഒരു ജനതയെ, അവരുടെ പ്രതിഷേധത്തെ, അടിച്ചമർത്താൻ വെടിയുണ്ടകൾ തയാറാക്കിയിരുന്നു എന്ന ഭരണകൂടത്തിന്‍റെ വെളിപ്പെടുത്തൽ ഫാസിസ്റ്റ് മനോഭാവത്തിന്‍റെ തെളിവാണ്.

വിഴിഞ്ഞം സമരം കേവലമൊരു പ്രാദേശിക തർക്കമായിരുന്നില്ല. മറിച്ച് നവകൊളോണിയൽ ശക്തികൾക്കെതിരേയുള്ള ഇന്ത്യയിലെ ‘രണ്ടാം സ്വാതന്ത്ര്യസമര’ത്തിന്‍റെ ഭാഗമായിവേണം കാണാൻ‌.

ഇരകളെ വില്ലന്മാരാക്കുന്ന തിരക്കഥ

വിഴിഞ്ഞം സമരത്തെ നേരിടാൻ ഭരണകൂടം സ്വീകരിച്ചത് ‘ഇര-നായകൻ-വില്ലൻ’ എന്ന കൃത്യമായ തിരക്കഥയാണ്. വികസനത്തിന്‍റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന യഥാർഥ ‘ഇരകളെ’ ഇവിടെ ‘വില്ലന്മാരായി’ ചിത്രീകരിക്കുന്നു. വികസനം മുടക്കുന്നവർ, വിദേശ ഫണ്ട് പറ്റുന്നവർ, രാജ്യവിരുദ്ധർ എന്നിങ്ങനെ അവരെ മുദ്രകുത്തുന്നു. മറുഭാഗത്ത്, പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കാൻ വരുന്ന കോർപറേറ്റ് ശക്തികളെയും അവർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടത്തെയും വികസനത്തിന്‍റെ ‘നായകരായി’ അവതരിപ്പിക്കുന്നു. തീരദേശ ജനതയുടെ ന്യായമായ ആവശ്യമായ ‘പരിസ്ഥിതി ആഘാത പഠനം’ പോലും നടത്താൻ തയാറാകാത്തവർ, നീതി ചോദിക്കുന്നവരെ വെടിവയ്ക്കാൻ മടിക്കില്ല എന്നു പറയുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്.

കോർപറേറ്റ്-ഭരണകൂട അവിശുദ്ധ കൂട്ടുകെട്ട്


വിഴിഞ്ഞം സമരം യഥാർഥത്തിൽ വെളിപ്പെടുത്തിയത് ഭരണകൂടവും കോർപറേറ്റ് ശക്തികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ്. ഈ സാമ്പത്തിക-രാഷ്‌ട്രീയ അച്ചുതണ്ട്, പൊതുസ്വത്തായ കടലിനെയും തീരത്തെയും സ്വകാര്യ ലാഭത്തിനായി തീറെഴുതുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ജനങ്ങളുടെ താത്പര്യത്തേക്കാൾ ഉപരിയായി കുത്തക മുതലാളിത്തത്തിന്‍റെ സംരക്ഷകരായി മാറുന്നു. ഇതിനെതിരേ ശബ്ദിക്കുന്നത് രാജ്യവിരുദ്ധതയല്ല, മറിച്ച് രാജ്യത്തിന്‍റെ വിഭവങ്ങളെ സംരക്ഷിക്കാനുള്ള ദേശസ്നേഹപരമായ നടപടിയാണ്.

വർഗീയ ധ്രുവീകരണം എന്ന ആയുധം

സമരത്തെ പരാജയപ്പെടുത്താൻ ഭരണകൂടം ഉപയോഗിച്ച മറ്റൊരു തന്ത്രം വർഗീയ ധ്രുവീകരണമാണ്. വിഴിഞ്ഞം സമരം ലത്തീൻ കത്തോലിക്കാ സഭയുടെ മാത്രം പ്രശ്നമാണെന്നും ഇത് വർഗീയമാണെന്നും വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമം നടന്നു. നായർ, ഈഴവ, മുസ്‌ലിം തുടങ്ങിയ ഇതര സമുദായങ്ങളെ മത്സ്യത്തൊഴിലാളികൾക്കെതിരേ തിരിക്കാനും വികസനത്തിന് എതിരുനിൽക്കുന്നവർ എന്ന പൊതുബോധം സൃഷ്ടിക്കാനും ഭരണകൂടത്തിന് സാധിച്ചു. എന്നാൽ യഥാർഥത്തിൽ, തീരദേശത്തെ മണ്ണും മനുഷ്യനും സംസ്കാരവും സംരക്ഷിക്കപ്പെടാനുള്ള ഈ പോരാട്ടം ഏതെങ്കിലും ഒരു മതത്തിന്‍റെയോ ജാതിയുടെയോ മാത്രം വിഷയമല്ല, മറിച്ച് പരിസ്ഥിതി നീതിയുടെ പ്രശ്നമാണ്.

ഫാ. സ്റ്റാൻ സ്വാമിയുടെ മുന്നറിയിപ്പ്

ആദിവാസികളുടെ അവകാശങ്ങൾക്കായി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ വാക്കുകൾ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും പ്രസക്തമാണ്. “നിലവിലെ വ്യവസ്ഥിതിയിൽ നീതി എന്നത് പാവപ്പെട്ടവർക്ക് അപ്രാപ്യമാണ്. വ്യവസ്ഥാപിതമായ തെറ്റുകൾക്കെതിരേ യുവാക്കൾ ശബ്ദമുയർത്തുമ്പോൾ അവരെ ജയിലിലടയ്ക്കുന്നു.” വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങൾ ഒരു ‘തിരക്കഥ’ പോലെയായിരുന്നു എന്ന് സമരക്കാർ സംശയിക്കുന്നു. സമരത്തെ അക്രമാസക്തമാക്കി എന്ന് വരുത്തിത്തീർത്ത്, അതിനെ ചോരയിൽ മുക്കിക്കൊല്ലാനുള്ള നീക്കമായിരുന്നു അത്. “വെടിവയ്ക്കാൻ പോലീസ് തയാറായിരുന്നു” എന്ന മന്ത്രിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഈ സംശയത്തെ ബലപ്പെടുത്തുന്നു.

രണ്ടാം സ്വാതന്ത്ര്യസമരം

മന്ത്രിയുടെ പ്രസ്താവനയിലൂടെ തെളിയുന്നത്, വിഴിഞ്ഞം സമരം പരാജയപ്പെട്ട ഒന്നല്ല, മറിച്ച് അത് വരാനിരിക്കുന്ന വലിയ പോരാട്ടങ്ങളുടെ തുടക്കമാണെന്നാണ്. 1980കളിൽ ഫാ. തോമസ് കൊച്ചേരിയുടെയും മറ്റും നേതൃത്വത്തിൽ നടന്ന മത്സ്യത്തൊഴിലാളി പ്രക്ഷോഭങ്ങളുടെ തുടർച്ചയാണിത്. അന്ന് അത് ട്രോളിംഗിനും യന്ത്രവത്കരണത്തിനുമെതിരേയായിരുന്നെങ്കിൽ, ഇന്ന് അത് കോർപറേറ്റ് അധിനിവേശത്തിനെതിരേയാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഉറപ്പുനൽകുന്ന നീതിക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടമാണിത്. അതിനാൽ, വിഴിഞ്ഞത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളല്ല രാജ്യവിരുദ്ധർ; മറിച്ച്, ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിച്ച്, കോർപറേറ്റ് ലാഭത്തിനു വേണ്ടി സ്വന്തം ജനതയ്ക്കു നേരേ തോക്കുചൂണ്ടുന്ന ഭരണകൂട നയങ്ങളാണ് യഥാർഥത്തിൽ ‘രാജ്യവിരുദ്ധം’.

ഇഎംഎസ് ചൂണ്ടിക്കാണിച്ചതുപോലെ, തൊഴിലാളിവർഗത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത, കോർപറേറ്റുകൾക്ക് വഴങ്ങുന്ന ഒരു ഭരണകൂടം ചരിത്രത്തോട് നീതി പുലർത്തുന്നില്ല. അതുകൊണ്ട്, വിഴിഞ്ഞം സമരം അവസാനിച്ചിട്ടില്ല; അത് ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള ‘രണ്ടാം സ്വാതന്ത്ര്യസമര’മായി തുടരുകതന്നെ ചെയ്യും.

ഇഎംഎസിന്‍റെ വാക്കുകളുംഇന്നത്തെ ഇടതുപക്ഷവും

തൊഴിലാളിവർഗത്തിന്‍റെ വക്താക്കൾ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ, അദാനി ഗ്രൂപ്പിന്‍റെ കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കാൻ പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചത് ചരിത്രപരമായ വൈരുദ്ധ്യമാണ്. കമ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് പതിറ്റാണ്ടുകൾക്കു മുമ്പ് മറ്റ് ബൂർഷ്വാ പാർട്ടികളെക്കുറിച്ച് പറഞ്ഞ വാക്കുകൾ, ഇന്ന് സ്വന്തം പാർട്ടിയുടെ അവസ്ഥയെയും ചെയ്തികളെയും വെളിവാക്കുന്ന കണ്ണാടിയായി മാറുന്നു. 1984ൽ അദ്ദേഹം എഴുതിയ വരികൾ വിഴിഞ്ഞം സമരത്തിന്‍റെ പശ്ചാത്തലത്തിൽ അതീവ പ്രാധാന്യമർഹിക്കുന്നു:

“കേരളത്തിലെ ഇന്നത്തെ ഭരണസഖ്യം എന്നത് തൊഴിലാളിവർഗത്തോടും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും ശത്രുത പുലർത്തുന്ന പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും ഒരു കൂട്ടായ്മയാണ്. ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചുകൊണ്ട് അവർ സംസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ തുടരുന്നത്, അധ്വാനിക്കുന്ന ജനങ്ങൾക്കുനേരേ കൂടുതൽ ക്രൂരമായ ആക്രമണങ്ങൾക്കും ജാതി, മത സമൂഹങ്ങൾക്കിടയിൽ കൂടുതൽ കലഹങ്ങൾക്കും സംഘർഷങ്ങൾക്കും വഴിയൊരുക്കും.”

അന്നിത് ഇഎംഎസ് കോൺഗ്ര‌സ് നേതൃത്വത്തിലുള്ള സഖ്യത്തിനെതിരേയാണ് പറഞ്ഞതെങ്കിൽ, ഇന്ന് അതേ വിമർശനം, വിഴിഞ്ഞം സമരത്തെ അടിച്ചമർത്തുന്ന ഇടതുപക്ഷ സർക്കാരിന് ബാധകമാകുന്നു. അദാനി എന്ന കോർപറേറ്റ് ഭീമനു വേണ്ടി തൊഴിലാളിവർഗമായ മത്സ്യത്തൊഴിലാളികളെ ‘രാജ്യദ്രോഹികളാ’യി പ്രഖ്യാപിച്ചതും സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി സമരത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇഎംഎസ് ഭയപ്പെട്ട ആ ‘ശത്രുതയുടെ രാഷ്‌ട്രീയം’ തന്നെയാണ്.

Tags : Vizhinjam ‘anti-nationals

Recent News

Up