ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ അമിത വേഗതയിലെത്തിയ ബസ് വാനിലേക്ക് ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു.
ഗൊഹാദ് ചൗരാഹ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിംക ഗ്രാമത്തിന് സമീപം നാഷണൽ ഹൈവേ 719ലാണ് അപകടം നടന്നതെന്ന് എസ്എച്ച്ഒ മനീഷ് ധാക്കഡ് പറഞ്ഞു.
ഭരത് ശർമ, അതുൽ ശിവാരെ, ജഗദീഷ് ബദൗരിയ, പ്രദീപ് പ്രജാപതി, ആനന്ദ് ബദൗരിയ എന്നിവരാണ് മരിച്ചത്. കേതു ശർമ (10), സന്തോഷ് ശർമ (37), മേവാരം ബദൗരിയ (61), രാംലഖൻ (59), മീര (30), സുഖ്വീർ ശർമ (50) എന്നിവർക്കാണ് പരിക്കേറ്റത്.
ബസ് വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാനിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. പരിക്കേറ്റ ആറ് പേരെയും വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് മാറ്റി.
ഗ്വാളിയോറിൽ നിന്ന് ഭിന്ദിലേക്ക് പോവുകയായിരുന്നു വാനിലുണ്ടായിരുന്നവർ. ഒരു വിവാഹ ചടങ്ങിൽ പോയി മടങ്ങിവന്ന ബസിൽ ആളുകൾ ഉണ്ടായിരുന്നില്ല.
Tags : accident Bus Madhya Pradesh