ലക്നോ: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിൽ നടത്തിയ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ ഒന്നും ഉത്തർപ്രദേശിൽ നടക്കില്ല എന്നും എങ്ങനെയൊക്കെ ശ്രമിച്ചാലും സമാജ്വാദി പാർട്ടി തന്നെ 2027ൽ അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.
"ബിജെപി എന്ത് വേണമെങ്കിലും ചെയ്തോളു. പക്ഷെ യുപിയിൽ ഒന്നും നടക്കില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിയെ പിന്തള്ളിയതാണ്. 2027ൽ ഭരണത്തിലും ഞങ്ങളെത്തും.'-അഖിലേഷ് പറഞ്ഞു.
ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെയാണ് അധികാരം നിലനിർത്തിയത്. 202 സീറ്റുകളിലാണ് എൻഡിഎ വിജയിച്ചത്. 35 സീറ്റിൽ മാത്രമാണ് മഹാസഖ്യത്തിന് വിജയിക്കാനായത്.
Tags : samajwadi party akhilesh yadav uttarpradesh government nda bihar election grand alliance