ന്യൂഡൽഹി: എഐ ഉച്ചകോടിയിൽനിന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പിന്മാറി. അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ ബിൽ ഗേറ്റ്സിന്റെ പേര് ഉൾപ്പെട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങളാണു പിന്മാറ്റത്തിനു പിന്നിലെന്നാണു സൂചന.
ഉച്ചകോടിയുടെ സുപ്രധാന ലക്ഷ്യങ്ങളിൽനിന്നു ശ്രദ്ധ തിരിയാതിരിക്കാനാണ് ഗേറ്റ്സ് വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ ഗേറ്റ്സ് ഫൗണ്ടേഷൻ വക്താക്കൾ അറിയിച്ചു.
എക്സിലൂടെയാണ് ഗേറ്റ്സിന്റെ പിന്മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഗേറ്റ്സിന് പകരം ഫൗണ്ടേഷന്റെ ആഫ്രിക്ക-ഇന്ത്യ ഓഫീസ് പ്രസിഡന്റ് അങ്കുർ വോറ ഉച്ചകോടിയിൽ സംസാരിക്കും.
ഉച്ചകോടിയുടെ ഔദ്യോഗിക പട്ടികയിൽനിന്ന് ചൊവ്വാഴ്ച രാവിലെ ഗേറ്റ്സിന്റെ പേരു നീക്കം ചെയ്തിരുന്നു.
Tags : Epstein controversy Bill Gates AI summit