ന്യൂഡൽഹി: വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. 2025 ഡിസംബറില്‍ ആയിരുന്നു രാജ്യത്ത് വ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ടത്.
ഇൻഡിഗോയ്ക്കെതിരെ ഗുരുതരമായ ആസൂത്രണ, പ്രവർത്തന, നിയന്ത്രണ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡിജിസിഎ 22.20 കോടി രൂപ പിഴ ചുമത്തുകയും മാനേജ്മെന്റിനെതിരെ കർശനമായ എൻഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുകയും ചെയ്തു.
ഡിസംബർ മൂന്നിനും അഞ്ചിനും ഇടയിലാണ് വ്യാപകമായി ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയത്.ഈ കാലയളവിൽ ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.
3,000,00ൽ അധികം യാത്രക്കാരെ സർവീസുകൾ തടസപ്പെട്ടത് ബാധിച്ചിരുന്നു. ഡിജിസിഎയുടെ ഉത്തരവുകൾ ലഭിച്ചതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോയുടെ ഉടമസ്ഥതയിലുള്ള ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു.
Tags : indigo flight services dgca delhi