x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'രാഹുലിന് പ്രിയങ്ക കേരളത്തില്‍ വരുന്നത് ഇഷ്ടമല്ല'; ആസാം മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്


Published: January 23, 2026 10:38 AM IST | Updated: January 23, 2026 11:47 AM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മില്‍ ഭിന്നതയുണ്ടെന്ന ആരോപണവുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിക്ക് പ്രിയങ്ക ഗാന്ധി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് അവരെ ആസാം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ചുമതല ഏല്‍പ്പിച്ചതെന്നും ഹിമന്ത ആരോപിച്ചു.

'രാഹുല്‍ ഗാന്ധിക്ക് പ്രിയങ്ക കേരളത്തില്‍ വരുന്നത് ഇഷ്ടമല്ല. താന്‍ 22 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ആളാണെന്നും തനിക്ക് കോണ്‍ഗ്രസിന്‍റെ ചില ആന്തരിക വിവരങ്ങള്‍ അറിയാമെന്നും' ഹിമന്ത പറഞ്ഞു. കേരളത്തിലെ കെ.സി. വേണുഗോപാലിന്‍റെ സ്വാധീനത്തെ പ്രിയങ്കയുടെ സാന്നിധ്യം ബാധിക്കുമെന്ന് രാഹുല്‍ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിമന്തയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ കോണ്‍ഗ്രസ്, അദ്ദേഹം പ്രിയങ്കാ ഗാന്ധിയെ ഭയപ്പെടുകയാണെന്ന് തിരിച്ചടിച്ചു. അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ സജീവ സാന്നിധ്യം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ഹിമന്ത മനസ്സിലാക്കുന്നുണ്ടെന്ന് അസമിലെ കോണ്‍ഗ്രസ് നിരീക്ഷകന്‍ ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

വരാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടെ അധ്യക്ഷയായാണ് പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നിയമിച്ചത്. വയനാട് എംപിയായ പ്രിയങ്ക കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ചുമതലയേല്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമര്‍ശനം ഉന്നയിക്കുന്നത്.

Tags : Himanta Biswa Rahul Gandhi Priyanka Gandhi BJP Congress

Recent News

Up