പുതുച്ചേരി: പുതുച്ചേരിയിൽ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പരിപാടിക്കിടെ പാർട്ടി നേതാവിന്റെ കൈയിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. ടിവകെയുടെ റാലി ആരംഭിച്ചതോടെ നേതാവ് ബസി ആനന്ദ് സംസാരിക്കാൻ മുന്നോട്ട് വന്ന്, 'സ്ഥലമുണ്ട്, അകത്തേക്ക് വരൂ' എന്ന് പറഞ്ഞ് ആളുകളെ ക്ഷണിപ്പോഴാണ് ഐപിഎസ് ഉദ്യോഗസ്ഥ മൈക്ക് പിടിച്ചുവാങ്ങിയത്.
ഐപിഎസ് ഉദ്യോഗസ്ഥ ഇഷാ സിംഗ് അദ്ദേഹത്തിന്റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി പ്രസംഗം തടഞ്ഞു. 40 പേർ മരിച്ചു എന്ന് അവർ പറയുകയും അനുവദിച്ചതിലും അധികം ആളുകളെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കർശനമായി അറിയിക്കുകയുമായിരുന്നു.
പുതുച്ചേരിയിലെ റാലിക്ക് കർശനമായ വ്യവസ്ഥകളാണുണ്ടായിരുന്നത്. അധികൃതർ റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുകയും ആൾക്കൂട്ടത്തിന്റെ എണ്ണം പരിമിതപ്പെടുത്തുകയും തിക്കും തിരക്കും ഒഴിവാക്കാൻ ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പ്രവേശനവും നിർബന്ധമാക്കിയിരുന്നു.
പുതുച്ചേരിയിലെ ഉപ്പളം എക്സ്പോ ഗ്രൗണ്ടിൽ നടന്ന റാലിക്ക് 5,000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. സുരക്ഷാ ഭീഷണി വർധിപ്പിച്ചു റാലി വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ തോക്കുമായി പോലീസ് കസ്റ്റഡിയിലെടുത്തു. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇഷാ സിംഗ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ റാലിയിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
Tags : IPS officer snatches microphone hand