ചെന്നൈ: വിജയ് ചിത്രമായ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട നിർമാതാക്കളുടെ ഹർജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി.
സിനിമ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ലഭിച്ച പരാതിയുടെ കോപ്പി ഹാജരാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് (സിബിഎഫ് സി) കോടതി നിർദേശിച്ചു.
ഡിസംബർ 18ന് സിനിമ ബോർഡിന് സമർപ്പിച്ചിരുന്നു. ബോർഡ് നിർദേശിച്ച കട്ടുകൾക്ക് നിർമാതാക്കൾ വഴങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് ഇപ്പോഴും ലഭ്യമാക്കിയിട്ടില്ല.
Tags : Maras High Court Viajjai cinima vijai film censor certificate