ന്യൂഡൽഹി: ജോലിക്കു ഭൂമി കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വാദത്തെ എതിർത്ത് അന്വേഷണ ഏജൻസിയായ സിബിഐ.
ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന സമയത്ത് നിയമനങ്ങൾക്കു കൈക്കൂലിയായി ഉദ്യോഗാർഥികളിൽനിന്ന് ഭൂമി എഴുതിവാങ്ങിയെന്നതാണു കേസ്.
റെയിൽവേ മന്ത്രിയെന്ന നിലയിൽ നിയമന കാര്യങ്ങളിൽ ലാലു പ്രസാദ് യാദവിനു അധികാരങ്ങളൊന്നുമില്ലെന്ന് സിബിഐയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചത്.
അടുത്തയാഴ്ച തുടർവാദം കേൾക്കാനായി കേസ് കോടതി മാറ്റിവച്ചു.
Tags : CBI RJD leader Lalu Prasad Yadav land case