ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ധാരണയിലായെന്ന പ്രഖ്യാനത്തിനുപിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം.
ഇന്ത്യയെ ബാധിക്കുന്ന കരാറിന്റെ പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റാണു നടത്തിയതെന്നും ഇന്ത്യയല്ലെന്നും കുറ്റപ്പെടുത്തിയ കോണ്ഗ്രസ്, അമേരിക്കയ്ക്ക് പൂജ്യം തീരുവയിൽ വിപണി തുറന്നുകൊടുക്കുന്നത് ഇന്ത്യൻ വ്യവസായത്തെയും വ്യാപാരികളെയും കർഷകരെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ചരക്കുകൾക്കുള്ള തീരുവ 18 ശതമാനമാക്കി അമേരിക്ക കുറച്ചെങ്കിലും അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ പൂജ്യം തീരുവ പ്രദാനം ചെയ്യുന്നതിലൂടെ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകുന്നതിന് കാരണമാകുമെന്നും ഇതു വ്യവസായങ്ങളെയും തൊഴിലാളികളുടെ ഉപജീവനമാർഗത്തെയും ബാധിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ വിവരങ്ങളനുസരിച്ച് 2025 മേയിൽ സംഭവിച്ചതുപോലെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായും കീഴടങ്ങിയെന്നു വ്യക്തമാണെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
Tags : Congress India-US trade agreement agricultural sector destroy CPM