x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോലി സമ്മർദം; ഉത്തർപ്രദേശിൽ ബിഎൽഒ ജീവനൊടുക്കി


Published: November 25, 2025 06:20 PM IST | Updated: November 25, 2025 07:43 PM IST

ലക്നോ: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മർദത്തെ തുടർന്ന് ഉത്തർപ്രദേശിൽ ബിഎൽഒ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്.

എസ്ഐആർ ജോലികൾ വേഗത്തിൽ തീർക്കുന്നതിനായി അമിത സമ്മർദം ഉണ്ടായിരുന്നുവെന്ന് വിപിന്‍റെ ബന്ധുക്കൾ പറഞ്ഞു. വിപിൻ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി ചിത്രീകരിച്ച് അധികൃതർക്ക് അയച്ചുകൊടുത്തിരുന്നു.

വീഡിയോയുടെ ആധികാരികത പോലീസും മറ്റ് അധികൃതരും പരിശോധിച്ചുവരികയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിപിൻ മരിച്ചത്.

Tags : sir work pressure blo suicide uttar pradesh

Recent News

Up