ന്യൂഡൽഹി: വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര സമിതി നിർദേശം. 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 12 ശതമാനം പലിശ കൂടി നൽകണമെന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലാ ഉപഭോക്തൃ സമിതി നിർദേശിച്ചു.
ട്രെയിൻ വൈകിയതു കാരണം പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥി നൽകിയ പരാതിയിലാണ് ഉപഭോക്തൃ സമിതിയുടെ നിർദേശം. ബിഎസ്സി ബയോടെക്നോളജി പ്രവേശന പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെട്ടതിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2018ലാണ് സമൃദ്ധി എന്ന വിദ്യാർഥിനി പരാതി നൽകിയത്.
ലക്നൗവിലെ ജയ്പ്രകാശ് നാരായൺ കോളജിലായിരുന്നു പരീക്ഷ. സമൃദ്ധി കയറിയ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ ഉച്ചകഴിഞ്ഞ് 2.30നാണ് ലക്നൗവിൽ എത്തിയത്. 12.30നു മുന്പ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ട്രെയിൻ വൈകിയതിനാൽ അവസരം നഷ്ടമായി.
Tags : Train delayed student exam Railways compensation