അബുദാബി: കേരള സോഷ്യൽ സെന്റർ (കെഎസ്സി) സംഘടിപ്പിച്ച പതിനാലാമത് ഭരത് മുരളി നാടകോത്സവത്തിൽ ദുബായി ഒന്റാരിയോ തിയറ്റേഴ്സ് അവതരിപ്പിച്ച മോക്ഷം മികച്ച നാടകമായി തെരഞ്ഞെടുത്തു.
ജോബ് മഠത്തിൽ (മോക്ഷം), എമിൽ മാധവി (പെഡ്രൊ) എന്നിവരാണ് മികച്ച സംവിധായകർ. ഒ.ടി. ഷാജഹാനാണ് (ധോമി കിത കിത ധോമി) മികച്ച രണ്ടാമത്തെ സംവിധായകൻ. തിയറ്റർ ദുബായിയുടെ ധോമി കിത കിത ധോമി, ഓർമ ദുബായിയുടെ പെഡ്രോ ഡി സൗണ്ട് ഓഫ് ഡെത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.
മികച്ച നടൻ നന്ദകുമാർ, മഹാദേവൻ (മോക്ഷം), നടി ദിവ്യ ബാബുരാജ് (ധോമി കിത കിത ധോമി), ബാലതാരം മാധവ്ജിത്ത് (ബ്രെക്റ്റസ് ഗലീലിയോ), മികച്ച രണ്ടാമത്തെ നടൻ ഡോ. ആരിഫ് കണ്ടോത്ത് (ധോമി കിത കിത ധോമി), രണ്ടാമത്തെ നടി ദേവി രാഘവൻ (ആട്ടം), രണ്ടാമത്തെ ബാലതാരം വിഷ്ണു തച്ചുകുന്നുമ്മൽ (വംശപർവം), രംഗ സജ്ജീകരണം നിസാർ ഇബ്രാഹിം (പെഡ്രോ), പശ്ചാത്തല സംഗീതം നിജിൽ ദാസ് (പൊറാട്ട്), പ്രകാശവിതരണം കെ.വി. അനൂപ് (കാപ്പിരിക്കപ്പൽ), വസ്ത്രാലങ്കരം സനത് ഗുൽമോഹർ (പെഡ്രോ), മികച്ച ചമയം ക്ലിന്റ് പവിത്രൻ (തീമാടൻ, വംശപർവം, പൊറാട്ട്).
മുസഫ കൈരളി കൾചറൽ ഫോറം അവതരിപ്പിച്ച ഇനിയും എന്ന നാടകത്തിലെ അഭിനയത്തിന് ധനവി സുമേഷ് (ബാലതാരം), ദുബായി നിഴൽ ആക്റ്റോറിയം അവതരിപ്പിച്ച വംശപർവം സംവിധാനം ചെയ്ത ബിജു കൊട്ടില എന്നിവർക്കാണ് പ്രത്യേക ജൂറി പുരസ്കാരം.
ഏകാംഗ നാടക രചനാ മത്സരത്തിൽ സേതു മാധവൻ പാലാഴിയുടെ രതി മികച്ച രചനയായി തിരഞ്ഞെടുത്തു. വിധികർത്താക്കളായ സി.കെ. രമേശ് വർമ, സജിത മഠത്തിൽ, കെഎസ്സി പ്രസിഡന്റ് ടി.കെ. മനോജ്, സാഹിത്യ വിഭാഗം സെക്രട്ടറി നിഖിൽ ഹുസൈൻ, കലാവിഭാഗം സെക്രട്ടറി ഹാരിസ് ഹുസൈൻ, ജനറൽ സെക്രട്ടറി സജീഷ് നായർ, അസി. കലാവിഭാഗം സെക്രട്ടറി സ്മിത ധനേഷ് എന്നിവർ പ്രസംഗിച്ചു.