വാഷിംഗ്ടൺ ഡിസി.: യുഎസ് സർവകലാശാലകളിൽ ഈ വർഷം പുതിയ അന്താരാഷ്ട്ര വിദ്യാർഥികളുടെ പ്രവേശന നിരക്കിൽ 17 ശതമാനം കുറവുണ്ടായതായി തിങ്കളാഴ്ച പുറത്തിറക്കിയ ഒരു ഗവേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിസ അപേക്ഷകളിലെ കാലതാമസവും നിഷേധിക്കലും ഉൾപ്പെടെയുള്ള വിസ സംബന്ധമായ പ്രശ്നങ്ങളാണ് പ്രധാന കാരണം
പ്രധാന കാരണങ്ങളായി പറയപെടുന്നത് ട്രംപ് ഭരണകൂടം വിദ്യാർത്ഥി വിസകൾ നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിയതാണ് ഈ കുറവിന് കാരണം. വിസ പ്രശ്നങ്ങൾ, യാത്രാ നിയന്ത്രണങ്ങൾ, ന്ധയുണൈറ്റഡ് സ്റ്റേറ്റ്സിൽ സ്വാഗതം ചെയ്യുന്നില്ലെന്ന വിദ്യാർത്ഥികളുടെ ആശങ്കകൾന്ധ എന്നിവയും കാരണങ്ങളായി സർവേ ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങളായി യുഎസിലുള്ള വിദ്യാർഥികളെക്കൂടി കണക്കിലെടുക്കുമ്പോൾ മൊത്തത്തിലുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഒരുശമാനം മാത്രമാണ് കുറവുണ്ടായത്.
യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് അന്താരാഷ്ട്ര വിദ്യാർഥികൾ ഏകദേശം 55 ബില്യൺ സംഭാവന ചെയ്യുന്നുണ്ട്. യുഎസിലെ മൊത്തം വിദ്യാർഥി പ്രവേശനത്തിന്റെ 6 ശതമാനം വിദേശ വിദ്യാർഥികളാണ്.
ആദ്യമായി പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിലെ 17 ശതമാനം കുറവ് വരും വർഷങ്ങളിൽ (2026ലും 2027ലും) വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ഇന്റർനാഷണൽ എൻറോൾമെന്റ് മാനേജ്മെന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ക്ലേ ഹാർമോൺ പങ്കുവെച്ചു.
ഈ വർഷമാദ്യം അന്താരാഷ്ട്ര വിദ്യാർഥികളുടെ വിസ അപ്പോയിന്റ്മെന്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കുക, പുനരാരംഭിച്ചപ്പോൾ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള കൂടുതൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ വൈറ്റ് ഹൗസ് സ്വീകരിച്ചിരുന്നു.
Tags : nri Delays in visa applications