ഗാർലൻഡ്: ടസ്കേഴ്സിനെ തകർത്ത് സിക്സേഴ്സ് ടീം ഫ്രണ്ട്സ് ഓഫ് ഡാളസ് ട്വന്റി - 20 ക്രിക്കറ്റ് ടൂർണമെന്റ് 2025 കിരീടം സ്വന്തമാക്കി. ഗാർലൻഡിലെ ഓഡുബോൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിന്റെ സമ്പൂർണ ജയമാണ് സിക്സേഴ്സ് സ്വന്തമാക്കിയത്.
ടോസ് നേടിയ ടസ്കേഴ്സ് ക്യാപ്റ്റൻ ചാൾസ് ഫിലിപ്പ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ടസ്കേഴ്സിന് 20 ഓവറിൽ 128 റൺസ് മാത്രമാണ് നേടാനായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിക്സേഴ്സിന്റെ ഓപ്പണർമാർ തുടക്കം മുതൽ ടസ്കേഴ്സ് ബൗളർമാരെ കടന്നാക്രമിച്ചു. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വെറും 11.4 ഓവറിൽ ടീം ലക്ഷ്യം മറികടന്നു.
മത്സരത്തിലെയും പരമ്പരയിലെയും താരമായി സിക്സേഴ്സ് ക്യാപ്റ്റൻ സജിത് മേനോനെ തെരഞ്ഞെടുത്തു.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഷിബു ജേക്കബ് (ടസ്കേഴ്സ്), ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് രജിത് അറയ്ക്കൽ (സ്പാർക്സ്) എന്നിവരാണ്.
ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം മാനേജർ ഡോ. ഷിബു സാമുവൽ വിജയികളായ സിക്സേഴ്സ് ടീമിന് ട്രോഫി സമ്മാനിച്ചു. ഡാളസിലെ കായിക പ്രേമികൾക്ക് മികച്ച ഒരു ടൂർണമെന്റ് സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫ്രണ്ട് ഓഫ് ഡാളസ് ക്യാപ്റ്റിൻ അജു വർഗീസ് അറിയിച്ചു.