NRI
ഫ്ലോറിഡ: തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷുമായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) നേതൃത്വത്തിൽ ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നു. കേരളത്തിന്റെ തലസ്ഥാന നഗരത്തിനെക്കുറിച്ചും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്ത സാധ്യതകളെക്കുറിച്ചും നേരിട്ട് ചർച്ച ചെയ്യാനുള്ള അപൂർവ അവസരമായിരിക്കും ഇത്.
"മുഖാമുഖം' എന്ന ഈ സംവാദ പരമ്പര ശനിയാഴ്ച ഇഎസ്ടി സമയം രാവിലെ 11.30ന് (ഇന്ത്യൻ സമയം രാത്രി 10) കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ചെയ്യും.
തിരുവനന്തപുരം നഗരത്തിന്റെ വികസന പദ്ധതികൾ, സ്മാർട്ട് സിറ്റി മിഷൻ, പൊതു ഗതാഗതം, ടൂറിസം മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ സംവാദത്തിൽ ചർച്ച ചെയ്യും. പ്രത്യേകിച്ചും, പ്രവാസി മലയാളികൾക്ക് നഗര വികസനത്തിൽ എങ്ങനെ സംഭാവന നൽകാൻ കഴിയും, നിക്ഷേപ സാധ്യതകൾ എന്തെല്ലാം എന്നിവയെക്കുറിച്ചുള്ള സംഭാഷണവും ഉണ്ടാകും.
തിരുവനന്തപുരം ജന്മനാടായ ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക്, നാട്ടിലെ മാറ്റങ്ങൾ മനസിലാക്കാനും, നഗര ഭരണവുമായി നേരിട്ട് ബന്ധപ്പെടാനും ഈ സംവാദം അവസരമൊരുക്കുന്നു. തത്സമയ സംപ്രേഷണ സമയത്ത് കാഴ്ചക്കാർക്ക് ഫേസ്ബുക്ക് കമന്റുകളിലൂടെ ചോദ്യങ്ങൾ അയയ്ക്കാനാകും.
കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ഈ പരിപാടിയിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ വനജ നായർ, മുൻ പ്രസിഡന്റുമാർ, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റി ബോർഡ്, ആർവിപിമാർ തുടങ്ങിയവരും പങ്കെടുക്കും.
ചോദ്യങ്ങൾ മുൻകൂറായി [email protected] ലേക്കും അയയ്ക്കാവുന്നതാണ്.
NRI
ഫ്ലോറിഡ: ഓൾഡ് ടൗണിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ദമ്പതികളും കുട്ടികളുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്.
ചാർളി ജെല്ലി റോൾ പിന്നർ ജൂണിയർ, ഭാര്യ ലോറി, നാലുമക്കൾ എന്നിവരാണ് മരിച്ചത്. സമീപവാസികൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വീട് പൂർണമായും കത്തി നശിക്കുകയായിരുന്നു.
സംഭവത്തിൽ ഡിക്സി കൗണ്ടി ഷെരീഫ് ഓഫീസും ഫയർ ഫോഴ്സും അന്വേഷണം ആരംഭിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ നിയമിതനായി.
നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) മേധാവിയായ അദ്ദേഹം രണ്ട് പദവികളും ഒരേസമയം കൈകാര്യം ചെയ്യും. കോൽക്കത്തയിൽ ജനിച്ച ഭട്ടാചാര്യ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രഫസറായിരുന്നു.
വൈദ്യശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അദ്ദേഹം ബിരുദങ്ങൾ നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ലോക്ക്ഡൗൺ നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. അന്നത്തെ ഔദ്യോഗിക നിലപാടുകളെ ചോദ്യം ചെയ്ത അദ്ദേഹത്തിന്റെ രീതി ട്രംപ് ഭരണകൂടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മുൻ ഡയറക്ടർ സൂസൻ മൊണാരെസ് പുറത്തായ സാഹചര്യത്തിലാണ് ഈ നിയമനം. മറ്റൊരു ഇന്ത്യൻ വംശജനായ ഡോ. വിനയ് പ്രസാദ് നിലവിൽ എഫ്ഡിഎയിലെ ഉന്നത പദവി വഹിക്കുന്നുണ്ട്.
ഏകദേശം 9.7 ബില്യൺ ഡോളർ ബജറ്റുള്ള സിഡിസി, പകർച്ചവ്യാധികൾ മുതൽ ജീവിതശൈലീ രോഗങ്ങൾ വരെയുള്ള കാര്യങ്ങളിൽ ആഗോളതലത്തിൽ പ്രതിരോധ തന്ത്രങ്ങൾ മെനയുന്ന ഏജൻസിയാണ്.
NRI
ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ 50 നോമ്പിന് തുടക്കം കുറിച്ച്കൊണ്ട് വിഭൂതി തിരുനാൾ ആചരിച്ചു. രാത്രി ഏഴിന് ആരംഭിച്ച തിരുക്കർമങ്ങൾക്ക് വികാരി റവ.ഫാ. കുര്യാക്കോസ് വടാന മുഖ്യകാർമികത്വം വഹിച്ചു. റവ. ഫാ. സോജൻ ഐക്കരകുന്നേൽ എംഎസ്ടി സഹകാർമികനായിരുന്നു.
ലത്തീൻ ആരാധന രീതിയനുസരിച്ച് ബുധനാഴ്ചയാണ് വിഭൂതി, എന്നാൽ പൗരസ്ത്യ സഭാ പാരമ്പര്യമനുസരിച്ച് തിങ്കളാഴ്ചയാണ് വിഭൂതിത്തിരുനാൾ ആചരിക്കുന്നതും നോമ്പ് തുടങ്ങുന്നതും. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ചയിൽ വിശ്വാസികൾ കൈകളിലേന്തിയ കുരുത്തോലകൾ കത്തിച്ചാണ് വിഭൂതി തിരുന്നാളിനുള്ള ഭസ്മം തയാറാക്കുന്നത്.
നെറ്റിയിൽ അണിയുന്ന ചാരം വെറുമൊരു അടയാളമല്ല, "മനുഷ്യൻ വെറും പൊടിയാണെന്നും പൊടിയിലേക്കു' തന്നെ മടങ്ങുമെന്നുമുള്ള ഓർമപ്പെടുത്തലാണ്. വിദ്വേഷം വെടിഞ്ഞും വിനയത്തിന്റെയും അനുതാപത്തിന്റെയും മാർഗത്തിലൂടെ, ദൈവത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് അമ്പതു ദിവസത്തെ നോമ്പു കൊണ്ടുദേശിക്കുന്നത്.
NRI
കലിഫോർണിയ: അയ്രൂക്കുഴിയിൽ കുടുംബാംഗമായ ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം കലിഫോർണിയയിലെ ലോസ് ആഞ്ചൽസ് മാർത്തോമ്മാ പള്ളി സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.
സഭയിലും നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലും സജീവമായിരുന്ന അദ്ദേഹം ഭദ്രാസന അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സഭയുടെയും ഭദ്രാസനത്തിന്റെയും പ്രവർത്തനങ്ങളിൽ സന്നദ്ധസേവകനായി അദ്ദേഹം വലിയ സംഭാവനകൾ നൽകി.
ഭാര്യ: ആലീസ് മാത്യു. മക്കൾ: ജസ്റ്റിൻ മാത്യു, ജാസ്മിൻ എബ്രഹാം. മരുമക്കൾ: ക്രിസ്റ്റീന മാത്യു, സാബു എബ്രഹാം.
പൊതുദർശനം തിങ്കളാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ Forest Lawn Funeral Home, 21300 Verde Drive, Covina, CA 91724ൽ. തുടർന്ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ മാത്യു: 909 720 3248.
NRI
കൊച്ചി: അമേരിക്കൻ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാനയുടെ 2026-2028 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ടിന് ജന്മനാടിന്റെ ഹൃദയംനിറഞ്ഞ പിന്തുണ. എറണാകുളം ഡർബാർ ഹാൾ റോഡിലെ ഭാരത് ടൂറിസ്റ്റ് ഹോമിലാണ് പരിപാടി നടന്നത്.
കേരളത്തിലെ ഏക പ്രവാസി പെൻഷൻ ഗുണഭോക്തൃ സംഘടനയായ എന്‍ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ "പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസോസിയേഷൻ' ലീല മാരേട്ടിനെ ആദരിക്കുകയും തെരഞ്ഞെടുപ്പിൽ പൂർണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
NRI
ടെക്സസ്: മാർച്ച് ഏഴിന് രാവിലെ 10ന് ആരംഭിക്കുന്ന പൊങ്കാലയാഘോഷത്തിനായി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണം ഒരുങ്ങിക്കഴിഞ്ഞു.
ഹൂസ്റ്റണിലും അതിനപ്പുറത്തുമുള്ള എല്ലാ ഭക്തരെയും ഈ ശുഭ മുഹൂർത്തത്തിൽ പങ്കുചേരാനും ഇത് ശരിക്കും അനുഗ്രഹീതവും വിജയകരവുമായ ഒരു പരിപാടിയാക്കാനും ക്ഷണിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ: സീറ്റ് റിസർവേഷൻ ഇപ്പോൾ തുറന്നിരിക്കുന്നു. പരിമിതമായ സീറ്റുകൾ ലഭ്യമാണ്. ഈ പുണ്യ അവസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് സീറ്റുകൾ ഉറപ്പാക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
ധാരാളം ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, നേരത്തെയുള്ള രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ഭക്തരെ ഉൾക്കൊള്ളുന്നതിനായി, പൊങ്കാല ആഘോഷത്തിൽ വിദൂരമായി പങ്കെടുക്കാൻ ക്ഷേത്രം ഒരു ഓൺലൈൻ സൗകര്യം വാഗ്ദാനം ചെയ്യുന്നു.
സമൂഹത്തിന്റെ കൂട്ടായ ഊർജം ഈ പുണ്യ ആചാരത്തിന്റെ ആത്മീയ അനുഭവം വർധിപ്പിക്കുമെന്നതിനാൽ, ഭക്തിയും പ്രാർഥനയും നിറഞ്ഞ ഹൃദയങ്ങൾ കൊണ്ടുവരാൻ എല്ലാ പങ്കാളികളെയും ക്ഷേത്രം പ്രോത്സാഹിപ്പിക്കുന്നു.
ഭക്തർക്ക് നന്ദി പ്രകടിപ്പിക്കാനും ദിവ്യാനുഗ്രഹങ്ങൾ തേടാനും ക്ഷേത്ര സമൂഹത്തിനുള്ളിൽ സേവനത്തിലും സ്നേഹത്തിലും ഏർപ്പെടാനുമുള്ള ഒരു അവസരമാണിത്.
കൂടുതൽ വിവരങ്ങൾക്കും റിസർവേഷനുകൾക്കും അല്ലെങ്കിൽ ഓൺലൈനിൽ പങ്കെടുക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുക.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് (എച്ച്പിഎഫ്) സംഘടിപ്പിക്കുന്ന വാർഷിക കൺവൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്റ്റാഫോർഡിലുള്ള Living Waters Christian Church-ൽ (845 Staffordshire Rd, Stafford, TX 77477) നടക്കും.
വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ ഒമ്പത് വരെ ഉദ്ഘാടന സമ്മേളനം നടക്കും. ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെയും ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ സംയുക്ത ആരാധനാ ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ വനിതാ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.
Church of God World Missionsന്റെ Asia/Pacific Field Director ആയ റവ്. ആൻഡ്രൂ ബിൻഡ, ഇന്ത്യയിൽ നിന്നുള്ള പാസ്റ്റർ റോയ് മാർക്കാര, ബഹ്റനിൽ നിന്നുള്ള ഡോ. സൂസൻ തോമസ് എന്നിവർ മുഖ്യ പ്രസംഗകരായി പങ്കെടുക്കും. HPF പ്രസിഡന്റ് പാസ്റ്റർ മാത്യു കെ. ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. ആരാധനയ്ക്ക് HPF Choir നേതൃത്വം നൽകും.
കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (President), പാസ്റ്റർ ബൈജു തോമസ് (Vice President), ഡോ. സാം ചാക്കോ (Secretary), ബ്ര. ജയ്മോൻ തങ്കച്ചൻ (Treasurer), ഡാൻ ചെറിയാൻ (Worship Coordinator), ജോൺ മാത്യു (Mission & Charity), പാസ്റ്റർ മാത്യു ജോൺ പൂമൂട്ടിൽ (Prayer & Care), ഫിന്നി രാജു ഹ്യൂസ്റ്റൺ (Media), സ്റ്റീഫൻ സാമുവൽ (Hindi Song Coordinator) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന 16 സഭകളുടെ സംയുക്ത സഹകരണത്തോടെ നടക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ആത്മീയ നവീകരണത്തിനും ഐക്യത്തിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: Pr. Mathew K. Philip - (281) 736-6008, Dr. Sam Chacko – (609) 498-4823.
NRI
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിനെ ആദരിച്ചു.
കഴിഞ്ഞ നാല് വർഷമായി ട്രസ്റ്റി കോഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന സാബു കട്ടപ്പുറം, കഴിഞ്ഞ രണ്ടു വർഷമായി കൈക്കാരന്മാരായി സേവനം അനുഷ്ഠിച്ചിരുന്ന ബിനു പൂത്തുറയിൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ട് എന്നിവരെയും പബ്ലിക് റിലേഷൻ ഓഫീസറായി പ്രവർത്തിച്ചിരുന്ന അനിൽ മറ്റത്തിക്കുന്നേലിനെയും ആണ് ആദരിച്ചത്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന എഐ വീഡിയോ പങ്കുവച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ബരാക് ഒബാമ.
ട്രംപിന്റെ ഇത്തരം പെരുമാറ്റങ്ങൾ അമേരിക്കൻ ജനതയെ ആഴത്തിൽ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പണ്ട് കാലങ്ങളിൽ ഭരണാധികാരികൾ പദവിയുടെ മര്യാദയും മാന്യതയും കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് നടക്കുന്നത് അതല്ല. ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂട്യൂബർ ബ്രിയാൻ ടൈലർ കോവനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യങ്ങൾ പറഞ്ഞത്. അതേസമയം, വീഡിയോ വിവാദമായെങ്കിലും മാപ്പ് പറയാൻ ട്രംപ് തയാറായിട്ടില്ല.
തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ഒരു ജീവനക്കാരന് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് വീഡിയോ പിന്നീട് നീക്കം ചെയ്തു.
ഒബാമയുടെയും മിഷേൽ ഒബാമയുടെയും മുഖങ്ങൾ കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവച്ചുള്ള വിഡിയോയാണ് ട്രംപ് ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
NRI
കലിഫോര്‍ണിയ: അമേരിക്കയിൽ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കലിഫോര്‍ണിയ ബെര്‍ക്ക്ലി സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർഥിയായ കര്‍ണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ചത്.
ഈ മാസം ഒന്‍പതിനാണ് സാകേതിനെ കാണാതായത്. മൃതദേഹം കണ്ടെടുത്ത വിവരം സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
യുസി ബെര്‍ക്ക്ലിയില്‍, കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എൻജിനിയറിംഗില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു. മദ്രാസ് ഐഐടിയിലെ പൂർവ വിദ്യാർഥിയാണ് സാകേത് ശ്രീനിവാസയ്യ.
റൂംമേറ്റാണ് കാണാതായ വിവരം പോലീസില്‍ അറിയിച്ചത്.
NRI
ന്യൂജഴ്സി: ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജഴ്സിയിലെ എമേഴ്സണിൽ അന്തരിച്ചു. പാലാ മെരിലാൻഡ് സ്വദേശിയാണ്.
ഭാര്യ ലൈലാമ്മ ഫിലിപ് കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡെജി, ഡെന്നി (ഇരുവരും ന്യൂജഴ്സി), ഡോൺ (ഓസ്ട്രേലിയ). മരുമക്കൾ: ബിന്ദു, റീനി, സിമി.
പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം നാല് മുതൽ ഏഴ് വരെ റോക്ക്ലാൻഡ് വെസ്ലി ഹിൽസ് ഹോളി ഫാമിലി സീറോമലബാർ കത്തോലിക്കാ പള്ളിയിൽ (5 Willow Tree Rd, Monsey, NY 10952).
സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 10ന് ഹോളി ഫാമിലി സീറോമലബാർ കത്തോലിക്കാ പള്ളിയിൽ.
തുടർന്ന് സംസ്കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952).
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ യുഎസ്എയ്ക്ക് ഗംഭീര ജയം. ചെന്നൈയിൽ നടന്ന മത്സരത്തിൽ 31 റൺസിനാണ് യുഎസ്എ വിജയിച്ചത്.
യുഎസ്എ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുക്കാൻ സാധിച്ചുള്ളു. 58 റൺസെടുത്ത ലൗറൻ സ്റ്റീൻകാംപും 31 റൺസെടുത്ത ജെ.ജെ. സ്മിത്തും 28 റൺസെടുത്ത ജാൻ നിക്കോളും പോരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാൻ ഷാൽക്ക്വൈക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. അലി ഖാനും സൗരഭ് നേത്രാവൽക്കറും ശുഭം രഞ്ജാനെയും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. ക്യാപ്റ്റൻ മോനാംഗ് പട്ടേലിന്റെയും സഞ്ജയ് കൃഷ്ണമൂർത്തിയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെ മികവിലാണ് യുഎസ്എ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
68 റൺസെടുത്ത സഞ്ജയ് ആണ് യുഎസ്എയുടെ ടോപ്സ്കോറർ. 33 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജയ്യുടെ ഇന്നിംഗ്സ്.
മൊനാംഗ് 52 റൺസാണെടുത്തത്. മിലിന്ദ് കുമാർ 28 റൺസുമെടുത്തു. നമീബിയയ്ക്ക് വേണ്ടി വില്ലെം മൈബർഗും ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസും രണ്ട് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ യുഎസ്എയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് എടുത്തത്.
ക്യാപ്റ്റൻ മോനാംഗ് പട്ടേലിന്റെയും സഞ്ജയ് കൃഷ്ണമൂർത്തിയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെ മികവിലാണ് യുഎസ്എ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 68 റൺസെടുത്ത സഞ്ജയ് ആണ് യുഎസ്എയുടെ ടോപ്സ്കോറർ. 33 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജയ്യുടെ ഇന്നിംഗ്സ്.
മൊനാംഗ് 52 റൺസാണെടുത്തത്. മിലിന്ദ് കുമാർ 28 റൺസുമെടുത്തു. നമീബിയയ്ക്ക് വേണ്ടി വില്ലെം മൈബർഗും ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസും രണ്ട് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ യുഎസ്എ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ ചെന്നൈയിലാണ് മത്സരം.
രണ്ടാം ജയം ലക്ഷ്യമിട്ടാണ് യുഎസ്എ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നെതർലൻഡ്സിനെ 93 റൺസിന് പരാജയപ്പെടുത്തിയാണ് യുഎസ്എ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ആദ്യ ജയമാണ് നമീബിയയുടെ ലക്ഷ്യം.
ടീം നമീബിയ: ജാൻ ഫ്രൈലിൻക്ക്, ലൗറൻ സ്റ്റീൻകാംപ്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ജെറാർഡ് ഇറാസ്മസ് (ക്യാപ്റ്റൻ), ജെ.ജെ. സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), ഡൈലൻ ലെയ്ച്ചർ, റൂബൻ ട്രംപെൽമാൻ, വില്ലെം മൈബർഗ്, ബെർനാർഡ് സ്കോൾസ്, മാക്സ് ഹെയ്ൻഗോ.
ടീം യുഎസ്എ: മൊനാൻക് പട്ടേൽ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ശയൻ ജഹാംഗിർ, സായ്തേജ മുക്കാമല്ല, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം രഞ്ജനെ, മിലിന്ദ് കുമാർ, ഹർമീത് സിംഗ്, മുഹമ്മദ് മൊഹ്സിൻ, ഷാഡ്ലി വാൻ ഷാൽക്ക്വൈയ്ക്ക്, അലി ഖാൻ, സൗരഭ് നേത്രാവൽക്കർ.
NRI
കോഴഞ്ചേരി: മാരാമൺ കൺവെൻഷൻ യുവവേദിയിൽ ശനിയാഴ്ച മുഖ്യപ്രഭാഷണം നടത്തുന്ന റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് കോഴഞ്ചേരിയിലെ കോലത്ത് തറവാട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി ആദരിച്ചു.
വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ലിയാസൺ, സീനിയർ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ, യുഎസ് ഗവൺമെന്റ് (വാഷിംഗ്ടൺ ഡിസി, യുഎസ്എ) എന്നീ പ്രമുഖ നിലകളിൽ സേവനം ചെയ്യുന്ന റവ.ഫാ. അലക്സാണ്ടർ ജെയിംസ് കുര്യനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സ്നേഹസമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
NRI
ന്യൂയോർക്ക്: നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ ഒരു വർഷം പിന്നിടുമ്പോൾ, സാമൂഹിക പ്രവർത്തനം, കാരുണ്യ പ്രവർത്തനങ്ങൾ, കലാ കായിക രംഗങ്ങളിലെ തിളങ്ങുന്ന പ്രവർത്തനങ്ങൾ അങ്ങനെ പ്രവർത്തനങ്ങളുടെ ചരിത്രത്തില്‍ മഹത്തായ ഒരു നേട്ടമാണ് പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വര്‍ഷം ഫൊക്കാനയ്ക്ക് കൈവരിക്കാനായത്.
കാലത്തിനനുസരിച്ച് നമ്മുടെ കാഴ്ചപ്പാടുകൾ മാറുമ്പോൾ സ്വപ്നങ്ങളും നമ്മുടെ പ്രവർത്തനങ്ങളും അപ്ഡേറ്റ് ചെയ്തു മുന്നോട്ട് പോകുന്ന ഫൊക്കാനയുടെ പ്രവർത്തനം അമേരിക്കയിൽ മാത്രമല്ല നമ്മുടെ നാടായ കേരളത്തിലും ശ്രദ്ധനേടിയ വർഷമായിരുന്നു 2025.
സംഘടനാ പ്രവർത്തനത്തിൽ എന്താണോ ഞങ്ങളിൽ നിന്നും പ്രതീഷിച്ചത് അതിന് പതിൻമടങ്ങു തിരിച്ചു നൽകാൻ സജോമോൻ ആന്റണിയുടെ നേതൃത്വത്തിൽ ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറി, ജോയി ചാക്കപ്പൻ ട്രഷർ എന്നിവരുടെയും കമ്മിറ്റിയുടെയും കൂട്ടായ പ്രവർത്തനത്തിൽ കഴിഞ്ഞു എന്നത്തിൽ സന്തോഷമുണ്ട്. പ്രധാന പ്രവർത്തനങ്ങളിൽ ചിലത് ....
• ഹാൻഡിംഗ് ഓവർ: ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട് പാലസിൽ നടന്ന ഗംഭീരമായ ചടങ്ങിൽ അഞ്ഞൂറിലധികം ആളുകളെ സാക്ഷിയാക്കി ഡോ. ബാബു സ്റ്റീഫനിൽ നിന്നും ഡോ. സജിമോൻ ആന്റണി പ്രവർത്തന അനുവാദം ഏറ്റുവാങ്ങി. ഫൊക്കാനയുടെ ചരിത്രത്തിൽ ഇത്രയും വലിയ ഒരു പ്രവർത്തന ഉദ്ഘാടനം മുമ്പ് നടന്നിട്ടില്ല.
ഫൊക്കാനയുടെ അഡ്വൈസറി ബോർഡ് നിലവിൽ വന്നു, അത് ഈ കമ്മിറ്റിയുടെ വിശാലപരമായ ഒരു ആശയം നടപ്പാക്കൽ ആയിരുന്നു. ജോൺ പി. ജോൺ (ചെയർ), കെ.ആർ.കെ. വിനോദ് (വൈസ് ചെയർ), കാമാന്‍ഡര്‍ ജോര്‍ജ് കോരുത് (സെക്രട്ടറി) എന്നിവരെ ഉൾപ്പെടുത്തിയാണ്
• ഫൊക്കാന ഫൗണ്ടേഷൻ പുനസംഘടിപ്പിച്ചു: ഇലക്ഷന് വരെ ഉണ്ടായിരുന്ന സംഘടനയിലെ വേർതിരുവകൾ ആവിശ്യമില്ല എന്ന് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഉള്ള ടീമിന്റെ കൂട്ടമായ തീരുമാനം നടപ്പാകുന്നതായിരുന്നു.
ഡോ. മാത്യു വർഗീസ് (ചെയർ), സുധാ കർത്താ (വൈസ് ചെയർ), ചാക്കോ കുര്യൻ (സെക്രട്ടറി), ഡോ. ബ്രിജിത്ത് ജോർജ്, ഷാജു സാം, ജിജി ടോം എന്നിവരും ഉൾപ്പെടെയാണ് ഫൗണ്ടേഷൻ കമ്മിറ്റി.
• മറ്റ് നിയമനങ്ങൾ: ഫിലിപ്പോസ് ഫിലിപ്പിനെ ലീഗൽ ചെയർമാനായും സീനിയർ നേതാക്കളായ ലീല മാരേട്ട്, തോമസ് തോമസ്, മാമ്മൻ സി. ജേക്കബ്, ജെയ്ബു കുളങ്ങര എന്നിവരെ ട്രസ്റ്റീ ബോർഡിലും നിയമിച്ചു.
• ഫൊക്കാന സീനിയർ നേതാവായ ജോയി ഇട്ടനെ കേരളാ കൺവെൻഷൻ ചെയർ ആയും ആൽബർട്ട് കണ്ണമ്പള്ളിയെ ഇന്റർനാഷണൽ കൺവെൻഷൻ ചെയർ ആയും നിയമിച്ചു.
• കൺവൻഷൻ ചുമതലകൾ: സ്കറിയ പെരിയാപ്പുറം, രാജൻ സാമുവൽ, അലക്സ് എബ്രഹാം, ദേവസി പാലാട്ടി (കോ-ചെയേഴ്സ്), മാത്യു ചെറിയാൻ (കോഓർഡിനേറ്റർ), സജി എം. പോത്തൻ (ബിസിനസ് ഡയറക്ടറി ചെയർമാൻ).
നയതന്ത്ര ഇടപെടലുകളും ഔദ്യോഗിക കൂടിക്കാഴ്ചകളും
• പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: ഡൽഹി സിബിസിഐ ആസ്ഥാനത്ത് വെച്ച് പ്രസിഡന്റ് സജിമോൻ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിജി, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ഡോ. ബിസോയി സോങ്കർ ശാസ്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
നേരിട്ടുള്ള വിമാന സർവീസിനും ഒസിഐ കാർഡ് പ്രശ്നപരിഹാരത്തിനുമായി നിവേദനം നൽകി. കഴിഞ്ഞ ദിവസം ഇന്ത്യൻ എമ്പസിയുമായി ബന്ധപെട്ടപ്പോൾ ഡയറക്റ്റ് ഫ്ലൈറ്റ് ഇപ്പോഴും ഗവൺമെന്റിന്റെ പരിഗണനയിൽ ഉണ്ട് എന്ന് അറിയുവാൻ സാധിച്ചു.
• ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിൽ കൂടികാഴ്ച നടത്തി. രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രിയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവെക്കുകയും ചയ്തു.
ചർച്ച 25 മിനിറ്റോളം നീണ്ടു നിന്നു. ബഹുമാന്യനായ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനെ ഫൊക്കാനയുടെ 2026 ഓഗസ്റ്റ് ആറ് തീയതി മുതൽ ഒമ്പത് വരെ കലഹരി റിസോർട്ടിൽ നടക്കുന്ന കൺവൻഷനിലേക്കു ക്ഷണിക്കുകയും ആ ക്ഷണം അദ്ദേഹം അനുഭാവപൂർവം സ്വീകരിക്കയും ചെയ്തു. ഫൊക്കാനയുടെ പ്രവർത്തനങ്ങളെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ അനുമോദിക്കുകയും ചെയ്തു.
• രാഹുൽ ഗാന്ധി സന്ദർശനം: ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിക്കുകയും കൺവൻഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു.
• ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി രാജ്ഭവനിൽ എത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ഫൊക്കാന കൺവൻഷനിലേക്കു ക്ഷണിക്കുകയും ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകയും ചെയ്തു.
• കേരള സർക്കാർ: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ, ആർ. രാജൻ, വി.എൻ. വാസവൻ, വീണാ ജോർജ്, ഗണേഷ് കുമാർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വിവരിച്ചു.
• അംബാസഡർമാർ: മന്ത്രി വി.എൻ. വാസവനെ ഫൊക്കാന കേരള അംബാസഡറായും (ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഇങ്ങനെ ഒരു പൊസിഷൻ ഏറ്റെടുക്കുന്നത്) ഷീബ അമീറിനെ വിമൻസ് ഫോറം കേരള അംബാസഡറായും നിയമിച്ചു.
ഇന്റർനാഷണൽ കോഓർഡിനേറ്റർ ആയി പോൾ കറുകപ്പള്ളിൽ, കേരള കൺവൻഷൻ കോഓർഡിനേറ്ററായി ഡോ. മാത്യു ലുക്ക് മന്നിയോട്ട്, കേരള കോഓർഡിനേറ്ററായി സുനിൽ പാറക്കൽ എന്നിവരെയും നിയമിച്ചു .
സേവന പദ്ധതികളും വിപ്ലവകരമായ നേട്ടങ്ങളും
• എയർപോർട്ട് പ്രിവിലേജ് കാർഡ്: സിയാലുമായും (സിയാൽ) തിരുവനന്തപുരം എയർപോർട്ടുമായും കരാറിൽ ഏർപ്പെട്ടു. ഫൊക്കാന മെമ്പർമാർക്ക് ഷോപ്പിംഗിൽ 10 ശതമാനം മുതൽ 15 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്ന ചരിത്രപരമായ നേട്ടമാണിത്.
എയർപോർട്ടിൽ ഷോപ്പ് ചെയ്ത പലരും അവർക്ക് കിട്ടുന്ന ഡിസ്കൗട്ടുകൾ ഏവരെയും അതിശയിപ്പിക്കുന്നതാണ്. നൂറുകണക്കിന് ആളുകൾക്കു ഇതിന്റെ പ്രയയോജനം ലഭിക്കുന്നുണ്ട്.
• ഫൊക്കാന ഹെൽത്ത് കാർഡ്: കേരളത്തിലെ 6 പ്രമുഖ ആശുപത്രികളായ രാജഗിരി, പാലാ മെഡ്സിറ്റി, ബിലീവേഴ്സ്, ബേബി മെമ്മോറിയൽ, കിംസ്, കാriത്താസ് എന്നിവയുമായി സഹകരിച്ച് മെഡിക്കൽ കാർഡ് പദ്ധതി ആരംഭിച്ചു.
ഒരു ലക്ഷം രൂപവരെ ഡിസ്കൗണ്ട് കിട്ടിയ പലരും അവരുടെ സന്തോഷം നമ്മളുമായി പങ്കെവാക്കാറുണ്ട്. ഇതെക്കെ മെമ്പേഴ്സിന് ഫൊക്കാന ഫ്രീ ആയി നൽകുന്നതാണ്. ഫൊക്കാന മെമ്പേഴ്സിന്റെ ഫാമിലിക്കും എലിജിബിൾ ആണ്, അതുകൊണ്ടു ആയിരകണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്നു.
• ഭവന നിർമ്മാണം: ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ചിറ്റാറിൽ നൽകിയ അര ഏക്കർ സ്ഥലത്ത് ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആർക്കിറ്റെക്ചറൽ പ്ലാൻ അപ്പ്രൂവ് ആയി കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു, പ്രവർത്തനം ഉടനെ തുടങ്ങും.
•ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്: ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് ഈ കമ്മിറ്റിയുടെ ഡ്രീം പൊജെക്ടുകളിൽ ഒന്നായിരുന്നു. നാട്ടിൽ നിന്നും വരുന്ന ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ആളുകൾക്കും അതുപോലെ അമേരിക്കയിലുള്ള ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മലയാളികൾക്ക് ബേസിക് ചികിത്സ നൽകുക എന്ന ലക്ഷ്യത്തോട് ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് നിലവിൽ വന്നിരിക്കുന്നത്.
ഇതിന് ന്യൂജഴ്സിയിലും ബോസ്റ്റണിലെ ഓഫീസ്കൾ പ്രവർത്തനം തുടങ്ങി, മറ്റുള്ള സിറ്റികളിലേക്കും ഓഫീസുകൾ തുടർന്നുകൊണ്ടിരിക്കുന്നു. അമേരിക്കയിലെ എല്ലാ മേജർ സിറ്റികളിലും ഹെൽത്ത് ക്ലിനിക്ക് തുടങ്ങുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം.
• 100 അംഗസംഘടനകൾ: ഫൊക്കാന ചരിത്രത്തിൽ ആദ്യമായി 100 അംഗസംഘടനകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. ഇതിന്റെ ഭാഗമായി പുതിയ ലോഗോയും അവതരിപ്പിച്ചു. ലോകത്തിലേക്കും ഏറ്റവും വലിയതും പുരാതനവുമായ സഘടനയായി ഫൊക്കാന മാറി. ഇപ്പോഴും വളരെ അധികം സംഘടനകൾ മെംബെര്ഷിപ്പിന് വേണ്ടി അപ്പേഷകൾ നൽകി കാത്തിരിക്കുന്നു.
• ഫൊക്കാന മെൻസ് ഫോറം: വിമെൻസ് ഫോറത്തിനെ പോലെത്തന്നെ മെൻസ് ഫോറവും ഫൊക്കാനയിൽ ആരംഭിച്ചു നല്ല പ്രവത്തനവുമായി മുന്നോട്ട് പോകുന്നു.
അനുശോചനങ്ങളും പ്രാർഥനായോഗങ്ങളും
• ടി.എസ്. ചാക്കോ (ചാക്കോച്ചായൻ): ഫൊക്കാനയുടെ നെടുംതൂണായിരുന്ന അഡ്വൈസറി ബോർഡ് ചെയർമാന് കണ്ണീർ പൂക്കൾ അർപ്പിക്കുകയും സർവ്വമത പ്രാർത്ഥന നടത്തുകയും ചെയ്തു.
• ശ്രേഷ്ഠ കാതോലിക്ക ബാവ: അബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് അനുശോചനം രേഖപ്പെടുത്തി.
• ഡോ. എം അനിരുദ്ധൻ: ഫൊക്കാന പ്രഥമ പ്രസിഡന്റിന്റെ നിര്യാണത്തിൽ വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ നേതാക്കളെയും പങ്കെടുപ്പിച്ച് ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ പ്രാർത്ഥനയോടെ വലിയ അനുശോചന യോഗം നടത്തി.
• ഫ്രാൻസിസ് മാർപാപ്പ: അദ്ദേഹത്തോടുള്ള ആദരസൂചകമായി 2025 ഏപ്രിൽ 27-ന് സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചു. കേന്ദ സംസ്ഥാന മന്ത്രിമാരും ഇന്ത്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മതമേലധ്യക്ഷന്മാരും പങ്കെടുത്ത പ്രാർത്ഥനയോഗം എല്ലാ മതമേലധ്യക്ഷൻമാർ പങ്കെടുത്ത ഒരു വേദിയായിരുന്നു.
ആദ്യമായാണ് ഒരു പ്രവാസി സംഘടന എല്ലാ മതമേലധ്യക്ഷന്മാരെയും ഒരേ വേദിയിൽ കൊണ്ടുവരുന്നത്.
• വയനാട് ദുരന്തം: ഉരുൾപൊട്ടൽ ഇരകൾക്കായി പ്രാർഥനായോഗം നടത്തി.
കേരള കൺവൻഷൻ 2025 (കുമരകം)
ഓഗസ്റ്റ് 1, 2, 3 തീയതികളിൽ കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടന്ന കൺവൻഷൻ ഒരു പ്രവാസി സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറി. ലോകത്തു ഒരു മലയാളീ സംഘടനയും നടത്തിയിട്ടില്ലാത്ത ചരിത്ര കൺവെൻഷൻ നടത്തുവാൻ കഴിഞ്ഞു.1000 അധികം ആളുകൾ പങ്കെടുത്തു.
• ഉദ്ഘാടനം: മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ,ധനകാര്യ മന്ത്രി ശ്രീ ബാലഗോപാൽ, ചീഫ് സെക്രട്ടറി, ചീഫ് വിപ്പ്, എംപിമാർ, പതിനഞ്ചിൽ അധികം എംഎൽഎമാർ, പ്രസിദ്ധ സിനിമ സംവിധയകാൻ അടൂർ ഗോപാലകൃഷ്ണൻ, പ്രഫ. ഗോപിനാഥ് മുതുകാട് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
• സാഹിത്യം: ജോർജി വർഗീസിന്റെ നേതൃത്വത്തിൽ "ഭാഷയ്ക്കൊരു ഡോളർ', അവാർഡുകൾ വിതരണം ചെയ്തു. ഫൊക്കാനയുടെ പ്രെസ്റ്റീജിസ് പ്രോഗ്രാം ആയ ഭാഷയ്ക്കൊരു ഡോളർ കേരളത്തിലെ യൂണിവേഴ്സിറ്റികളുമായി സഹകരിച്ചാണ് നടത്തുന്നത്.
• ചാരിറ്റി: 26 വിദ്യാർഥികൾക്ക് 50,000 രൂപ വീതം സ്കോളർഷിപ്പ് വിമെൻസ് ഫോറം ചെയർ രേവതി പിള്ളയുടെ നേതൃത്വത്തിൽ വിമെൻസ് ഫോറം സെമിനാറിൽ നൽകി.
• ലൈഫ് ആൻഡ് ലിമ്പുമായി സഹകരിച്ചു 44 പേർക്ക് കൃത്രിമക്കാൽ വിതരണവും നടത്തി. കാലില്ലാതെ വന്ന 44 ആളുകൾ കാലുമായാണ് തിരിച്ചു പോയത് .
നിരവധി ആളുകൾക്ക് ചികിത്സ സഹായവും നൽകിവരുന്നു കൂടാതെ ഓട്ടോ റിക്ഷ നൽകി സഹായവും ചെയ്തു, അങ്ങനെ നിരവധി ആളുകൾക്ക് കൈത്താങ്ങാവുന്ന സംഘടനയായി ഫൊക്കാന മാറി.
• സ്വിം കേരളാ സ്വിം: കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ ഫൊക്കാനയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകിവരുന്ന സൗജന്യ നീന്തൽ പരിശീലനമായ സ്വിം കേരളാ സ്വിം.
കേരള കൺവെൻഷണന്റെ അവസാന ദിവസം എസ്.പി. മുരളീധരന്റെ നേതൃത്വത്തിൽ സ്വിം കേരളാ സ്വിം ട്രെയിൻ ചെയ്ത 150 അധികം കുട്ടികളുടെ നീന്തൽ പ്രകടനം നടന്നു. സ്വിം കേരളാ സ്വിമ്മിന്റെ നാലാം ഘട്ടം പാലാ സെന്റ് തോമസ് കോളജിന്റെ നീന്തൽകുളത്തിൽ നടത്തി.
• ഫൊക്കാന സാഹിത്യ സെമിനാർ: പ്രസിദ്ധ സാഹിത്യകാരൻ കെ. വി. മോഹൻ കുമാർ ഐഎഎസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രസിദ്ധ സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി നടത്തിയ സാഹിത്യ സമ്മേളനം ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ ഒന്നായിരുന്നു.
മലയാളത്തെയും മലയാള സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുക എന്നത് ഫൊക്കാനയുടെ ഒരു ലക്ഷ്യമാണ്. സാഹിത്യ സമ്മേളനത്തിൽ കേരളത്തിൽ നിന്നുമുള്ള രചനകൾക്ക് അവാർഡുകൾ നൽകി ആദരിച്ചു.
• ഫൊക്കാന മീഡിയ സെമിനാർ: കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലെ വ്യക്തികളെ ഒരുവേദിയിൽ കൊണ്ടുവന്നു ചർച്ച നടത്തി. നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റത്തെക്കുറിച്ച് ആയിരുന്ന ചർച്ച.
ഫാ. മൈക്കിൾ വെട്ടിക്കാട്ട് (ദീപിക), അനിൽ അടൂർ (ഏഷ്യാനെറ്റ് ന്യൂസ്), ജോസ് പനച്ചിപ്പുറം (മലയാള മനോരമ), പി.പി. ജെയിംസ് (24 ന്യൂസ്), ശരത്ചന്ദ്രൻ (കൈരളി), ബൈജു കൊട്ടാരക്കര (സംവിധായകൻ), റോമി മാത്യു (മനോരമ), പ്രമേഷ് കുമാർ (മാതൃഭൂമി), ജോർജ് ജോസഫ്( ഇ-മലയാളി) തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി. ക്രിസ്റ്റീന ചെറിയാൻ (24 ന്യൂസ്) ആയിരുന്നു എംസി .
• ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമാസിന്റെ നേതൃത്വത്തിൽ നടന്ന ബിസിനസ് സെമിനാർ ശ്രദ്ധേയമായി.
ഡ്രഗ്സ്നെതിരേ ഫൊക്കാനയും കേരള ഗവൺമെന്റും ലേബർ ഇന്ത്യ സ്കൂളുകളുമായി സംയുക്ത സംരംഭം വളരെ വിജയമായിരുന്നു. ഫൊക്കാന കേരള കൺവൻഷൻ ഡ്രഗ്സ്നെതിരെ ഒരു വിളബരത്തോടു കൂടിയാണ് തുടങ്ങിയത്.
കൺവെൻഷൻ തീം തന്നെ ഡ്രഗ്സ്നെതിരെ ആയിരുന്നു. യുവാക്കളിൽ ഡ്രഗ്സ്നെതിരെ ഒരു അവബോധം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം.
ഫൊക്കാനയുടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിരവധി എഡ്യൂക്കേഷണൽ സെമിനാറുകളും മിക്ക ആഴ്ചകളിലും നടത്തിവരുന്നു. ഫൊക്കാന വിമെൻസ് ഫോറം നടത്തുന്ന വെബിനാറുകൾ നിരവധിയാണ്.
ഫൊക്കാനയുടെ നേതൃത്വത്തിൽ നടത്തിയ ഇമിഗ്രേഷൻ വെബിനാർ അമേരിക്കയിലെ പ്രമുഖരായ ഇമിഗ്രേഷൻ ലോയർമാരെ ഉൾപ്പെടുത്തി നടത്തിയത് വളരെയധികം ഇൻഫൊർമേറ്റീവ് ആയിരുന്നു.
ഫൊക്കാന മെഡിക്കൽ കാർഡ് ആൻഡ് പ്രിവിലേജ് കാർഡ് ഡിസ്ട്രിബൂഷൻ:
കേരളത്തിലും അമേരിക്കയുടെയും വിവിധ സ്ഥലങ്ങളിൽ എയർപോർട്ട് പ്രിവിലേജ് കാർഡും മെഡിക്കൽ കാർഡും വിതരണം നടന്നു.
1.കരിമ്പനി, കോട്ടയം ബ്ലെസഡ് സ്ക്രീമെന്റ് ചർച്ചിൽ പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ.
2. പാലായിൽ റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്വത്തിൽ.
3. ചെങ്ങമനാട് നാഷണൽ കമ്മിറ്റി മെമ്പർ മനോജ് മാത്യുവിന്റെ ലീഡർഷിപ്പിൽ.
4. അടൂരിൽ വിമെൻസ് ഫോറം ചെയർ രേവതി പിള്ളയുടെ നേതൃത്വത്തിൽ.
5. തിരുവല്ലയിൽ മുൻ പ്രസിഡന്റ് ജോർജി വർഗീസിന്റെ നേതൃത്വത്തിൽ നടന്നു.
6. വെസ്റ്റ്ചെസ്റ്ററിൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെ നേതൃത്വത്തിൽ നടന്നു.
7. ന്യൂ ജേസിയിൽ പ്രസിഡന്റ് സജിമോൻ ആന്റണയിയുടെ നേതൃത്വത്തിൽ നടന്നു.
8. കണക്ടിക്കട്ടിൽ തങ്കച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ നടന്നു.
9. ഫിലാഡൽഫിയയിൽ റീജണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവലിന്റെ നേതൃത്വത്തിൽ നടന്നു.
10. ഫിലാഡൽഫിയയിൽ നാഷണൽ കമ്മിറ്റി മെംബർ സുധീപ് നായരുടെ നേതൃത്വത്തിൽ നടന്നു.
11. ഫിലാഡൽഫിയ പമ്പയിൽ ഫൌണ്ടേഷൻ വൈസ് ചെയർ സുധാ കർത്തയും രാജൻ ശാമുവേലിന്റെയും നേതൃത്വത്തിൽ നടന്നു.
12. ഷിക്കാഗോയിൽ റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്വത്തിൽ നടന്നു.
13. മയാമിയിൽ മുൻ പ്രസിഡന്റ് ജോർജി വർഗീസിന്റെയും ട്രസ്റ്റീ ബോർഡ് മെംബർ മാമ്മൻ സി ജേക്കബിന്റെയും നേതൃത്വത്തിൽ നടന്നു.
14. കാനഡയിൽ റീജണൽ വൈസ് പ്രസിഡന്റ് ജോസ്സി കരക്കാട്ടിന്റെ നേതൃത്വത്തിൽ നടന്നു. അങ്ങനെ പതിനായിരത്തിൽ അധികം ആളുകളിൽ മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും എത്തിക്കാൻ കഴിഞ്ഞു.
മറ്റ് പ്രധാന പരിപാടികൾ
• റീജിയണൽ ഉദ്ഘാടനങ്ങൾ: ന്യൂയോർക്ക് (ലാജി തോമസ്), ന്യൂ യോർക്ക് (അപ്പ് സ്റ്റേറ്റ്) (ആന്റോ വർക്കി), ന്യൂജഴ്സി (കോശി കുരുവിള ), പെൻസൽവേനിയ (ഷാജി ശാമുവേൽ), വാഷിംഗ്ടൺ ഡിസി (ബെൻ പോൾ ) , ജോർജിയ (അനിൽ പിള്ള), ഷിക്കാഗോ (സന്തോഷ് നായർ), ഫ്ലോറിഡ (ലിൻഡോ ജോളി), ടെക്സസ് (ഫാൻസിമോൾ പള്ളത്തുമാടം), കാനഡ (ജോസി കാരക്കാട്), ബോസ്റ്റൺ (ധീരജ് പ്രസാദ്) തുടങ്ങിയ എല്ലാ റീജിയണുകളിലും ആവേശകരമായ ഉദ്ഘാടനങ്ങൾ നടന്നു.
എല്ലാ ഉദ്ഘാടനകളും ഫൊക്കാനയുടെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത വിധം ഒരു ഫൊക്കാന മിനി കൺവെൻഷൻ ആയിട്ടു തന്നയാണ് നടന്നത്.
ന്യൂയോർക്ക് (അപ്പ് സ്റ്റേറ്റ്) റീജിയണിന്റെ കലാമേളയും റീജിയണൽ കിക്ക് ഓഫും പ്രൗഢഗംഭീരമായി നടന്നു. റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കിയുടെ നേതൃത്വത്തിൽ നടന്നത് ഒരു വൺഡേ കൺവൻഷൻ തന്നെയായിരുന്നു.
ഡൽവേയറിൽ നടന്ന ഫൊക്കാന പിക്കിനിക്കിന് ഒരു വേറിട്ട അനുഭവമായിരുന്നു, നാഷണൽ കമ്മിറ്റി മെംബർ അജിത് ചാണ്ടിയും റീജണൽ വൈസ് പ്രസിഡന്റ് ഷാജി ശാമുവേലുന്റെയും നേതൃത്വത്തിൽ ആണ് നടന്നത്.
• വിമൻസ് & യൂത്ത് ഫോറം: 250-ലേറെ അംഗങ്ങളുള്ള വിമൻസ് ഫോറവും, 100 plus അംഗ വിപുലമായ യൂത്ത് കമ്മിറ്റിയും (ബ്ലെസൻ മാത്യു ഉൾപ്പെടെയുള്ളവർ) സജീവമായി പ്രവർത്തിക്കുന്നു.
• അന്താരാഷ്ട്ര സാന്നിധ്യം: പ്രസിഡന്റ് സജിമോൻ ആന്റണി ഇംഗ്ലണ്ടിലെ യുക്മ വള്ളംകളിയിലും (ചീഫ് ഗസ്റ്റ്) കാനഡ പാർലമെന്റിലെ ഓണാഘോഷത്തിലും (ഗസ്റ്റ് സ്പീക്കർ) പങ്കെടുത്തു.
• സ്പോർട്സ് ക്ലബ് : ഫൊക്കാനയുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തനം ആരംഭിച്ചു.ഇന്റർനാഷണൽ ക്രിക്കറ്റ് താരമായ ടിനു യോഹന്നാന്റെ നേതൃത്വത്തിൽ ഒരു ക്രിക്കറ്റ് ക്ലബും നിലവിൽ വന്നു.
ചാരിറ്റി ക്രിക്കറ്റ് ബാഷ് (ജൂൺ 21) റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റ്, ഷിക്കഗോ വോളിബോൾ ടൂണമെന്റ് റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്വത്തിൽ നടന്നതും ഫ്ലോറിഡയിൽ റീജണൽ വൈസ് പ്രസിഡന്റ് ലിൻഡോ ജോളിയുടെ നേതൃത്വത്തിൽ നടന്ന സാക്കർ ടൂർണമെന്റ് വമ്പിച്ച വിജയമായിരുന്നു.
• കലഹാരി കൺവൻഷൻ കിക്കോഫ് (മേയ് 10), മിഡ്ടെം ജനറൽ ബോഡി & ഫൊക്കാന ക്ലിനിക്ക് ഉദ്ഘാടനം (നവംബർ 22) എന്നിവയും വിജയകരമായി നടന്നു.
• ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി ഫൊക്കാന കൺവെൻഷന് വേണ്ടി ബുക്ക് ചെയ്ത റൂമുകൾ എല്ലാം ഡിസംബർ 31 ന് (കൺവെൻഷന് എട്ട് മാസം മുമ്പ്) സോൾഡ് ഔട്ട് ആയി ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ്. ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി ഫൊക്കാന മുന്നോട്ട് പോകുന്നു.
ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്ന് വരെ നടന്നിട്ടില്ലത്ത വിപ്ലകരമായ ഒരു പ്രവർത്തനമാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഒരു കമ്മിറ്റി അഞ്ച് വർഷം കൊണ്ട് ചെയ്തു തീർക്കാത്ത പ്രവർത്തനമാണ് ഈ ഒരു വർഷം കൊണ്ട് നടപ്പാക്കി വരുന്നത്.
സർവ മേഖലകളിലും വിപ്ലകരമായ പുരോഗതിയാണ് ഈ സംഘടനയിൽ നടപ്പാക്കി വരുന്നത്. നമ്മുടെ സംഘടന മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയുന്നത് നിങ്ങളുടെ എല്ലാം സഹായ സഹകരണങ്ങൾ കൊണ്ട് കൂടിയാണ്.
NRI
വാഷിംഗ്ടൺ ഡിസി: ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ തെളിവും നിർബന്ധമാക്കുന്ന "സേവ് അമേരിക്ക ആക്ട്' അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി.
ബില്ലിന് അനുകൂലമായി 218 വോട്ടുകളും എതിരായി 213 വോട്ടുകളും ലഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടി കൊണ്ടുവന്ന ഈ ബില്ലിനെ ഹെൻറി ക്യൂല്ലർ എന്ന ഒരു ഡെമോക്രാറ്റിക് അംഗം മാത്രമാണ് പിന്തുണച്ചത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പൗരത്വ രേഖയും വോട്ട് ചെയ്യാൻ ഫോട്ടോ ഐഡിയും നിർബന്ധമാക്കുക വഴി തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കുക എന്നതാണ് റിപ്പബ്ലിക്കൻമാരുടെ വാദം. ഏകദേശം 80 ശതമാനം ജനങ്ങളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് ബില്ല് അവതരിപ്പിച്ച ചിപ്പ് റോയ് പറഞ്ഞു.
∙ ഡെമോക്രാറ്റുകളുടെ നിലപാട് വോട്ടിംഗ് അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ഇത് വോട്ട് ചെയ്യുന്നതിൽ നിന്ന് സാധാരണക്കാരെ തടയുന്ന 'ജിം ക്രോ കാലഘട്ടത്തിലെ' നിയന്ത്രണങ്ങൾക്ക് സമാനമാണെന്ന് സെനറ്റിലെ മൈനോറിറ്റി ലീഡർ ചക് ഷുമർ വിമർശിച്ചു.
ബിൽ ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വരും. സെനറ്റിൽ ബിൽ പാസാക്കിയെടുക്കാൻ റിപ്പബ്ലിക്കൻമാർ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്.
NRI
ന്യൂഡൽഹി: സുവിശേഷകനും മനുഷ്യാവകാശ പ്രവർത്തകനും യുഎസ് റിപ്പബ്ലിക്കൻ സ്ട്രാറ്റജിസ്റ്റുമായ സ്റ്റാൻലി ജോർജിന് മദർ തെരേസ സമാധാന സൗഹാർദ പുരസ്കാരം.
ഡൽഹി ശ്രീനിവാസപുരിയിൽ ഞായറാഴ്ച നടക്കുന്ന എക്കുമെനിക്കൽ സമ്മേളനത്തിൽ കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഡൽഹി ആർച്ച്ബിഷപ് അനിൽ കൂട്ടോ പുരസ്കാരം സമ്മാനിക്കും.
മനുഷ്യാവകാശ, മത സ്വാതന്ത്യ പ്രവർത്തന രംഗങ്ങളിലെ സംഭാവനകൾക്കും ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യത മുൻനിർത്തിയുള്ള നേതൃത്വത്തിനും ഇടപെടലുകൾക്കുമാണ് പുരസ്കാരം എന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ ഡോ. രാജീവ് ജോസഫ് അറിയിച്ചു.
അമേരിക്കയിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ കേന്ദ്ര സംഘടനയായ ഫിയക്കോണ അഡ്വക്കസി ഡയറക്ടറായും അന്തര്‍ദേശീയ സംഘടനയായ "എക്ലീസിയ യുണൈറ്റഡ് ഇന്റര്‍നാഷണല്‍' വൈസ് ചെയര്‍മാനായും മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നു.
ഐപിസി സഭാംഗമായ സ്റ്റാൻലി ജോർജ് ഇന്ത്യയിലും വിദേശത്തും സഭാ, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ നേതൃത്വ പരമായ പങ്കുവഹിക്കുന്നു
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി യുഎസ് പോലീസ്.
കലിഫോർണിയ ബെർക്ക്ലി സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർഥിയായ കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യയെ(22) ആണ് ഈ മാസം ഒൻപത് മുതൽ കാണാതായത്.
കോളജ് കാമ്പസിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് സാകേതിനെ അവസാനമായി കണ്ടത്. തെരച്ചിലിൽ സാകേതിന്റെ പാസ്പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗുകൾ റീജിയണൽ പാർക്കിന് സമീപത്ത് നിന്നും കാമ്പസിന് സമീപത്തുനിന്നുമായി കണ്ടെത്തിയിരുന്നു.
വിഷയത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. അൻസ തടാകവും ചുറ്റുമുള്ള ബെർക്ക്ലി ഹിൽസ് പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. മദ്രാസ് ഐഐടിയിലെ പൂർവ വിദ്യാർഥിയാണ് സാകേത് ശ്രീനിവാസയ്യ.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ നെതര്‍ലന്‍ഡ്സിനെതിരെ അമേരിക്കയ്ക്ക് ജയം. ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 93 റൺസിന്റെ ജയമാണ് അമേരിക്ക സ്വന്തമാക്കിയത്. സ്കോർ: അമേരിക്ക 196/6 നെതര്‍ലന്‍ഡ് 103 (15.5).
അമേരിക്ക ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതര്‍ലൻഡ് 15.5 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി. നെതര്‍ലന്‍ഡ്സ് നിരയിൽ നാല് ബാറ്റ്സ്മാൻമാർക്ക് മാത്രമെ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളൂ.
23 റൺസ് നേടിയ ബാസ് ഡി ലീഡാണ് അവരുടെ ടോപ് സ്കോറർ. അമേരിക്കയ്ക്കായി ഹർമീത് സിംഗ് നാലും ഷാഡ്ലി വാൻ ഷാൽക്വിക്ക് മൂന്നും വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയ്ക്കായി സൈതേജ മുക്കമല്ല (79) അർധസെഞ്ചുറി നേടി.
ശുഭം രഞ്ജനെ (48), മോനാങ്ക് പട്ടേൽ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നെതര്‍ലന്‍ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റ് നേടി.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ അമേരിക്കയ്ക്കെതിരെ നെതര്‍ലന്‍ഡ്സിന് 197 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി.
അർധസെഞ്ചുറി നേടിയ സൈതേജ മുക്കമല്ലയുടെ (79) പ്രകടനമാണ് യുഎസിനെ തുണച്ചത്. ശുഭം രഞ്ജനെ (48), മോനാങ്ക് പട്ടേൽ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നെതര്‍ലന്‍ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് മൂന്നും ഫ്രെഡ് ക്ലാസൻ, കൈൽ ക്ലൈൻ, ലോഗൻ വാൻ ബീക്ക് എന്നിവർ ഓരോവിക്കറ്റ് വീഴ്ത്തി.
NRI
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) മിഡ്വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി ദീപു നായരെ നിയമിച്ചു.
മിന്നസോട്ട, വിസ്കോൺസിൻ, ഇലിനോയി എന്നിവ ഉൾപ്പെടുന്ന മിഡ്വെസ്റ്റ് മേഖലയിൽ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകുകയും യുവതലമുറയെ കൂടുതൽ സജീവമായി സംഘടനയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.
കഴിഞ്ഞ 13 വർഷങ്ങളായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടനാപാടവവും പ്രവർത്തനക്ഷമതയും തെളിയിച്ച വ്യക്തിയാണ് ദീപു നായർ. കാലിഫോർണിയയിൽ ആരംഭിച്ച അദ്ദേഹത്തിന്റെ കലാപ്രവർത്തനങ്ങൾ പിന്നീട് ഷിക്കാഗോയിലേക്ക് വ്യാപിച്ചു.
കലാ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം, സാംസ്കാരിക പ്രവർത്തനങ്ങളെ സമൂഹ ഏകോപനത്തിന്റെ ശക്തമായ വേദിയായി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് കെഎച്ച്എൻഎയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഗമയ ടിവിയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായി ദീർഘകാലം പ്രവർത്തിച്ചു വരുന്ന ദീപു, ആത്മീയവും സാംസ്കാരികവുമായ ആശയങ്ങളെ ആധുനിക മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്.
പുതുതലമുറയിൽ ആത്മവിശ്വാസവും പൈതൃകബോധവും വളർത്തിയെടുക്കുന്നതിൽ സാങ്കേതിക വിദ്യയും മാധ്യമങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ദർശനം.
ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന ദീപു നായർ, First American Title എന്ന സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. ഭാര്യയോടും മകളോടും ഒപ്പം ഷിക്കാഗോയിൽ താമസിക്കുന്ന അദ്ദേഹം, പ്രവാസി മലയാളി സമൂഹത്തിന്റെ വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു.
ദീപു നായറുടെ നിയമനത്തെക്കുറിച്ച് പ്രതികരിച്ച കെഎച്ച്എൻഎ പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണൻ പറഞ്ഞു: "മാറ്റങ്ങളെ സ്വീകരിക്കാൻ ധൈര്യമുള്ള, ആശയങ്ങളെ പ്രവർത്തിയാക്കി മാറ്റാനുള്ള കഴിവുള്ള യുവ നേതാക്കളെയാണ് കെഎച്ച്എൻഎ തേടുന്നത്.
ദീപു നായർ അത്തരത്തിലുള്ള വ്യക്തിയാണ്. സാംസ്കാരിക ദർശനവും സാങ്കേതിക പരിചയവും ഒരുമിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മിഡ്വെസ്റ്റ് മേഖലയിൽ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത ലഭിക്കും.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോർഡ് അംഗങ്ങളും ദീപു നായറുടെ പുതിയ നേതൃത്വ ചുമതലയ്ക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൊതുജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന 50 വ്യക്തികളുടെ പട്ടികയിൽ പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. നിരവ് ഷാ ഇടംപിടിച്ചു.
"ദി വാഷിംഗ്ടൺ പോസ്റ്റ്' ആണ് ഈ പട്ടിക തയാറാക്കിയത്. മെയിൻ സംസ്ഥാനത്തെ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഡെമോക്രാറ്റിക് പ്രൈമറി സർവേകളിൽ അദ്ദേഹം മുൻപന്തിയിലാണ്.
ശാസ്ത്രം, ആരോഗ്യം, ബിസിനസ് തുടങ്ങിയ മേഖലകളിൽ രാജ്യത്തെ സ്വാധീനിക്കുന്ന വ്യക്തികളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. കോവിഡ്-19 കാലത്ത് മെയിൻ സിഡിസി ഡയറക്ടറായി മികച്ച പ്രവർത്തനം കാഴ്ചവച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് ബൈഡൻ ഭരണകൂടം അദ്ദേഹത്തെ യുഎസ് സിഡിസിയുടെ പ്രിൻസിപ്പാൾ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ഉൾപ്പെടെയുള്ള പ്രമുഖരും ഈ പട്ടികയിൽ ഡോ. ഷായ്ക്കൊപ്പം ഇടംപിടിച്ചിട്ടുണ്ട്.
NRI
ഒക്ലഹോമ സിറ്റി: അമേരിക്കയിലെ ഒക്ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45 വയസുകാരനായ കെൻഡ്രിക് എ. സിംപ്സണെയാണ് വ്യാഴാഴ്ച രാവിലെ മാരകമായ വിഷമിശ്രിതം കുത്തിവച്ച് വധിച്ചത്.
2005ലെ കത്രീന ചുഴലിക്കാറ്റിനെത്തുടർന്ന് ന്യൂ ഓർലിയൻസിൽ നിന്നും അഭയാർഥിയായി ഒക്ലഹോമയിൽ എത്തിയ വ്യക്തിയാണ് സിംപ്സൺ. 2006-ൽ ഒക്ലഹോമ സിറ്റിയിലെ ഒരു ക്ലബിലുണ്ടായ തർക്കത്തെത്തുടർന്ന് ഗ്ലെൻ പാമർ (20), ആന്റണി ജോൺസ് (19) എന്നിവരെ വെടിവച്ചു കൊന്നത്.
യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ സിംപ്സൺ അസാൾട്ട് റൈഫിൾ ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിർത്തു. കഴിഞ്ഞ മാസം സിംപ്സൺ സമർപ്പിച്ച ദയാഹർജി പാ തള്ളിയിരുന്നു (വോട്ട്: 3-2).
മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചുവെന്ന് ഒക്ലഹോമ അറ്റോർണി ജനറൽ ജെന്റനർ ഡ്രമ്മണ്ട് പ്രതികരിച്ചു. താൻ ചെയ്ത തെറ്റിന് സിംപ്സൺ മാപ്പപേക്ഷിച്ചിരുന്നു. സമാധാനപരമായാണ് അദ്ദേഹം മരണം വരിച്ചതെന്ന് അദ്ദേഹത്തിന്റെ ആത്മീയ ഉപദേഷ്ടാവ് പറഞ്ഞു.
NRI
ന്യൂയോർക്ക്: ഒരു മാസമായി തുടരുന്ന നഴ്സുമാരുടെ സമരത്തിൽ ന്യൂയോർക്കിലെ രണ്ട് പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒത്തുതീർപ്പായെങ്കിലും "ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയൻ' ആശുപത്രിയിലെ നഴ്സുമാർ സമരം തുടരാൻ തീരുമാനിച്ചു.
ആശുപത്രി അധികൃതർ മുന്നോട്ടുവെച്ച പുതിയ കരാർ വോട്ടിനിട്ട് തള്ളിയതോടെയാണിത്. മൗണ്ട് സിനായ്, മോണ്ടിഫിയോർ ആശുപത്രികളിലെ പതിനായിരത്തോളം നഴ്സുമാർ പുതിയ കരാർ അംഗീകരിച്ചു. ഇവർ വരും ദിവസങ്ങളിൽ ജോലിയിൽ പ്രവേശിക്കും.
ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയനിലെ ഏകദേശം 4,200 നഴ്സുമാരാണ് കരാറിനെതിരേ വോട്ട് ചെയ്തത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും ജോലിഭാരവും ചൂണ്ടിക്കാട്ടിയാണ് ഇവരുടെ തീരുമാനം.
നഴ്സുമാരുടെ സംഘടനയായ NYSNAയുടെ നേതൃത്വം കരാർ അംഗീകരിക്കാൻ നിർദേശിച്ചിരുന്നെങ്കിലും നഴ്സുമാരുടെ പ്രാദേശിക കമ്മിറ്റി ഇതിനെ എതിർത്തു. നഴ്സുമാരുടെ ക്ഷേമത്തിന് കൂടുതൽ ഉറപ്പുകൾ വേണമെന്നാണ് ഇവരുടെ ആവശ്യം.
നാല് ആഴ്ചയായി കൊടും തണുപ്പിലും തുടരുന്ന ഈ സമരം ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നഴ്സിംഗ് സമരങ്ങളിലൊന്നാണ്. ജീവനക്കാരുടെ കുറവ് മൂലം രോഗീപരിചരണം തടസപ്പെടുന്നു എന്നതായിരുന്നു സമരത്തിന്റെ പ്രധാന കാരണം.
NRI
ന്യൂയോർക്ക്: റോക്ക്ലാൻഡിലെ സീറോമലബാർ ചർച്ച് ആരാധനയ്ക്ക് പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന അത്മായ പ്രമുഖനും ആഴത്തിലുള്ള വിശ്വാസജീവിതത്താൽ ഉത്തമമാതൃകയുമായിരുന്ന ചാക്കോ ജെയിംസ് കാനാച്ചേരി (74) അന്തരിച്ചു.
പുളിങ്കുന്ന് സ്വദേശിയാണ്. റോക്ക്ലാൻഡ് സൈക്കിയാട്രിക്ക് സെന്ററിൽ ഉദ്യോഗസ്ഥനായാണ് വിരമിച്ചത്. നാട്ടിൽ ഹൈസ്കൂൾ മാത്ത് അധ്യാപകനായിരുന്നു. ഭാര്യ: ആനിയമ്മ ജെയിംസ് കൊച്ചി മഞ്ഞുമ്മൽ വെട്ടുതോട്ടുങ്കൽ കുടുംബാംഗമാണ്.
മക്കൾ: ചാക്കോ ജമി ജെയിംസ്, തോമസ് ജെയിംസ്, ജോസഫ് ജെയിംസ്. മരുമകൾ: മിന്റു ജെയിംസ്. സഹോദരങ്ങൾ: റോസമ്മ ജോസഫ്, ലീലാമ്മ തോമസ്, പരേതനായ ടോമി പി. ചാക്കോ, ചാക്കോ ജോസഫ്, സണ്ണി ജേക്കബ് -ടെക്സസ്.
പൊതുദർശനം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ 5.30 വരെ ഹോളി ഫാമിലി സീറോമലബാർ കാത്തലിക് പള്ളിയിൽ (5 Willow Tree Rd, Monsey, NY 10952). സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10ന് ഹോളി ഫാമിലി സീറോമലബാർ കാത്തലിക് പള്ളിയിൽ
തുടർന്ന് സംസ്കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952).
NRI
മയാമി: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവയ്പിൽ അക്രമി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. സാരാസോട്ട, ഫോർട്ട് ലോഡർഡേൽ എന്നിവിടങ്ങളിലായി നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സാരാസോട്ടയിലെ ഒരു വീട്ടിൽ വെടിവയ്പ് നടന്നത്. ഇവിടെ അക്രമിയടക്കം അഞ്ച് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിന് തൊട്ടുമുമ്പ് ഫോർട്ട് ലോഡർഡേലിലെ മറ്റൊരു വീട്ടിൽ രണ്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
ഫോർട്ട് ലോഡർഡേൽ സ്വദേശിയായ റസ്സൽ കോട്ട് (51) ആണ് വെടിവയ്പ് നടത്തിയത്. ഇയാൾ പിന്നീട് സ്വയം വെടിവച്ച് മരിച്ചതായാണ് പ്രാഥമിക നിഗമനം.
സാരാസോട്ടയിൽ മരിച്ചവരിൽ ദമ്പതികളായ അനറ്റോലി ഐഫി (61), ഫ്ലോറിറ്റ സ്റ്റോലിയർ (66) എന്നിവരും ഉൾപ്പെടുന്നു. അനറ്റോലിയെ വീടിന് പുറത്താണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
ഫോർട്ട് ലോഡർഡേലിൽ മരിച്ച സ്ത്രീയും അക്രമിയും തമ്മിലുണ്ടായിരുന്ന മുൻപ് ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.
ഇവർക്ക് സാരാസോട്ടയിലെ കുടുംബവുമായുള്ള ബന്ധമാണ് അക്രമിയെ അവിടെ എത്തിച്ചത്. പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.
NRI
ഡാളസ്: മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ പ്രമുഖ ഇടവകകളിൽ ഒന്നായ ഡാലസ് മാർത്തോമാ ചർച്ച് - ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയിൽ നിന്ന് സഭാ പ്രതിനിധി മണ്ഡലാംഗമായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആൻഡ്രൂസ് അഞ്ചേരി മാർത്തോമ്മാ സഭാ കൗൺസിൽ സ്ഥാനാർഥിയായി മത്സരിക്കുന്നു.
അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും കവിയും ഗാനരചയിതാവും സംഗീതസംവിധായകനുമായ അദ്ദേഹം മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അസംബ്ലി അംഗമായും മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1982-ൽ ഡാളസിലെ ആദ്യ ഗായക സംഘത്തിന് നേതൃത്വം നൽകിയ ആൻഡ്രൂസ് പിന്നീട് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ ക്വയർ ഡയറക്ടറായി ദീർഘകാലം അനുഗ്രഹീതമായ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ അഞ്ചേരി സ്വദേശിയായ ആൻഡ്രൂസ്, മുൻപ് കോൽക്കത്ത മാർത്തോമ്മാ ഇടവകയിലും സജീവ അംഗമായി പ്രവർത്തിച്ചിരുന്നു. ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യുന്ന നിരവധി കവിതകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം സാഹിത്യരംഗത്തും ശ്രദ്ധേയ സാന്നിധ്യമാണ്.
അഖില കേരള ബാലജനസഖ്യത്തിലൂടെ വളർന്നുവന്ന അദ്ദേഹം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ചിരുന്ന പുതുപ്പള്ളി യൂണിയനിൽ നിന്ന് ബാലജനസഖ്യത്തിന്റെ സെൻട്രൽ കമ്മിറ്റി അംഗമായും നന്നേ ചെറുപ്പത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
സഭയുടെ വിവിധ മേഖലകളിൽ സജീവ പങ്കാളിത്തം പുലർത്തുന്ന ആൻഡ്രൂസ് സേവന മനോഭാവത്താലും നേതൃപക്ഷത്തിലുള്ള കഴിവാലും ശ്രദ്ധേയനാണ്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുള്ള അദ്ദേഹം, ജോലിയിൽ നിന്ന് വിരമിച്ചതിനുശേഷം കൊച്ചു മക്കളുമായി സമയം ചിലവിടുന്നതോടൊപ്പം കുടുംബമായി വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത് തന്റെ ഹോബിയായും തുടരുകയും ചെയ്തു വരുന്നു.
ആൻഡ്രൂസ് അഞ്ചേരിയുടെ പ്രതിജ്ഞാബദ്ധമായ സേവനം മാർത്തോമ്മാ സഭയ്ക്കെന്നും ഒരു മുതൽകൂട്ട് തന്നെയാണ്.
NRI
അലബാമ: അമ്മയെയും രണ്ട് മക്കളെയും അലബാമയിൽ നിന്ന് കാണാതായ സംഭവത്തിൽ യുവതിയുടെ തൊഴിലുടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ഓറേലിയ ചോക് കാകിനെയും (40) മക്കളായ നിയൂർക്ക (17), ആന്തണി (2) എന്നിവരെയുമാണ് കാണാതായത്.
സംഭവവുമായി ബന്ധപ്പെട്ട് ഓറേലിയയുടെ തൊഴിലുടമയായ സിൽവേരിയോ ഗാർഷ്യ (60), ജുവാൻ കാർലോസ് ഗ്വേര (31) എന്നിവരാണ് പിടിയിലായത്. ജുവാന്റെ മേൽ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയിട്ടുണ്ട്.
യുവതിയുടെ വീട്ടിൽ രക്തക്കറയും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോലീസ് കണ്ടെത്തി. ഇവരെ ബലമായി തട്ടിക്കൊണ്ടുപോയതാണെന്നാണ് നിഗമനം.
കുടുംബത്തിന്റെ കുടിയേറ്റ രേഖകൾ സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടെന്നും എന്നാൽ ഇവരെ കണ്ടെത്തുകയെന്നതാണ് തങ്ങളുടെ മുൻഗണനയെന്നും പോലീസ് അറിയിച്ചു.
NRI
ന്യൂയോർക്ക്: ഫൊക്കാന തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിച്ച് ടീം എംപവറും. 2026 - 2028 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ടിന്റെ നേതൃത്വത്തിലാണ് ടീം എംപവർ മത്സരിക്കുന്നത്.
ഓരോ അംഗത്തിന്റെയും ശബ്ദത്തിന് വിലകൽപ്പിക്കുന്ന ശക്തമായ ഒരു സംഘടനയാണ് മികച്ച സേവന പാരമ്പര്യവും നേതൃപാടവവും കൈമുതലായുള്ള ലീല മാരേട്ടിന്റെ ലക്ഷ്യം. സ്ത്രീകളെയും യുവാക്കളെയും സന്നദ്ധപ്രവർത്തകരെയും നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ടീം മുൻഗണന നൽകുന്നു.
പുതുമയുള്ള ആശയങ്ങളും മാറ്റങ്ങളും ഫൊക്കാനയിൽ കൊണ്ടുവരുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീം എംപവർ അറിയിച്ചു.
NRI
ഡാളസ്: പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും മനോഹരമായ ഒരു സായാഹ്നം ഒരുക്കാൻ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഒരുങ്ങുന്നു. "സസ്നേഹം വാലന്റെെൻ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ സംഗീത വിരുന്ന് വാലന്റെെൻസ് ദിനമായ ശനിയാഴ്ച നടക്കും.
സംഗീതത്തെ സ്നേഹിക്കുന്നവർക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്ന ഈ പരിപാടിയിൽ ഗായകർക്കും സംഗീത പ്രേമികൾക്കും ഒരുപോലെ പങ്കുചേരാവുന്നതാണ്. തത്സമയ വാദ്യസംഗീതവും പ്രശസ്തമായ ഗാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് അവിസ്മരണീയമായ ഒരു അനുഭവമാണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്.
ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ രാത്രി എട്ട് വരെ കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് (2707 Dove Creek Lane, Carrollton, TX 75006) പരിപാടി നടക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
ഈ സംഗീത സായാഹ്നത്തിന്റെ ആർട്ട് ഡയറക്ടറായി പ്രവർത്തിക്കുന്നത് ജിജി പി. സ്കറിയയാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 469 494 1035 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഡാളസിലെ എല്ലാ മലയാളി സംഗീത പ്രേമികളെയും ഈ പ്രണയനിമിഷങ്ങൾ പങ്കിടുവാൻ ക്ഷണിക്കുന്നതായി കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
NRI
ഫ്ലോറിഡ: 37 വർഷങ്ങൾക്ക് മുൻപത്തെ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട റൊണാൾഡ് ഹീത്തിന്റെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6.12നാണ് മരണം സ്ഥിരീകരിച്ചത്.
ഗെയ്നെസ്വില്ലിൽ വച്ച് സെയിൽസ്മാനെ കൊലപ്പെടുത്തിയ കേസിലാണ് റൊണാൾഡ് ഹീത്തിന് വധശിക്ഷ നടപ്പാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹീത്തിന്റെ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. 1989ൽ ബിസിനസ് ആവശ്യത്തിനായി ഗെയ്നെസ്വില്ലിലെത്തിയ മൈക്കൽ ഷെറിഡൻ (30) എന്നയാളെ റൊണാൾഡ് ഹീത്തും സഹോദരൻ കെന്നത്തും ചേർന്ന് കൊള്ളയടിക്കുകയും വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
റൊണാൾഡ് ഹീത്തിന്റെ നിർദേശപ്രകാരമാണ് സഹോദരൻ കെന്നത്ത് ഷെറിഡനെ വെടിവച്ചത്. കെന്നത്തിന് ജീവപര്യന്തം തടവ് ലഭിച്ചപ്പോൾ, കൊലപാതകത്തിന്റെ സൂത്രധാരനായ റൊണാൾഡിന് വധശിക്ഷ വിധിക്കുകയായിരുന്നു.
ഇതിന് മുൻപും റൊണാൾഡ് ഹീത്ത് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1977ൽ കൗമാരക്കാരനെ കൊലപ്പെടുത്തിയതിന് 30 വർഷം ശിക്ഷ ലഭിച്ചെങ്കിലും പത്ത് വർഷത്തിന് ശേഷം ഇയാൾ ജയിൽ മോചിതനായിരുന്നു. പുറത്തിറങ്ങി ആറ് മാസത്തിനുള്ളിലാണ് ഇയാൾ മൈക്കൽ ഷെറിഡനെ കൊലപ്പെടുത്തിയത്.
വധശിക്ഷയ്ക്ക് സാക്ഷിയാകാൻ മൈക്കലിന്റെ സഹോദരൻ ടോം ഷെറിഡൺ ന്യൂയോർക്കിൽ നിന്നും ഫ്ലോറിഡയിൽ എത്തിയിരുന്നു. റൊണാൾഡിന് അന്ന് അർഹമായ ശിക്ഷ ലഭിച്ചിരുന്നെങ്കിൽ തന്റെ സഹോദരൻ ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നു എന്നും ടോം പറഞ്ഞു.
NRI
ഒക്ലഹോമ: ഒക്ലഹോമ മലയാളി അസോസിയേഷന്റെ (ഒഎംഎ) 2026ലേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. ഒക്ലഹോമയിലുടനീളമുള്ള മലയാളി സമൂഹത്തിന് ഐക്യത്തിന്റെയും സേവനത്തിന്റെയും സാംസ്കാരിക ആഘോഷത്തിന്റെയും പുതിയ അധ്യായമായി 2026ലേക്കുള്ള പുതിയ നേതൃത്വ കമ്മിറ്റി രൂപീകരിച്ചതായി ഒഎംഎ അറിയിച്ചു.
പുതിയ നേതൃത്വത്തിന്റെ ചുക്കാൻ പിടിക്കുന്നത് പ്രസിഡന്റ് എയ്ഞ്ചലാ ഉമ്മനാണ്. സെക്രട്ടറിയായി ജോഷ്ന ഫിലിപ്പോസും ട്രഷററായി അനിൽ പിള്ളയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മൻസൂർ മുസ്തഫ, ഷിബു ജേക്കബ്, മിഷാൽ മൻസൂർ, നാൻസി ജേക്കബ്, സനു എബ്രഹാം, ഷിജി ജോയിക്കുട്ടി, അജിത് എബ്രഹാം, എലിസബത്ത് സ്റ്റീഫൻ, കുര്യൻ സക്കറിയ, നവീൻ നായർ, സാൻജോ ബാബു, ഷേർലി സൈലസ്, സൂസൻ ജേക്കബ് എന്നിവരെയും തെരഞ്ഞെടുത്തു.
ചടങ്ങിൽ സംസാരിച്ച ഒഎംഎ നേതൃത്വം, കൂട്ടായ്മയുടെയും പങ്കിട്ട ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞു. സംഘടനയുടെ യഥാർഥ ശക്തി അതിന്റെ അംഗങ്ങളിലാണെന്നും അവരുടെ സ്വത്വം, ഭാഷ, സാംസ്കാരിക പൈതൃകം എന്നിവയിൽ അവർ പുലർത്തുന്ന കൂട്ടായ്മ അഭിമാനമാണെന്നും പ്രസ്താവിച്ചു.
എല്ലാ അഭ്യുദയകാംക്ഷികളെയും പുതിയ കമ്മിറ്റിയെ പിന്തുണയ്ക്കാനും 2026ൽ ഉടനീളം വരാനിരിക്കുന്ന പരിപാടികളിൽ സജീവമായി പങ്കെടുക്കാനും ക്ഷണിക്കുന്നതായി നേതൃത്വം അറിയിച്ചു.
Sports
കൊളംബോ: ടി20 ലോകകപ്പില്‍ അമേരിക്കയ്ക്കെതിരെ പാക്കിസ്ഥാന് ജയം. കൊളംബോ സിംഹളീസ് സ്പോര്‍ട്സ് ക്ലബില്‍ നടന്ന മത്സരത്തിൽ 32 റണ്‍സിന്റെ ജയമാണ് പാക്കിസ്ഥാന് സ്വന്തമാക്കിയത്. സ്കോർ: പാക്കിസ്ഥാൻ 190/9 യുഎസ്എ 158/8.
191 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ അമേരിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷയാന്‍ ജഹാന്ഗിര് - ആന്‍ഡ്രീസ് ഗൗസ് (13) സഖ്യം 42 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ അഞ്ചാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ഗൗസിനെ മുഹമ്മദ് നവാസ് പുറത്താക്കി.
തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേലിന് മൂന്ന് റണ്‍സെടുക്കാന്‍ മാത്രാണ് സാധിച്ചത്. പിന്നാലെ ജഹാന്‍ഗിറും (49) മടങ്ങി. മിലിന്ദ് കുമാര്‍ (29) ശുഭം രഞ്ജാന (51) എന്നിവർ പൊരുതിയെങ്കിലും തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്. നാലുപേർക്ക് മാത്രമാണ് അമേരിക്കൻ നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളൂ.
പാക്കിസ്ഥാനുവേണ്ടി ഉസ്മാന് താരിഖ് മൂന്നും ഷദാബ് ഖാന് രണ്ടും വിക്കറ്റ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 190 റണ്‍സ് നേടിയത്. സഹിബ്സാദ ഫര്ഹാന് (73) അര്‍ധ സെഞ്ചുറി നേടി. യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ച പാക്കിസ്ഥാന്റെ രണ്ടാം ജയമാണിത്. സഹിബ്സാദ ഫര്‍ഹാനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ അമേരിക്കയ്ക്ക് കൂറ്റൻ വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി.
അർധ സെഞ്ചുറി നേടിയ സാഹിബ്സാദ ഫർഹാന്റെ (73) പ്രകടനമാണ് പാക് പടയെ കൂറ്റൻ സ്കോറിലേക്കെത്തിച്ചത്. ബാബർ അസം (46), ഷദാബ് ഖാൻ (30) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ഷാല്‍ക്വിക്ക് നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ച പാക്കിസ്ഥാൻ രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ അമേരിക്കയ്ക്ക് ജയം അനിവാര്യമാണ്.
Sports
കൊളംബോ: ട്വന്റി-20 ലോകപ്പിൽ പാക്കിസ്ഥാനെതിരേ ടോസ് നേടിയ അമേരിക്ക ഫീൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ച പാക്കിസ്ഥാൻ രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ അമേരിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
പേസർ സൽമാൻ മിർസയെ ഒഴിവാക്കി സ്പിന്നർ ഉസ്മാൻ താരിഖിനെ പാക്കിസ്ഥാൻ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഇന്ത്യയ്ക്കെതിരേ കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് അമേരിക്ക കളത്തിലിറങ്ങുന്നത്.
NRI
ഡാളസ്: ഡാളസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026ലെ പ്രവർത്തനോദ്ഘാടനം വിജയകരമായി നടന്നു. ഗാർലാൻഡിലെ ഡാളസ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക - സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ലിയ നെബു, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ആലപിച്ച അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംഘടനയുടെ സെക്രട്ടറി ബാജി ഓടംവേലി സ്വാഗതം ആശംസിച്ചു.
NRI
വിസ്കോൻസെൺ: അമേരിക്കയിലെ വിസ്കോൻസെണിൽ അയൽവാസിയെ വെടിവച്ചുകൊന്ന യുവാവ് പിടിയിൽ. ഡൊമിനിക് നോസാസെക് (31) ആണ് അയൽവാസിയായ ആഞ്ചലോ നെൽസണെ (50) കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം പ്രതി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഓഫീസിലെത്തി സുരക്ഷാ ജീവനക്കാരനോട് വിവരം പറയുകയായിരുന്നു. "ഞാനൊരു തീവ്രവാദിയെ കൊന്നു, അയാളുടെ തലയ്ക്കാണ് വെടിവച്ചത്' എന്നായിരുന്നു ഇയാൾ പറഞ്ഞത്.
കൊലപാതകത്തിന് ശേഷം വീട്ടിൽ പോയി എന്ത് ചെയ്തു എന്ന ചോദ്യത്തിന്, തന്റെ നികുതി കാര്യങ്ങൾ നോക്കുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട ആഞ്ചലോയുടെ കെെയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
തനിക്ക് മുൻപ് മാനസിക പ്രശ്നങ്ങളും വിഷാദരോഗവും ഉണ്ടായിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
NRI
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപതാ തലത്തിൽ അംഗങ്ങൾക്കായി വൊക്കേഷൻ സെമിനാർ സംഘടിപ്പിച്ചു. ഫാ. ജെറി മാത്യു ക്ലാസുകൾ നയിച്ചു.
മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ് എന്നിവർ സംസാരിച്ചു.
രൂപതയിലെ വിവിധ ഇടവകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ ഓൺലൈനിലൂടെ നടത്തിയ ഈ പരിപാടിയിൽ പങ്കുചേർന്നു.
Sports
മുംബൈ: ടി20 ലോകകപ്പിൽ അമേരിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയത്തുടക്കം. ആദ്യ മത്സരത്തിൽ 29 റൺസിന്റെ ജയമാണ് നീലപ്പട സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടാനെ കഴിഞ്ഞൊള്ളൂ.
സ്കോർ: ഇന്ത്യ 161/9 യുഎസ്എ 132/8. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന്, അർഷ്ദീപ് സിംഗ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടും വരുൺ ചക്രവർത്തി ഒരു വിക്കറ്റുമെടുത്തു. 162 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത യുഎസിൻ്റെ തുടക്കവും തകർച്ചയോടെയായിരുന്നു.
3.2 ഓവറിൽ 13 റൺസിനിടെ അവർക്ക് ആൻഡ്രിസ് ഗസ് (ആറ്), ക്യാപ്റ്റൻ മൊണാങ്ക് പട്ടേൽ (0), സായ്തേജ മുക്കാമല്ല (രണ്ട്) എന്നിവരെ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മിലിന്ദ് കുമാർ - സഞ്ജയ് കൃഷ്ണമൂർത്തി സഖ്യം സ്കോർ 71ൽ എത്തിച്ചു.
12-ാം ഓവറിൽ മിലിന്ദിനെ മടക്കി വരുൺ ചക്രവർത്തി ഈ സഖ്യം പൊളിച്ചു. 34 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 34 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ 27 റൺസ് ചേർക്കുന്നതിനിടെ സഞ്ജയുടെ വിക്കറ്റും അവർക്ക് നഷ്ടമായി. 31 പന്തിൽ നിന്ന് 37 റൺസെടുത്ത താരത്തെ അക്ഷർ പട്ടേലാണ് വീഴ്ത്തിയത്.
തൊട്ടടുത്ത പന്തിൽ ഹർമീത് സിങ്ങിനെയും (0) അക്ഷർ പുറത്താക്കി. 22 പന്തിൽ നിന്ന് 37 റൺസുമായി ശുഭം രഞ്ജാനെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ യുഎസ്എ ബൗളർമാർ ഞെട്ടിച്ചു. രണ്ടാ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ അഭിഷേക് ശർമയെ ഗോൾഡ് ഡക്കായി അലി ഖാൻ മടക്കുകയായിരുന്നു.
ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. 49 പന്തുകൾ നേരിട്ട സൂര്യ നാല് സിക്സും 10 ഫോറുമടക്കം 84 റൺസോടെ പുറത്താകാതെ നിന്നു. യുഎസിനായി പേസർ ഷാഡ്ലി വാൻ ഷാൽക്വിക്ക് നാലു വിക്കറ്റ് വീഴ്ത്തി.
NRI
ഗ്രീൻസ്ബോറോ: നാല് വയസുകാരിയായ മകളെ കാറിനുള്ളിലെ കടുത്ത ചൂടിൽ തനിച്ച് ഉപേക്ഷിച്ച് കൊലപ്പെടുത്തിയ പിതാവിനെതിരേ പോലീസ് ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.
നോർത്ത് കരോലിനയിലെ ഗ്രീൻസ്ബോറോ സ്വദേശിയായ ഷൈഹൈം ഡീയോൺ മൂർ (30) ആണ് ഈ ക്രൂരതയ്ക്ക് പിടിയിലായത്. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കടുത്ത ചൂടുള്ള സമയത്ത് കുട്ടിയെ ദീർഘനേരം കാറിനുള്ളിൽ ശ്രദ്ധിക്കാതെ വിട്ടതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെപ്റ്റംബർ 24ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആദ്യം കുട്ടികളോടുള്ള ക്രൂരതയ്ക്കും അശ്രദ്ധയ്ക്കും ഇയാൾക്കെതിരേ കേസെടുത്തിരുന്നു. ഇതേത്തുടർന്ന് 2.5 ലക്ഷം ഡോളറിന്റെ ബോണ്ടിൽ ഇയാൾ ജയിലിലായിരുന്നു.
എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ ഫെബ്രുവരി മൂന്നിന്, ഡിറ്റക്ടീവുകൾ പിതാവിനെതിരേ "ഫസ്റ്റ് ഡിഗ്രി മർഡർ' (ഒന്നാം ഡിഗ്രി കൊലപാതകം) ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി പോലീസ് പറഞ്ഞു.
മനഃപൂർവം ശാരീരിക പരിക്കേൽപ്പിച്ച് എന്ന കുറ്റവും ഇയാൾക്കെതിരേ നിലനിൽക്കുന്നുണ്ട്. നിലവിൽ ജാമ്യമില്ലാതെ ഗിൽഫോർഡ് കൗണ്ടി ജയിലിൽ കഴിയുകയാണ് പ്രതി.
കുട്ടികളെ വാഹനങ്ങളിൽ തനിച്ച് ഇരുത്തുന്നതിലെ അപകടത്തെക്കുറിച്ച് വീണ്ടും ലോകത്തിന് മുന്നിൽ ഒരു മുന്നറിയിപ്പായി ഈ സംഭവം മാറിയിരിക്കുകയാണ്.
NRI
ജോർജിയ: അഞ്ച് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന യുഎസ് മുൻ സൈനികൻ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി.
ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരേ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും നടത്തിയ പോരാട്ടങ്ങൾ പരാജയപ്പെട്ടു. ജമൈക്കയിൽ ജനിച്ച ഗോഡ്ഫ്രി 1970കളിലാണ് അമേരിക്കയിലെത്തിയത്.
തുടർന്ന് യുഎസ് ആർമിയിൽ ചേർന്ന് സേവനമനുഷ്ഠിച്ചു. 2014ൽ ഒരു ഇമിഗ്രേഷൻ കോടതി, ഹാജരാകാത്തതിനെത്തുടർന്ന് അദ്ദേഹത്തെ നാടുകടത്താൻ ഉത്തരവിട്ടിരുന്നു.
എന്നാൽ തനിക്ക് അത്തരമൊരു നോട്ടിസ് ലഭിച്ചിട്ടില്ലെന്നാണ് ഗോഡ്ഫ്രി പറയുന്നത്. കഴിഞ്ഞ വർഷം ഒരു ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെട്ടപ്പോഴാണ് പഴയ ഉത്തരവിന്റെ പേരിൽ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഗോഡ്ഫ്രിക്ക് മുൻപ് ചില ക്രിമിനൽ കേസുകൾ (ഗാർഹിക പീഡനം ഉൾപ്പെടെ) ഉണ്ടായിരുന്നുവെന്നും നിയമം ലംഘിക്കുന്നവർക്ക് രാജ്യത്ത് തുടരാൻ അവകാശമില്ലെന്നുമാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ വാദം.
തന്റെ പിതാവ് ഒരു കുറ്റവാളിയല്ലെന്നും നീതിക്കായി കോടതിയിൽ ഒരു അവസരം ചോദിച്ചിട്ടും സർക്കാർ അത് നിഷേധിച്ചെന്നും മകൾ ക്രിസ്റ്റ്യൻ വേഡ് പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ അവസാന ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഇത് പൂർത്തിയാകുമെന്നും ഇത് ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയൊരു അധ്യായം തുറക്കുമെന്നും എസ്. ജയശങ്കർ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിളിച്ചുചേർത്ത ക്രിട്ടിക്കൽ മിനറൽസ് മിനിസ്റ്റീരിയലിലും പങ്കെടുത്ത അമേരിക്കൻ സന്ദർശനം അവസാനിപ്പിച്ചപ്പോഴാണ് ജയശങ്കർ ഈ പരാമർശം നടത്തിയത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഖനനം, പ്രതിരോധം, ഊർജം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനമായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വലിയ മുന്നേറ്റത്തിലാണെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.
NRI
ഡാളസ്: ടെക്സസിലെ 254-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതിയുടെ ജഡ്ജിയായി പ്രമുഖ അഭിഭാഷക ആഷ്ലി ബ്രാഡ്ഫോർഡ് വൈസോക്കിയെ നിയമിച്ച് ഗവർണർ ഗ്രെഗ് അബ്ബോട്ട്. ദീർഘകാലമായി നിയമരംഗത്ത് പ്രവർത്തിക്കുന്ന ആഷ്ലിയുടെ വൈദഗ്ധ്യം കോടതിക്ക് വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഡാളസിലെ പ്രമുഖ നിയമസ്ഥാപനമായ ഫോക്സ് റോത്ത്ചൈൽഡിൽ അഭിഭാഷകയായിരുന്ന ആഷ്ലി, അമേരിക്കൻ ബാർ അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകളിൽ അംഗമാണ്. ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും നിയമബിരുദവും നേടിയിട്ടുണ്ട്.
ആലീസ് ഐഎസ്ഡി സ്കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സെനറ്റിന്റെ സ്ഥിരീകരണത്തിന് വിധേയമായ ഈ നിയമനം 2026 ഡിസംബർ 31 വരെയോ അല്ലെങ്കിൽ പുതിയ പിൻഗാമി ചുമതലയേൽക്കുന്നത് വരെയോ ആയിരിക്കും.
കുടുംബനിയമങ്ങളിൽ പ്രത്യേക വൈദഗ്ധ്യമുള്ള ആഷ്ലിയുടെ കടന്നുവരവ് ഡിസ്ട്രിക്റ്റ് കോടതിയുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
NRI
ഡാളസ്: മാർത്തോമ്മാ സഭയുടെ ചരിത്രയാത്രയെ ആസ്പദമാക്കി അമേരിക്കൻ മലയാളി അറ്റോർണി ലാൽ വർഗീസ് രചിച്ച "A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church' എന്ന ഗ്രന്ഥം ഈ മാസം 11ന് രാവിലെ ഒമ്പതിന് മാരാമൺ റിട്രീറ്റ് സെന്ററിൽ വച്ച് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഔപചാരികമായി പ്രകാശനം ചെയ്യും.
ഈ സമ്മേളനം തിരുവന്തപുരം - കൊല്ലം ഭദ്രാസനാധിപനും ശാന്തിഗിരി ആശ്രമത്തിന്റെ വൈസ് ചെയർമാനുമായ ഡോ. ഐസക്ക് മാർ പീലക്സിനോസ്, കോട്ടയം - കൊച്ചി ഭദ്രാസനാധിപനും ശാന്തിഗിരി ആശ്രമത്തിന്റെ ട്രസ്റ്റിയും ബോർഡ് അംഗവുമായ തോമസ് മാർ തിമോത്തിയോസ്, വടക്കേ അമേരിക്ക ഭദ്രാസനാധിപനായ ഡോ. ഏബ്രാഹാം മാർ പൗലോസ് എന്നിവരുടേയും മാർത്തോമ്മാ സഭയിലെ മറ്റ് എപ്പിസ്കോപ്പന്മാരുടേയും സാന്നിധ്യത്തിൽ, വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും കൂടാതെ പ്രവാസി മാർത്തോമ്മാ സമൂഹത്തിലെ അംഗങ്ങളും പങ്കുചേരുന്ന വിശേഷാവസരമായിരിക്കും.
ഈ പുസ്തകത്തിന്റെ വിൽപ്പനയിൽ നിന്നുള്ള മുഴുവൻ വരുമാനവും, അന്തരിച്ച സഖറിയാസ് തിരുമേനിയുടെ സ്മരണാർഥം, ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർദേശിച്ച പ്രകാരം ശാന്തിഗിരി എൻഡൗമെന്റിലേക്കാണ് സമർപ്പിക്കുന്നത്.
ഈ എൻഡൗമെന്റ്, ആലുവ എടത്തലയിൽ സ്ഥിതിചെയ്യുന്ന ശാന്തിഗിരി ആശ്രമത്തിന്റെയും പരിസര പ്രദേശങ്ങളിലെയും പ്രാദേശിക സ്കൂളുകളിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ നൽകുന്നതിനായി ഉപയോഗിക്കുന്നതാണ്.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രവർത്തനോദ്ഘാടനത്തിനോടു അനുബന്ധിച്ചു പ്രവാസ ലോകത്തെ എഴുത്തുകാരും സാമൂഹ്യ സാംസ്കാരിക നായകരും ഒന്നിച്ചു എത്തുന്ന സാഹിത്യ സദസ് ഞായറാഴ്ച വൈകുന്നേരം മൂന്നിന് കേരള അസോസിയേഷൻ ഹാളിൽ സംഘടിപ്പിക്കുന്നു.
മുഖ്യാതിഥി പ്രശസ്ത സിനിമ സംവിധായകൻ ഷാജിയേം പ്രവർത്തനോൽഘാടനം നിർവഹിക്കും. പ്രശസ്ത സിനിമ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയുടെ സാന്നിധ്യം (സൂം വഴി) ഉണ്ടായിരിക്കും.
ഈ സംഘടനെ സംബന്ധിച്ചിടത്തോളം സാഹിത്യ രംഗത്ത് സർഗാത്മക പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ പുരോഗമനപരമായ സമീപനത്തിന്റെ ഭാഗമാകാൻ കെഎൽഎസ് നേതൃത്വം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ എല്ലാ മാനുഷികമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന എല്ലാ സംഘടന നേതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കുന്നതായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഇന്ത്യ പ്രെസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, ഇന്ത്യ കൾക്ച്വർ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് നൈനാൻ മാത്യു, ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ) പ്രസിഡന്റ് സാമൂവൽ യോഹന്നാൻ, സാഹിത്യക്കാരൻ ജോസഫ് നമ്പി മഠം (ഹൂസ്റ്റൺ) സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം പി.സി മാത്യു
എന്നിവർ പരിപാടിയിൽ അഭിവാദ്യം ചെയ്തു സംസാരിക്കും. പ്രസ്തുത പരിപാടി സാഹിത്യ - കലാ പ്രതിഭകളുടെ ഒരു സംഗമമായിരിക്കുമെന്നും എല്ലാ സാഹിത്യ പ്രേമികളെയും സാദരം ക്ഷണിക്കുന്നതായും കെ എൽ എസ് കമ്മിറ്റി വ്യക്തമാക്കുകയുണ്ടായി.
കൂടാതെ സഞ്ചരിക്കുന്ന വായനശാലയുടെ ഉദ്ഘാടനം സാഹിത്യ സ്നേഹിയും എഴുത്തുക്കാരനുമായ രാജു വർഗീസ് കെഎൽഎസ് മുതിർന്ന അംഗവും എഴുത്തക്കാരനുമായ സി.വി. ജോർജിനു നൽകി നിർവഹിക്കും.
തുടർന്ന് നടക്കുന്ന സാഹിത്യ സദസ്, "സാഹിത്യവും സിനിമയും എന്ന വിഷയത്തിൽ സംവിധായാകൻ ഷാജിയേം, സിനിമ നിർമ്മാതക്കളായ രാജൻ തോമസ് ചിറ്റാർ, ജോ കൈത മറ്റം, ഹരിദാസ് തങ്കപ്പൻ, സന്തോഷ് പിള്ള, സണ്ണി മാളിയേക്കൽ, പി. പി ചെറിയാൻ, ജോജോ കോട്ടക്കൽ, സിജു വി ജോർജ്, ജിജി പി സ്കറിയ എന്നിവർ സംബന്ധിക്കും.
പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി അനശ്വരം മാമ്പിള്ളിയെയും, സെക്രട്ടറിയായി ബാജി ഓടംവേലി യെയും ട്രഷററായി സാറ ചെറിയാനെയും തെരെഞ്ഞെടുത്തിരുന്നു.
തെരെഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ: പി.പി. ചെറിയാൻ (വൈസ് പ്രസിഡന്റ്), ജോയിന്റ് സെക്രട്ടറി ദർശന മനയത്ത്, ജോയിന്റ് ട്രഷറർ സി.വി. ജോർജ്, സാമൂവൽ യോഹന്നാൻ, ഷാജു ജോൺ, സിജു വി. ജോർജ് എന്നിവരാണ്. സാഹിത്യ പ്രേമികൾക്ക് കെഎൽഎസിൽ അംഗമാകാൻ അവസരം ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ബാജി ഓടം വേലി (സെക്രട്ടറി ) - 915 613 6566 എന്ന നമ്പരിൽ നിന്നും ലഭിക്കും.
NRI
ന്യൂജഴ്സി: പുതുവർഷത്തിലെ ആദ്യ പരിപാടി ഗംഭീരമാക്കി കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി. കാൻജ് സംഘടിപ്പിച്ച പുതുവത്സര - റിപ്പബ്ലിക് ദിന സംയുക്ത ആഘോഷം ന്യൂജഴ്സിയിലെ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും അവഗണിച്ച് എത്തിയ വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയഗാനം ആലപിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ പുതുവർഷവും റിപ്പബ്ലിക് ദിനവും ഒരുമിച്ച് ആഘോഷിച്ചു.
ഇതോടൊപ്പം 2026ലെ കാൻജിന്റെ പുതിയ നേതൃത്വത്തെയും ഭാരവാഹികളെയും സദസിന് ഔദ്യോഗികമായി പരിചയപ്പെടുത്തി.
NRI
ടാമ്പ: വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ അമേരിക്ക റീജിയണും ഫ്ലോറിഡ പ്രൈം പ്രൊവിൻസും സംയുക്തമായി സംഘടിപ്പിച്ച പുതുവത്സര സൗഹൃദ - സാംസ്കാരിക സംഗമം "സാന്റാസ് ആഫ്റ്റർ പാർട്ടി 2026' ടാമ്പയിൽ വിജയകരമായി നടന്നു.
വാൽറിക്കോയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ വലിയ ജനപങ്കാളിത്തമുണ്ടായി.മ ലയാള സിനിമയിലെ ആക്ഷൻ ഹീറോ ബാബു ആന്റണി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
വേൾഡ് മലയാളി കൗൺസിൽ ആഗോള പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഷിബു (ചെയർമാൻ), ബ്ലെസൺ (അമേരിക്ക മേഖല പ്രസിഡന്റ്), മഞ്ജു സുരേഷ് (അമേരിക്ക മേഖല സെക്രട്ടറി), രാജു മൈലപ്ര (അമേരിക്ക മേഖല മീഡിയ) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
NRI
ലോസ് ആഞ്ചൽസ്: റാന്നി കണ്ടൻപേരൂർ അയിരൂർകുഴിയിൽ പരേതനായ മാത്യുവിന്റെ മകൻ ജേക്കബ് മാത്യു (74) ലോസ് ആഞ്ചൽസിൽ അന്തരിച്ചു. ഭാര്യ: ആലിസ് മാത്യു അയിരൂർ ചെറുകര കോളക്കോട്ട് കുടുംബാംഗമാണ്.
മക്കൾ: ജസ്റ്റിൻ മാത്യു, ജാസ്മിൻ മാത്യു. ലോസ് ഏഞ്ചൽസ് മാർത്തോമ്മാ ചർച്ചിന്റെ വിവിധ ഇടവക ചുമതലകൾ വഹിച്ചിട്ടുള്ള പരേതൻ ഇടവകയുടെ പ്രഥമ രൂപീകരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു.
സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 23ന് 12ന് കോവിനയിലുള്ള ഫോറെസ്റ്റ് ലോൺ ഫ്യൂണറൽ ഹോമിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: ജോ ചെറുകര - 516 503 0184.
International
ടെഹ്റാൻ: ഇറാനുമായി ഏതു സമയത്തും യുദ്ധത്തിന് സജ്ജമാണെന്ന മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് പടക്കപ്പൽ ഏബ്രഹാം ലിങ്കന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടാണ് യുഎസ് സെൻട്രൽ കമാൻഡ് നിലപാട് വ്യക്തമാക്കിയത്.
കൃത്യസമയത്ത് ആക്രമണം നടത്താനും തിരിച്ചെത്താനും സജ്ജമെന്നാണ് സെൻട്രൽ കമാൻഡ് ഇറക്കിയ കുറിപ്പിൽ പറയുന്നു. ഇതിന് ശേഷിയുള്ളവരാണ് കപ്പലിലുള്ളവരെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ആണവ പദ്ധതികൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ കരാറിന് ഇറാൻ തയാറാകുന്നില്ലെങ്കിൽ സൈനിക ശക്തി ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ചർച്ചകൾക്കായി അമേരിക്കൻ സംഘം ദോഹയിലെത്തി.
വെള്ളിയാഴ്ച നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജെറദ് കുഷ്നർ എന്നിവരടങ്ങുന്ന സംഘമാണ് ദോഹയിലെത്തിയത്.
NRI
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ ചലച്ചിത്ര കമ്പനി മ്യൂസ് റിലീസ് ചെയ്ത ഡോക്യൂഫിക്ഷൻ ഫിലിം മെലാനിയയ്ക്ക് ആദ്യ ആഴ്ചയിൽ എട്ട് ശതമാനം പ്രേക്ഷക പിന്തുണ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെന്ന് റിപ്പോർട്ടുകൾ.
ചിത്രത്തിന് വേണ്ടി മുടക്കിയത് 40 മില്യൺ ഡോളറും പരസ്യത്തിനും മറ്റുമായി 35 മില്യൺ ഡോളർ വേറെയും ചെലവഴിച്ചിരുന്നു. മുതൽ മുടക്കു തിരികെ നേടിയേക്കും എന്നാണ് മാധ്യമ പ്രവർത്തകർ പറയുന്നത്.
മെലാനിയ നേരിട്ട് ചിത്രീകരണത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ അവരുടെ വ്യക്തിത്വം ഉയർത്തിക്കാട്ടാൻ ധാരാളം രംഗങ്ങൾ ചേർത്തിട്ടുണ്ട്. വിവേകപൂർവമായ ചിത്രസംയോജനം നടത്തിയിട്ടില്ല എന്ന് നിരൂപകർ അഭിപ്രയപെടുന്നു.
ചിലർ ഇത് മെലാനിയയെ പരിശുദ്ധയാക്കാനുള്ള ശ്രമമാണെന്ന് വരെ വിമർശിച്ചു. എന്നാൽ മറ്റു ചിലർ പ്രഥമ വനിതയോടുള്ള ആരാധന മറച്ചുവയ്ക്കാതെ ചിത്രത്തെ ആവോളം പ്രകീർത്തിച്ചു. വലിയ ആൾ ആരവങ്ങളില്ലാതെയാണ് ജനുവരി 30നു ചിത്രം തീയേറ്ററുകളിൽ എത്തിയത്.
വളരെ അധികം വിവാദങ്ങളും ഇടക്കാല തെരഞ്ഞെടുപ്പിന്റെ കാത്തിരിപ്പിനും ഇടയിൽ തുടർന്നുള്ള ആഴ്ചകളിൽ ചിത്രം സാമ്പത്തിക വിജയം ആകുമോ എന്ന് പറയാനാവില്ല. മുതൽ മുടക്കും നേരിയ ലാഭവും പലതരം ശ്രോതസുകളിലൂടെ തിരിച്ചു പിടിക്കാൻ കഴിഞ്ഞെന്നു വരാമെന്നാണ് വിലയിരുത്തൽ.
NRI
ഫ്ലോറിഡ: പതിറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയെ നടുക്കിയ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായ ഹാരെൽ ബ്രാഡിക്ക് (76) മരണം വരെ തടവുശിക്ഷ വിധിച്ചു. അഞ്ച് വയസുകാരിയായ ക്വാട്ടിഷ കാൻഡി മെയ്കോക്കിനെ തട്ടിക്കൊണ്ടുപോയി ചീങ്കണ്ണികൾ നിറഞ്ഞ ചതുപ്പുനിലത്തിൽ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി.
1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാൻഡെല്ലെ മെയ്കോക്കിനെയും മകൾ ക്വാട്ടിഷയെയും ബ്രാഡി തട്ടിക്കൊണ്ടുപോയി. ഷാൻഡെല്ലെയെ ക്രൂരമായി മർദിച്ച് ബോധരഹിതയാക്കി വഴിയരികിൽ ഉപേക്ഷിച്ചു.
പിന്നീട് പെൺകുട്ടിയെ ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് എന്ന ചതുപ്പുനിലത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തിയ കുട്ടിയുടെ മൃതദേഹത്തിൽ ചീങ്കണ്ണികൾ കടിച്ചു കീറിയ നിലയിലുള്ള പാടുകൾ കണ്ടെത്തിയിരുന്നു.
തലയോട്ടിയിൽ ചീങ്കണ്ണിയുടെ പല്ലുകൾ ആഴ്ന്നിറങ്ങിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2007ൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഫ്ലോറിഡയിലെ നിയമപരിഷ്കാരം അനുസരിച്ച് വധശിക്ഷയ്ക്ക് ജൂറിയുടെ ഏകകണ്ഠമായ തീരുമാനം വേണമെന്ന വന്നതോടെ കേസ് വീണ്ടും പരിഗണിക്കുകയായിരുന്നു.
പുനർവിചാരണയിൽ ജൂറി വധശിക്ഷ ഒഴിവാക്കി പകരം ജീവപര്യന്തം തടവ് നൽകാൻ തീരുമാനിച്ചു. മകളെ നഷ്ടപ്പെട്ട ആ രാത്രിയെക്കുറിച്ച് കുട്ടിയുടെ അമ്മ കോടതിയിൽ വികാരാധീനയായി സംസാരിച്ചു. പ്രതിക്ക് ഇളവ് നൽകണമെന്ന അഭിഭാഷകരുടെ വാദം തള്ളിക്കൊണ്ടാണ് മരണം വരെ തടവ് അനുഭവിക്കാൻ കോടതി ഉത്തരവിട്ടത്.
NRI
അരിസോണ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത അമേരിക്കയുടെ (കെഎച്ച്എൻഎ) സൗത്ത്വെസ്റ്റ് റീജിയൺ - അരിസോണ വൈസ് പ്രസിഡന്റായി ഡോ. രശ്മി മേനോനെ നിയമിച്ചു.
അരിസോണ ഉൾപ്പെടുന്ന സൗത്ത്വെസ്റ്റ് മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാംസ്കാരിക - സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് ഡോ. രശ്മിയുടെ പ്രധാന ചുമതല.
കലാരംഗത്തോടും സാംസ്കാരിക പൈതൃക സംരക്ഷണത്തോടും ആജീവനാന്ത അഭിനിവേശമുള്ള വ്യക്തിയാണ് ഡോ. രശ്മി മേനോൻ. ശാസ്ത്രീയ നൃത്തങ്ങളോടുള്ള ആഴമുള്ള താത്പര്യത്തിലൂടെ കലയും സംസ്കാരവും സമൂഹ ജീവിതവുമായി ബന്ധിപ്പിക്കുന്നതിൽ രശ്മി ശ്രദ്ധേയമായ പങ്കുവഹിച്ചു വരുന്നു.
കഴിഞ്ഞ 20 വർഷത്തിലേറെയായി അരിസോണയിലെ (വാലി റീജിയൺ) സാമൂഹിക സേവന രംഗത്ത് സജീവമായ ഡോ. രശ്മി, വിദ്യാഭ്യാസം, കല, സാമൂഹിക സേവനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നിരവധി ലാഭരഹിത സംഘടനകളുടെ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
പുതുതലമുറയിൽ സാംസ്കാരിക ബോധവും പൈതൃക അഭിമാനവും വളർത്തിയെടുക്കുക എന്നതാണ് ഡോ. രശ്മിയുടെ പ്രധാന ദൗത്യം. കലയും സമൂഹ പ്രവർത്തനങ്ങളും മുഖേന യുവതലമുറയ്ക്ക് അവരുടെ വേരുകളുമായി ശക്തമായ ബന്ധം സ്ഥാപിക്കാനാവുമെന്ന വിശ്വാസത്തിലാണ് അവരുടെ പ്രവർത്തനങ്ങൾ.
കല, സംസ്കാരം, സാമൂഹിക സേവനം എന്നിവയെ ഒരുമിപ്പിച്ച് സമൂഹത്തിന് ദിശാബോധം നൽകുന്ന നേതാവാണ് ഡോ. രശ്മി മേനോൻ. സൗത്ത്വെസ്റ്റ് മേഖലയിൽ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുംയുവതലമുറയെ സംഘടനയിലേക്ക് ആകർഷിക്കാനും രശ്മിയുടെ നേതൃത്വത്തിന് വലിയ പങ്ക് വഹിക്കാനാകും എന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന ഡയറക്ടർ ബോർഡും വനജ നായർ ചെയറായുള്ള ട്രസ്റ്റി ബോർഡ് അംഗങ്ങളും ഡോ. രശ്മി മേനോന് ആശംസകൾ നേർന്നു.
NRI
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) ആസ്ഥാന മന്ദിരമായ കേരള ഹൗസിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ശനിയാഴ്ച രാവിലെ കേരള ഹൗസിൽ എത്തി ചേർന്ന നൂറ് കണക്കിന് മാഗ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, അസോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം എന്നിവർ ചേർന്ന് അമേരിക്കൻ പതാക ഉയർത്തി.
അംഗങ്ങൾ ചേർന്ന് വിളിച്ച "ബോലൊ ഭാരത് മാതാ കി ജയ്' മുദ്രാ വാക്യത്തോടെ മാഗ് പ്രസിഡന്റ് റോയി മാത്യു ദേശീയ പതാക ഉയർത്തി. തുടർന്ന് മാഗ് ഹാളിൽ ചേർന്ന പൊതു സമ്മേളനത്തിൽ മുഖ്യാതിഥികളെയും അർജ്ജുന അവാർഡ് ജേതാവും പ്രശസ്ത നീന്തൽ താരവുമായ വിൽസൺ ചെറിയാൻ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.
NRI
ന്യൂയോർക്ക്: ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാലു ദിവസം നീണ്ടുനിൽക്കുന്ന സീറോമലബാർ കൺവൻഷന്റെ സന്ധ്യകളെ ആസ്വാദ്യകരമാക്കാൻ വിവിധ കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു.
കൺവൻഷൻ തുടങ്ങുന്ന ജൂലൈ ഒൻപതിന് രാത്രി നടൻ ജയറാമും (ഗെസ്റ്റ് ഓഫ് ഓണർ) സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ചേർന്നൊരുക്കുന്ന താളവിസ്മയം ഉണ്ടായിരിക്കും. താളവിസ്മയത്തിൽ, വിവിധ ഇടവകകളിൽ നിന്നുള്ള നൂറിലേറെ വരുന്ന ചെണ്ട കലാകാരന്മാരുൾപ്പെട്ട സിറോ ബീറ്റ്സ്, ജയറാമിനൊപ്പം ചെണ്ടയിൽ താളമിടുമ്പോൾ, സ്റ്റീഫൻ ദേവസ്സി കീബോർഡിലും സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിക്കും.
വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രദക്ഷിണത്തിനു മുൻപും സിറോ ബീറ്റ്സ് കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാചെണ്ടമേളം ഉണ്ടായിരിക്കും. ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽനിന്നുമുള്ള ചെണ്ട ടീമുകൾക്കും ഈ വാദ്യമേളത്തിൽ പങ്കെടുക്കാൻ സാധിക്കും.
അതുപോലെ, രൂപതയുടെ ഭാഗമായ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ജൂലൈ 10ന് വൈകുന്നേരം നടക്കുന്ന മാർഗംകളിയിൽ, രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വനിതകൾക്കും പങ്കെടുക്കാവുന്നതാണ്.
കൂടാതെ വെള്ളിയാഴ്ച വൈകുന്നേരം നടത്തുന്ന പാരിഷ് ഫെസ്റ്റിൽ എല്ലാ ഇടവകകൾക്കും വൈവിധ്യമാർന്ന കലാരൂപങ്ങളിലൂടെ അവരുടെ വിശ്വാസവും കഴിവുകളും വേദിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരവുമുണ്ടായിരിക്കും.
ഇതിനുപുറമെ, കുട്ടികൾക്കും യുവജനങ്ങൾക്കും വിവിധ സ്പോർട്സ്, ഗെയിംസ്, ഡാൻസ് പ്രോഗ്രാമുകളിലും പങ്കാളികളാവാൻ സാധിക്കും.
താളവിസ്മയത്തിൽ പങ്കെടുക്കാൻ താഴെ പറയുന്നവരെ ബന്ധപ്പെടുക: ജോസ്മൻ കരേടൻ - 954 558 2245, സ്കറിയാകുട്ടി തോമസ് - 847 910 6487. മെഗാ മാർഗംകളിയിൽ പങ്കെടുക്കാൻ: റോസ് വടകര - 708 662 0774, ഷീബ ഷാബു - 630 730 622.
പാരിഷ് ഫെസ്റ്റിനെപ്പറ്റി കൂടുതൽ അറിയുവാൻ: ജൂഡി തോമസ്: 317 490 5839. കൺവൻഷൻ സംബന്ധിച്ച പൊതുവായ അന്വേഷങ്ങൾക്ക്: ബിജി സി മാണി (കൺവൻഷൻ ചെയർമാൻ): 847 650 1398. ബീന വള്ളിക്കളം (സെക്രട്ടറി): 773 507 5334.
ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ (McCormick Place) ജൂലൈ 9, 10, 11, 12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലാണ് സീറോമലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്.
ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു. കൺവൻഷന്റെ രജിസ്ട്രേഷൻ നല്ല നിലയിൽ പുരോഗമിക്കുന്നു. ഇടവകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കൺവൻഷനിലും അതോടൊപ്പമുള്ള ആത്മീയ, സാംസ്കാരിക, പൈതൃക കൂട്ടായ്മകളിലും പങ്കാളികളാവാൻ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു.
NRI
ടാമ്പ: ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ (തിരുബാല സഖ്യം) ആഭിമുഖ്യത്തിൽ ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നടത്തിയ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി.
വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി കുട്ടികൾ നടത്തിയ കാഴ്ച്ച സമർപ്പണത്തോടുകൂടി പരിപാടികൾ ആരംഭിച്ചു.
NRI
ടെക്സസ്: ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ചിന്റെ അവിഭാജ്യ ഘടകമായ സിനായ് ഏരിയ പ്രയർ ഗ്രൂപ്പിന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ മാൻവെലിൽ നടന്നു. ഇടവക വികാരി റവ. ജോസഫ് ജോൺ, അസിസ്റ്റന്റ് വികാരി റവ. ജോൺ വിൽസൺ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മികവേകി.
പ്രാർഥന, ഭക്തിഗാനങ്ങൾ, അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
NRI
തൃശൂർ: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' ഡോ. എം.എൻ. കാരശേരി പ്രകാശനം ചെയ്തു. കമലാസുരയ്യ സാംസ്കാരിക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ഡോ. ഖദീജാമുംതാസ് പുസ്തകം ഏറ്റുവാങ്ങി.
ടി. മോഹൻ ബാബു പുസ്തകം പരിചയപ്പെടുത്തി. ഉമ്മർ അറക്കൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുമായ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യാതിഥിയായിരുന്നു.
NRI
അറ്റ്ലാന്റാ: ജോർജിയയിലെ ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. നേപ്പാൾ വംശജനായ പ്രദീപ് തമാംഗ് (25) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഏകദേശം 7.30ഓടെ ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോൺ മൗണ്ടൻ ഭാഗത്തുള്ള ഹോളിഡേ ഇൻ എക്സ്പ്രസ് ഹോട്ടലിലാണ് സംഭവം നടന്നത്.
ക്രെഡിറ്റ് കാർഡ് തട്ടിപ്പ് പരാതി അന്വേഷിക്കാനായാണ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തിയത്. 35 വയസുകാരനായ കെവിൻ ആൻഡ്രൂസ് എന്നയാളാണ് വെടിവച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടൽ മുറിയിലെത്തിയ പോലീസുകാരെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ചീഫ് അറിയിച്ചു.