x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരഞ്ഞെടുപ്പ് ഗോദയിൽ കേളിയുടെ 13 മുൻ അംഗങ്ങളും


Published: December 3, 2025 02:50 PM IST | Updated: December 3, 2025 02:50 PM IST

റിയാദ്: കേരളത്തിലെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കേളിയുടെ 13 മുൻ അംഗങ്ങൾ മത്സരിക്കുന്നു. അംഗങ്ങളു‌ടെ ഉറ്റ ബന്ധുക്കളായ 36 പേരും ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നുണ്ട്.

കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന ദസ്തക്കീർ ചാത്തനൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്ന ആർ. നടേശൻ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അതിയന്നൂർ ഡിവിഷനിലും നിസാർ അമ്പലംകുന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിനല്ലൂർ ഡിവിഷനിലും ബേബി കുട്ടി പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലും ജനവിധി തേടുന്നു.

മലാസ് ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.രാജീവൻ കണ്ണൂർ കണ്ണപുരം പഞ്ചായത്ത് ഒമ്പതാം വാർഡിലും ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ജബ്ബാർ ഉർങ്ങാട്ടരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലും ബദിയ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബഷീർ പനോലൻ മൂത്തേടം ഗ്രാമ പഞ്ചായത്തിലേക്കും മത്സരിക്കുന്നുണ്ട്.

ഒലയ ഏരിയ ഒലയ്യ യൂണിറ്റ് അംഗങ്ങളായിരുന്ന പൂഴിത്തറ സലാം പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലും ഇ.കെ. മുഹമ്മദ് ഫാസിൽ വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലും സുലൈമാനിയ യൂണിറ്റ് അംഗമായിരുന്ന അബു കൊല്ലടിക അമരമ്പലം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലും ജനവിധി തേടുന്നു.

അൽഖർജ് സിറ്റി യൂണിറ്റ് മുൻ ട്രഷറർ പാലപ്പെട്ടി അബൂബക്കർ(സിദ്ദീഖ്) പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലും അസീസിയ യൂണിറ്റ് അംഗമായിരുന്ന ഷുക്കൂർ തളിക്കുളം 17-ാം വാർഡിലും സുലൈ ഓൾഡ് സനയ്യ അംഗമായിരുന്ന സദാശിവൻ നായർ നഗരൂർ പഞ്ചായത്ത് ദർശനവട്ടം വാർഡിലും കേളി കുടുംബ വേദി അംഗമായിരുന്ന അഡ്വ. നബീല പാറമ്മൽ മുന്നിയൂർ പഞ്ചായത്ത് ഒന്നാം വാർഡിലും മത്സരിക്കുന്നുണ്ട്.

Tags : keli election ldf

Recent News

Up