ബര്‍ലിന്‍: ജര്‍മനിയിലെ മാഗ്ഡെബുര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ഭീകരാക്രമണം നടത്തിയ തലേബ് അല്‍ അബ്ദുല്‍മൊഹ്സെന്‍ എതിരെയുള്ള കേസില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു.
2024 ഡിസംബർ 20ന് മാഗ്ഡെബുര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലേയ്ക്ക് വാടകയ്ക്കെടുത്ത എസ്യുവി കാര്‍ ഓടിച്ചു കയറ്റി ആറ് പേരെ കൊല്ലുകയും 338 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലെ ആക്രമിക്കെതിരായ വിചാരണ തിങ്കളാഴ്ചയാണ് പ്രാദേശിക കോടതിയില്‍ ആരംഭിച്ചത്.
കുറ്റപത്രം വായിച്ചതിനുശേഷം, പ്രതി തന്റെ സാക്ഷ്യം ആരംഭിച്ചു, അതില്‍ അദ്ദേഹം ഒന്നര മണിക്കൂര്‍ സംസാരിച്ചു, പ്രധാനമായും രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചായിരുന്നു സംസാരം.
പ്രതി ഒരു മണിക്കൂറോളം സംസാരിച്ചുവെങ്കിലും മാഗ്ഡെബര്‍ഗിലെ തന്റെ ആക്രമണത്തെക്കുറിച്ചോ ഇരകളെക്കുറിച്ചോ അദ്ദേഹം ഇതുവരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. വിചാരണ തുടരുകയാണ്.
സൗദിഅറേബ്യയില്‍ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി 2006 ല്‍ ജര്‍മനിയില്‍ കുടിയേറിയ ഉപരിപഠനം നടത്തി സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
Tags : nri Magdeburg terror attack