ലണ്ടൻ: ഫെബ്രുവരി 25 മുതൽ യുകെയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാരടക്കമുള്ള സന്ദർശകർക്ക് ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ഇടിഎ) നിർബന്ധമാകും.
ഈ ഇടിഎ സംവിധാനം അമേരിക്ക, കാനഡ, ഫ്രാൻസ് ഉൾപ്പെടെ 85 വിസാ-രഹിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബാധകമാണ്. യുകെ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഈ പദ്ധതി ഇമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമാണ്.
ഇടിഎ സംവിധാനം രാജ്യത്തിന് ഭീഷണിയാകാവുന്ന വ്യക്തികളെ മുൻകൂട്ടി തടയാൻ തങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നു.
അതോടൊപ്പം, യുകെയിലേക്ക് ഓരോ വർഷവും വരുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്രാനുഭവവും ഇത് ഉറപ്പാക്കുന്നു എന്ന് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രി മൈക്ക് ടാപ്പ് പഞ്ഞു.
പുതിയ യുകെ യാത്രാ നിയമം എങ്ങനെ പ്രവർത്തിക്കും
യാത്രയ്ക്കുമുമ്പ് വിമാന കമ്പനികൾ യാത്രക്കാരെ ഇടിഎ അപേക്ഷിക്കാൻ അറിയിക്കും. ഇടിഎയുടെ ഫീസ് 16 ബ്രിട്ടീഷ് പൗണ്ട് ആണ്. അപേക്ഷ ഓൺലൈനായോ യുകെ ഇടിഎ ആപ്പ് വഴിയോ സമർപ്പിക്കാം.
അപേക്ഷയ്ക്കായി യാത്രക്കാർ നൽകേണ്ട വിവരങ്ങൾ:
യുകെ വിസാസ് ആൻഡ് ഇമിഗ്രേഷൻ വകുപ്പിൽ നിന്ന് സാധാരണയായി ഒരു ദിവസത്തിനകം ഇമെയിൽ വഴി തീരുമാനമറിയിക്കും. ഇടിഎ അനുവദിക്കപ്പെട്ടാൽ, യാത്രക്കാരന് 16 അക്കങ്ങളുള്ള ഒരു ഇടിഎ റഫറൻസ് നമ്പർ ലഭിക്കും.
ഇത് പാസ്പോർട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കും. യുകെ വിമാനത്താവളത്തിൽ പാസ്പോർട്ട് സ്കാൻ ചെയ്യുമ്പോൾ ഇതുവഴി പ്രവേശനം എളുപ്പമാകും.
മൂന്ന് ദിവസത്തിനുള്ളിൽ യുകെവിഐയിൽ നിന്ന് പ്രതികരണം ലഭിക്കാത്ത പക്ഷം, യാത്രക്കാർ സഹായത്തിനായി യുകെവിഐയെ ബന്ധപ്പെടണം.
പ്രധാനമായി ശ്രദ്ധിക്കേണ്ടത്:
ഇടിഎ ഇല്ലാതെ യുകെയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല. ഇടിഎ അനുവദിച്ച തീയതി മുതൽ രണ്ട് വർഷം വരെ (അല്ലെങ്കിൽ പാസ്പോർട്ട് കാലാവധി കഴിയുന്നതുവരെ - ഏതാണോ ആദ്യം സംഭവിക്കുന്നത്) ഇത് സാധുവായിരിക്കും.
ഇടിഎ ലഭിച്ച ശേഷം യാത്രക്കാർക്ക് യുകെയിലേക്ക് പലതവണ യാത്ര ചെയ്യാം. മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനായി യുകെയിലൂടെ ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്കും ഇടിഎ നിർബന്ധമാണ്.
ഫെബ്രുവരി 25ന് മുമ്പുള്ള യാത്രകൾക്കായും ഇടിഎ അപേക്ഷിക്കാം. 2023 ഒക്ടോബർ മുതൽ യുകെ സർക്കാർ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. ഫെബ്രുവരി 25 മുതൽ ഇത് പൂർണമായും നിർബന്ധമാകും.