x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാപ്പിഡോ ഡ്രൈവറുടെ ക്രൂരതയ്‌ക്കെതിരെ നിയമപോരാട്ടവുമായി യുവതി; കയ്യടിച്ച് സോഷ്യൽ മീഡിയ


Published: December 22, 2025 12:54 AM IST | Updated: December 22, 2025 12:54 AM IST

ഗുരുഗ്രാമിൽ രാത്രിയാത്രയ്ക്കിടെ റാപ്പിഡോ ഡ്രൈവറിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്ന യുവതിയുടെ പോരാട്ടം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

കാറിൽ വെച്ചിരുന്ന പാട്ടിന്‍റെ അമിത ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർ തന്നോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോമൾ എന്ന യുവതി വെളിപ്പെടുത്തി.

തർക്കത്തിനൊടുവിൽ വിജനമായ സ്ഥലത്ത് വണ്ടി നിർത്തി യുവതിയെ ഇറക്കിവിടാൻ ശ്രമിച്ച ഡ്രൈവർ, അവർ അതിന് വിസമ്മതിച്ചപ്പോൾ വാഹനം അപകടകരമായ രീതിയിൽ മുന്നോട്ട് എടുക്കുകയും പിന്നീട് നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതിസന്ധിഘട്ടത്തിൽ ഭയപ്പെടാതെ പോലീസിനെ വിളിച്ച യുവതിയെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും, അവർ ഉറച്ച നിലപാടുമായി മുന്നോട്ട് പോവുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

നീതിക്കായി കോടതിയെ സമീപിച്ചിരിക്കുന്ന ഈ യുവതിയുടെ ധീരതയ്ക്ക് വലിയ പിന്തുണയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ഈ കേസ് ജില്ലാ കോടതിയുടെ പരിഗണനയിലാണ്.

ഇൻസ്റ്റാഗ്രാമിലൂടെ ഈ സംഭവം പുറംലോകമറിഞ്ഞതോടെ ലക്ഷക്കണക്കിന് ആളുകളാണ് യുവതിക്ക് പിന്തുണയുമായി എത്തിയത്. റാപ്പിഡോ പോലെയുള്ള സേവനങ്ങളെ വിശ്വസിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയിൽ കമ്പനികൾക്ക് എന്ത് ഉത്തരവാദിത്തമാണുള്ളതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ശക്തമായി ഉയർന്നു.

പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി രംഗത്തെത്തിയ റാപ്പിഡോ അധികൃതർ, കുറ്റക്കാരനായ ഡ്രൈവറെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്നും എന്നെന്നേക്കുമായി പുറത്താക്കിയതായും നിയമനടപടികളിൽ യുവതിക്ക് പൂർണ പിന്തുണ നൽകുമെന്നും അറിയിച്ചു.

സമാനമായ അനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നിരവധി പേർ രംഗത്തെത്തിയത് യാത്രക്കാരുടെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സ്ത്രീകൾ ഇത്തരം സന്ദർഭങ്ങളിൽ നിശബ്ദത പാലിക്കാതെ ശക്തമായി പ്രതികരിക്കണമെന്ന സന്ദേശത്തോടെയാണ് യുവതി തന്‍റെ പോസ്റ്റ് അവസാനിപ്പിച്ചത്.

Tags : WomenSafety GurugramNews BreakingNews ViralIncident JusticeForWomen

Recent News

Up