x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൗൺപൂരിൽ ലക്ഷങ്ങൾ വിലയുള്ള ഐഫോൺ മോഷ്ടിച്ച രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ; കവർച്ചാ ദൃശ്യങ്ങൾ പുറത്ത്


Published: February 11, 2026 09:17 PM IST | Updated: February 11, 2026 09:17 PM IST

ഉത്തർപ്രദേശിലെ ജൗൺപൂരിൽ പോലീസിന്‍റെ മാന്യതയെ തെരുവിൽ വലിച്ചിഴച്ച ഒരു വിചിത്രമായ മോഷണവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടവർ തന്നെ നിയമം കൈയ്യിലെടുത്തപ്പോൾ അത് സേനയ്ക്ക് വലിയ നാണക്കേടായി മാറി.

ലൈൻ ബസാർ മേഖലയിലെ ജെ.സി ജംഗ്ഷന് സമീപമുള്ള ഒരു പ്രമുഖ മൊബൈൽ ഷോറൂമിൽ ഫെബ്രുവരി ഏഴിന് ശനിയാഴ്ച ഉച്ചയ്ക്കാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്.

യൂണിഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പോലീസ് കോൺസ്റ്റബിൾമാർ സാധാരണ ഉപഭോക്താക്കളെപ്പോലെ കടയിലേക്ക് പ്രവേശിച്ചു.

വിൽപനക്കാരിയോട് ഐഫോണിന്‍റെ ഏറ്റവും പുതിയ മോഡലുകൾ കാണിച്ചുതരാൻ ആവശ്യപ്പെട്ട ഇവർ ഏകദേശം 20 മിനിറ്റോളം വിവിധ ഫോണുകൾ പരിശോധിക്കുകയും ജീവനക്കാരുമായി സംസാരത്തിൽ ഏർപ്പെടുകയും ചെയ്തു.

എന്നാൽ ഫോണുകളൊന്നും ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് ഇവർ കടയിൽ നിന്നിറങ്ങി. ഉടമ ശിവം നടത്തിയ പരിശോധനയിലാണ് 162000 രൂപ വിലമതിക്കുന്ന ഐഫോൺ 15 പ്രോ മാക്സ് കൗണ്ടറിൽ നിന്നും അപ്രത്യക്ഷമായത് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഉടമ കണ്ടത്. വിലകൂടിയ പുതിയ ഫോൺ കൈക്കലാക്കിയ പോലീസുകാരൻ, ആരും പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ തന്‍റെ പക്കലുണ്ടായിരുന്ന പഴയ ഐഫോൺ 13 പ്രോ അവിടെ വെച്ച് കടന്നു കളയുകയായിരുന്നു.

പോലീസുകാർ തന്നെയായതിനാൽ തിരിച്ചറിയാനായി ഉടമ ഈ ദൃശ്യങ്ങൾ തന്‍റെ വാട്സ്ആപ്പ് കൂട്ടായ്മകളിൽ പങ്കുവെച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ മോഷണം നടത്തിയത് ധനഞ്ജയ് ബിന്ദ്, മിഥിലേഷ് യാദവ് എന്നീ കോൺസ്റ്റബിൾമാരാണെന്ന് വ്യക്തമായി.

ഈ തെളിവുകളുമായി ഉടമ ഉടൻ തന്നെ സിറ്റി എസ്പി ആയുഷ് ശ്രീവാസ്തവയെ സമീപിച്ച് പരാതി നൽകി. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ ഫോൺ കണ്ടെത്താനും അത് ഉടമയ്ക്ക് തിരികെ നൽകാനും സാധിച്ചു. കുറ്റക്കാരായ രണ്ട് കോൺസ്റ്റബിൾമാരെയും സർവീസിൽ നിന്നും ഉടൻ സസ്പെൻഡ് ചെയ്തതായും ഇവർക്കെതിരെ കർശനമായ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും എസ്പി സ്ഥിരീകരിച്ചു.

പ്രതികളിലൊരാൾ മുൻപ് ഈ ഷോറൂമിന് മുകളിലുള്ള ഡിജിറ്റൽ ലൈബ്രറിയിൽ പഠിക്കാൻ വരാറുണ്ടായിരുന്നെന്നും ആ പരിചയം വെച്ചാണ് കടയിലെ സുരക്ഷാ ക്രമീകരണങ്ങൾ മറികടക്കാൻ ശ്രമിച്ചതെന്നും പിന്നീട് വ്യക്തമായി.

Tags : Jaunpur UttarPradeshNews ViralVideo PoliceNews UPPolice

Recent News

Up