x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീകൾ നോക്കിനിൽക്കെ സിഗ്നലിൽ മൂത്രമൊഴിച്ച് യുവാവ്; സ്കോർപ്പിയോ ഉടമയെ തേടി പോലീസ്


Published: February 21, 2026 11:53 PM IST | Updated: February 21, 2026 11:53 PM IST

തിരക്കേറിയ പാതയിലെ ട്രാഫിക് സിഗ്നലിന് നടുവിൽ ആഡംബര വാഹനം നിർത്തി റോഡിൽ പരസ്യമായി മൂത്രമൊഴിച്ച യുവാവിന്‍റെ നടപടി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.

ഡൽഹിയിൽ നിന്നും ഫരീദാബാദിലേക്കുള്ള പ്രധാന പാതയിലെ ഓൾഡ് ഫരീദാബാദ് റെഡ് ലൈറ്റിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഈ അരോചകമായ സംഭവം അരങ്ങേറിയത്.

കറുത്ത സ്കോർപ്പിയോ എസ്‌യുവിയിൽ എത്തിയ യുവാവ് സിഗ്നലിൽ വാഹനം നിർത്തിയ ഉടനെ പുറത്തിറങ്ങി റോഡരികിൽ മൂത്രമൊഴിക്കുകയായിരുന്നു.

ഈ സമയമത്രയും വാഹനങ്ങളും സ്ത്രീകളടക്കമുള്ള കാൽനടയാത്രക്കാരും ഇയാൾക്ക് തൊട്ടരികിലൂടെ കടന്നുപോകുന്നുണ്ടായിരുന്നുവെങ്കിലും യാതൊരു കൂസലുമില്ലാതെയാണ് ഇയാൾ പെരുമാറിയത്.

മൂത്രമൊഴിച്ച ശേഷം ഇയാൾ തിരികെ വാഹനത്തിൽ കയറി പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നതിനാൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഹരിയാന പോലീസിനെയും ഗുഡ്ഗാവ് പോലീസിനെയും ടാഗ് ചെയ്ത് കർശന നടപടി ആവശ്യപ്പെട്ടു.

ഫരീദാബാദ് ആർടിഒയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത വാഹനമാണിതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും വാഹന ഉടമയെ തിരിച്ചറിഞ്ഞാലുടൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും ഫരീദാബാദ് പോലീസ് വക്താവ് യശ്പാൽ സിംഗ് വ്യക്തമാക്കി.

ഈ വിഷയത്തിൽ പൊതുജനങ്ങൾക്കിടയിൽ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. ഭൂരിഭാഗം പേരും ഇതിനെ പൗരബോധമില്ലായ്മയായും നിയമലംഘനമായും കാണുമ്പോൾ, ഒരു വിഭാഗം ആളുകൾ ഇതിന് പിന്നിലെ ആരോഗ്യപരമായ വശങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു.

പ്രമേഹം പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് ദീർഘനേരം മൂത്രം പിടിച്ചുനിർത്താൻ കഴിയില്ലെന്നും ട്രാഫിക് കുരുക്കിൽ പെട്ടുപോകുമ്പോൾ ഇത്തരം സാഹചര്യങ്ങൾ ഉണ്ടായേക്കാമെന്നുമാണ് ഇവർ വാദിക്കുന്നത്.

കൂടാതെ, നമ്മുടെ പൊതുവിടങ്ങളിൽ ആവശ്യത്തിന് ശുചിമുറികൾ ലഭ്യമല്ലാത്തതാണ് ഇത്തരം പ്രവൃത്തികൾക്ക് കാരണമെന്നും അത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും, പൊതുസ്ഥലത്തെ ഇത്തരം മോശം പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ.

Tags : ViralVideo CaughtOnCamera SocialMediaOutrage Shameful PublicNuisance

Recent News

Up