x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്ക് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ലാഹോറിൽ പുതിയ പ്രതിരോധ കവചം


Published: February 3, 2026 10:11 PM IST | Updated: February 3, 2026 10:11 PM IST

ലാഹോറിലെ തിരക്കേറിയ റോഡുകളിലൂടെ പായുന്ന ബൈക്കുകൾക്ക് മുന്നിൽ തറച്ചുവെച്ചിരിക്കുന്ന ഇരുമ്പ് കമ്പികൾ ഇന്ന് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ കൗതുകമാണ് ഉണർത്തുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ കൊഴുക്കുന്നതിനിടയിലാണ് തികച്ചും വ്യത്യസ്തമായ ഈ കാഴ്ച ശ്രദ്ധ നേടുന്നത്.

ഒറ്റനോട്ടത്തിൽ ബൈക്ക് റേസിംഗിന്‍റെ ഭാഗമായോ അലങ്കാരത്തിനോ വേണ്ടി ഘടിപ്പിച്ചതാണെന്ന് തോന്നാമെങ്കിലും ഇതിനു പിന്നിൽ പാകിസ്ഥാനിലെ സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനുള്ള ഒരു പ്രതിരോധ തന്ത്രമുണ്ട്.

നഗരത്തിലെ മിക്കവാറും എല്ലാ ഇരുചക്ര വാഹനങ്ങളിലും ഇത്തരത്തിലുള്ള ലോഹ ദണ്ഡുകൾ കാണാൻ സാധിക്കും. പട്ടം പറത്തൽ ഒരു വിനോദമെന്നതിലുപരി വലിയൊരു ഭീഷണിയായി മാറിയതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.

പട്ടം പറത്താൻ ഉപയോഗിക്കുന്ന 'ചൈനീസ് മാഞ്ച' എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് നൂലുകളും ഗ്ലാസ് പൊടി പൂശിയ നൂലുകളും അദൃശ്യമായ കൊലക്കയറുകളായി റോഡുകളിൽ തൂങ്ങിക്കിടക്കാറുണ്ട്.

ബൈക്ക് യാത്രക്കാർ അമിതവേഗതയിൽ പോകുമ്പോൾ കഴുത്തിലോ കണ്ണിലോ ഈ നൂലുകൾ തങ്ങുകയും സെക്കൻഡുകൾക്കുള്ളിൽ മാരകമായ മുറിവുകൾ സംഭവിക്കുകയും ചെയ്യുന്നു.

മുൻപ് ഇത്തരത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ പശ്ചാത്തലത്തിലാണ് ലാഹോറിലെ ജനങ്ങൾ തങ്ങളുടെ വാഹനങ്ങളിൽ ഈ ഇരുമ്പ് കമ്പികൾ ഘടിപ്പിച്ചു തുടങ്ങിയത്.

വാഹനത്തിന് മുന്നിൽ ഉയർന്നുനിൽക്കുന്ന ഈ കമ്പികൾ റോഡിന് കുറുകെയുള്ള നൂലുകളെ യാത്രക്കാരന്‍റെ ശരീരത്തിൽ സ്പർശിക്കുന്നതിന് മുൻപേ തടഞ്ഞുനിർത്തുന്നു.

ഈ സുരക്ഷാ കവചത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞതോടെ നഗരത്തിലെമ്പാടും ഇത്തരം ഇരുമ്പ് വടികൾ വിൽക്കുന്ന കടകളും സജീവമായിട്ടുണ്ട്.

സമാനമായ രീതിയിലുള്ള അപകടങ്ങൾ ഇന്ത്യയിലെ പല നഗരങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതിനാൽ പാകിസ്ഥാനിലെ ഈ മാതൃക മറ്റ് രാജ്യങ്ങളിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

വിനോദത്തിനായി ഉപയോഗിക്കുന്ന നൂലുകൾ മറ്റൊരാളുടെ ജീവനെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഭരണകൂടങ്ങൾ നിയമങ്ങൾ കർശനമാക്കുന്നുണ്ടെങ്കിലും ഇത്തരം സ്വയംരക്ഷാ മാർഗങ്ങളിലൂടെയാണ് ജനങ്ങൾ ഇപ്പോൾ റോഡിലിറങ്ങുന്നത്.

Tags : Lahore Pakistan KiteFlying SafetyFirst PublicSafety

Recent News

Up