x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുപിഎസ്‌സി വിജ്ഞാപനം: സേനകളിൽ 845 ഒഴിവ്


Published: December 20, 2025 03:04 PM IST | Updated: December 20, 2025 03:04 PM IST

കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 451 ഒഴിവുണ്ട്. ഡിസംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഏപിൽ 12നാണു പരീക്ഷ.

കോഴ്സ‌്, ഒഴിവ്, പ്രായം, യോഗ്യത: ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ 162-ാം കോഴ്സ് (എൻസിസി-സി സർട്ടിഫിക്കറ്റ് (ആർമി വിംഗ്) ഉള്ളവർക്കു നീക്കിവച്ച 13 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. 2003 ജനുവരി രണ്ടിനു മുന്പും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.

നേവൽ അക്കാദമി, ഏഴിമല: എക്സിക്യൂട്ടീവ്-ജനറൽ സർവീസ്/ഹൈഡ്രോ (26 ഒഴിവ്-നേവൽ വിംഗിലെ എൻസിസി-സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 2003 ജനുവരി രണ്ടിനു മുന്പും 2008 ജനുവരി ഒന്നിനുശേഷവും ജനിച്ചവരാകരുത്. യോഗ്യത: എൻജിനിയറിംഗ് ബിരുദം.

എയർഫോഴ്‌സ്‌ അക്കാദമി, ഹൈദരാബാദ്: 221 (എഫ് (പി) കോഴ്‌സ്-പ്രീഫ്ലൈയിംഗ് (32 ഒഴിവ്-എൻസിസി-സി സർട്ടിഫിക്കറ്റ് (എയർ വിംഗ്) ഉള്ളവർക്കായി നീക്കിവച്ച 3 ഒഴിവ് ഉൾപ്പെടെ): പ്രായം: 20-24 (2003 ജനുവരി രണ്ടിനു മുന്പും 2007 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്), കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസുവരെയാകാം. 25ൽ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്സു‌ം മാത്‌സും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനിയറിംഗ് ബിരുദം.

ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, ചെന്നെെ പുരുഷന്മാർക്കുള്ള 125-ാം എസ്എസ്‌സി കോഴ്‌സ് (275 ഒഴിവ്): അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 2002 ജനുവരി രണ്ടിനു മുന്പും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.

ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ-125-ാം എസ്എസ്‌സി (വിമൻ) (നോൺ ടെക്നിക്കൽ) കോഴ്‌സ് (18 ഒഴിവ്): അവിവാഹിതരായ സ്ത്രീകൾ അപേക്ഷിക്കുക. 2002 ജനുവരി രണ്ടിനു മുന്പും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം/തത്തുല്യം.

പരീക്ഷാകേന്ദ്രം: എഴുത്തുപരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രമുണ്ട്. അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.

www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ശാരീരിക യോഗ്യതകളും സിലബസും അടക്കമുള്ള വിജ്‌ഞാപനം www.upsc.gov.in എന്ന സൈറ്റിൽ.

NDA വിജ്ഞാപനം: 394 ഒഴിവ്

കര, നാവിക, വ്യോമസേനകളിലെ 394 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തെരഞ്ഞെടുപ്പ്.

എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സ് വിഭാഗങ്ങളിലെ 157-ാം കോഴ്‌സിലേക്കും നേവൽ അക്കാദമിയുടെ 119-ാം കോഴ്സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ഡിസം ബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവ്: 394 (എൻഡിഎ: കരസേന-208, വ്യോമസേന-120. നാവികസേന-42; നേവൽ അക്കാദമി-24 (10+2 കേഡറ്റ് എൻട്രി സ്കീം). വനിതകൾക്ക് എൻഡിഎയിൽ 21 (കരസേന-10, നാവികസേന -5, വ്യോമസേന -6) ഒഴിവും നേവൽ അക്കാദമിയിൽ 3 ഒഴിവുമാണുള്ളത്.

പ്രായം: 2007 ജൂലൈ ഒന്നിനു മുമ്പും 2010 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: നാഷണൽ ഡിഫൻസ് അക്കാദമി (ആർമി വിംഗ്): പ്ലസ് ടു ജയം/തത്തുല്യം. നാഷണൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോഴ്സ്, നേവൽ വിംഗ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്‌കീം: ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്‌സും പഠിച്ചു പ്ലസ് ടു/തത്തുല്യം.

തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്‍റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്സ് (കോഡ്-01, രണ്ടരമണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെസ്റ്റ് (കോഡ്-02, രണ്ടരമണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിൽ എഴുത്തുപരീക്ഷയുണ്ടാകും. തുടർന്ന് 900 മാർക്കുള്ള എസ്എസ്‌ബി ഇന്‍റർവ്യൂ നടത്തും.

അപേക്ഷാഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗക്കാർക്കും വനിതകൾക്കും ജെസിഒ, എൻസിഒ, ഒആർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും ഫീസ് ഇളവു ലഭിക്കും.

www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിജ്‌ഞാപനം www.upsc.gov.in എന്ന സൈറ്റിൽ.

Tags : CAREER DEEPIKA

Recent News

Up