x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈനയിൽ ഉന്നത സൈനിക മേധാവിമാർക്കെതിരേ അന്വേഷണം


Published: January 24, 2026 10:21 PM IST | Updated: January 24, 2026 10:21 PM IST

ബെയ്ജിംഗ്: ചൈനയിൽ ഉന്നത പട്ടാളമേധാവിമാർക്കെതിരേ അന്വേഷണം. പോളിറ്റ് ബ്യൂറോ അംഗവും സൈന്യത്തിന്‍റെ ചുമതലയുള്ള സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) വൈസ് ചെയർമാനുമായ ഴാംഗ് ‍യോഷിയ, സിഎംസി ജോയിന്‍റ് സ്റ്റാഫ് ഡിപ്പാർട്ട്മെന്‍റിന്‍റെ മേധാവിയായ ലിയു ഴെൻലി എന്നിവർക്കെതിരേ അച്ഛടക്കലംഘനത്തിനും നിയമലംഘനത്തിനും അന്വേഷണം നടത്താൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയം ഇന്നലെ അറിയിച്ചു.

എഴുപത്തഞ്ചുകാരനായ ഴാംഗ് ‍യോഷിയ സിഎംസിയുടെ രണ്ടു വൈസ് ചെയർമാന്മാരിൽ ഒരാളാണ്. പ്രസിഡന്‍റ് ഷി ചിൻപിംഗാണ് സിഎംസിയുടെ ചെയർമാൻ. ഷിയുടെ വിശ്വസ്തനായിട്ടാണ് ഴാംഗ് അറിയപ്പെട്ടിരുന്നത്.

പ്രസിഡന്‍റ് ഷി പാർട്ടിയിലും പട്ടാളത്തിലും നടത്തുന്ന ശുദ്ധികലശത്തിന്‍റെ ഭാഗമാണ് മുതിർന്ന സൈനിക മേധാവിമാർക്കെതിരായ നടപടി. ഒട്ടേറെ ഉന്നത ജനറൽമാരും രണ്ടു മുൻ പ്രതിരോധ മന്ത്രിമാരും അഴിമതിവിരുദ്ധ നടപടികൾ നേരിട്ടിരുന്നു.

Tags : China Investigation military commanders

Recent News

Up