ജറൂസലെം: ഗാസയിൽ ഇസ്രേലി സേനയുടെ വെടിവയ്പിൽ 19 പലസ്തീൻകാർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളും അഞ്ചു പേർ കുട്ടികളുമാണ്. മൂന്നിടത്തായിരുന്നു ഇസ്രേലി സേന ആക്രമണം നടത്തിയത്.
വടക്കൻ ഗാസയിലെ തുഫായിലെ ആക്രമണത്തിൽ 11 പേരാണു കൊല്ലപ്പെട്ടത്. ഇവരിലേറെയും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. പത്തു ദിവസം പ്രായമുള്ള പെൺകുട്ടിയും ബന്ധുവായ അഞ്ചു മാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഭീകരരുടെ ആക്രമണത്തിൽ ഇസ്രേലി സൈനികനു ഗുരുതരമായി പരിക്കേറ്റതാണ് ഇസ്രേലി സേനയെ പ്രകോപിപ്പിച്ചത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിലായശേഷം മാത്രം ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ 532 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെടിനിർത്തൽ പ്രാബല്യത്തിലായശേഷം തങ്ങളുടെ നാലു സൈനികർ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി സൈന്യം പറയുന്നു.
Tags : Israel Gun fire Palestinians Gaza