വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യക മറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ദിനത്തിൽ പാരമ്പര്യമനുസരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ റോമാ നഗരമധ്യത്തി ലു ള്ള സ്പാനിഷ് പടി കൾ കയറിയെ ത്തു ന്ന പുരാതന ചത്വര ത്തി ലെ മാതാവിന്റെ തിരുസ്വരൂപത്തിൽ പുഷ്പകിരീടം അർപ്പിച്ച് ലോകം മുഴുവനും വേണ്ടി പ്രാർഥിച്ചു.
വളരെ പ്രത്യേകമായി ഈ ജൂബിലി വർഷത്തിൽ ഏവർക്കും പ്രത്യാശയുടെയും സമാധാനത്തിന്റെയും ആനന്ദം അനുഭവിക്കുവാൻ ഇടവരട്ടേയെന്ന വാക്കുകളോടെയായിരുന്നു മാർപാപ്പയുടെ പ്രാർഥന. “വിശ്വാസികളുടെ മാതാവായ പരിശുദ്ധ മറിയമേ, പ്രതീക്ഷ ശമിച്ചിട്ടില്ലാത്ത ആളുകളെ കാണണമേ, ഭൂമിയുടെ എല്ലാ കോണുകളിലും ജൂബിലിയുടെ പ്രത്യാശ തഴച്ചുവളരുവാൻ സഹായിക്കണമേ. അഹിംസയുടെയും അനുരഞ്ജനത്തിന്റെയും പാഠങ്ങൾ പഠിപ്പിക്കണമേ. ഭൗതിക മാറ്റങ്ങളിൽ പൊരുതുന്ന ജനതയ്ക്ക് സഹായമാകണമേ. സമാധാനത്തിന്റെ രാജ്ഞീ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ...”എന്ന വാക്കുകളോടെയാണ് പ്രാർഥന അവസാനിപ്പിച്ചത്.
മാർപാപ്പയെ സ്വീകരിക്കാനും മാർപാപ്പയോടൊപ്പം പ്രാർഥനയിൽ പങ്കുകൊള്ളുവാനും ഏകദേശം 30,000ത്തിലേറെപ്പേർ ചത്വരത്തിൽ എത്തിയിരുന്നു. രോഗികളായ നിരവധിയാളുകളും മുൻനിരയിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേർന്നു. റോം അതിരൂപതയുടെ കർദിനാൾ വികാരി ബാൽദോ റെയ്നയും റോം നഗരത്തിന്റെ മേയർ റോബെർത്തോ ഗ്വാൾത്തിയേരിയും മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുകൊണ്ടു.
റോം നഗരവും അതിന്റെ മെത്രാനായ മാർപാപ്പയും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് അമലോത്ഭവത്തിരുനാൾ ദിനത്തിൽ നടത്തുന്ന ഈ പ്രാർഥനാപാരമ്പര്യം എടുത്തുകാണിക്കുന്നത്. 1958ൽ ജോൺ 23-ാമൻ മാർപാപ്പയാണ് ഈ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്.
Tags : Pope Leo XIV Assumption Holy Mother