ധാക്ക: ഇന്ത്യയിൽ തുടരുന്ന മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ തിരിച്ചെത്തിക്കുന്നതിന് നയതന്ത്രതലത്തിൽ ശ്രമം തുടരുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. അവാമി ലീഗ് നേതാവായ ഹസീന ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയിലെത്തിയത്.
ഷേഖ് ഹസീനയെ ധാക്കയിലേക്കു തിരിച്ചയയ്ക്കുന്നതിന്റെ ആവശ്യം ഇന്ത്യയെ ബോധിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈൻ അറിയിച്ചു.
ജനകീയപ്രക്ഷോഭത്തെ അടിച്ചമർത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ ഷേഖ് ഹസീനയ്ക്കും ബംഗ്ലാദേശ് മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചിരുന്നു.
Tags : Sheikh Hasina Bangladesh diplomatic