പരവൂർ: ദക്ഷിണ റെയില്‍വേയുടെ പരിധിയിൽ വിവിധ ട്രെയിനുകള്‍ക്ക് 109 സ്റ്റോപ്പുകള്‍ പുതുതായി അനുവദിച്ച് ഉത്തരവിറങ്ങി.
കേരളത്തില്‍ 24 സ്റ്റോപ്പുകളാണ് അനുവദിച്ചത്. ഈ മാസം 26 മുതല്‍ ചെന്നൈ-എഗ്മോര്‍ എക്സ്പ്രസിന് അമ്പലപ്പുഴയിലും എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂരിലും നിലമ്പൂര്‍-കോട്ടയം എക്സ്പ്രസിന് തുറവൂരിലും വല്ലപ്പുഴയിലും മധുര-ഗുരുവായൂര്‍ എക്സ്പ്രസിന് ചെറിയനാടും തൃശൂര്‍-കണ്ണൂര്‍ എക്സ്പ്രസിന് കണ്ണൂര്‍ സൗത്തിലും തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസിനു കിളികൊല്ലൂരിലും ചെന്നൈ-പാലക്കാട് എക്സ്പ്രസിന് കൊല്ലങ്കോടും സ്റ്റോപ്പുകള്‍ അനുവദിച്ചു.
27 മുതല്‍ നാഗര്‍കോവില്‍-ഗാന്ധിധാം എക്സ്പ്രസിന് പരപ്പനങ്ങാടിയിലും പുനലൂര്‍-മധുര എക്സ്പ്രസിന് ബാലരാമപുരത്തും എറണാകുളം-പൂന എക്സ്പ്രസിന് വടകരയിലും സ്റ്റോപ്പ് ഉണ്ടാകും. 28 മുതല്‍ നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസിന് ധനുവച്ചപുരത്തും പൂനൈ എറണാകുളം എക്സ്പ്രസിന് വടകരയിലും ഹിസാര്‍-കോയമ്പത്തൂര്‍ എക്സ്പ്രസിന് തിരൂരിലും പുതുതായി സ്റ്റോപ്പ് ഉണ്ടാകും.
29 മുതല്‍ തിരുവനന്തപുരം നോര്‍ത്ത്-ഭാവ്നഗര്‍ എക്സ്പ്രസിന് വടകരയിലും 31 മുതൽ കോയമ്പത്തൂര്‍-ഹിസാര്‍ എക്സ്പ്രസിന് തിരൂരിലും സ്റ്റോപ്പുകളുണ്ടാകും. ഫെബ്രുവരി രണ്ട് മുതല്‍ തിരുവനന്തപുരം-വെരാവല്‍ എക്സ്പ്രസിന് പരപ്പനങ്ങാടിയിലും വടകരയിലും പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
Tags : trains Kerala stops Railway