x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഎൽഒ അനീഷ് ജോർജിന്‍റെ മൃതദേഹം സംസ്കരിച്ചു; അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ


Published: November 17, 2025 06:29 PM IST | Updated: November 17, 2025 07:08 PM IST

കണ്ണൂർ: പയ്യന്നൂരിൽ ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫീസർ(ബിഎൽഒ) അനീഷ് ജോർജിന്‍റെ മൃതദേഹം സംസ്കരിച്ചു.

പള്ളിമുക്ക് ലൂർദ്മാതാ കത്തോലിക്ക പള്ളിയിലാണ് സംസ്കാരം നടന്നത്. പയ്യന്നൂർ എംഎൽഎ മദുസൂദനൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സിപിഎം നേതാവ് ഇ.പി. ജയരാജൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

അതേസമയം, ബിഎൽഒമാർക്ക് ടാർഗറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്തു വന്നു. പത്തനംതിട്ട ജില്ലയിലെ ബിഎൽഒമാർക്ക് ഒരു ഇആർഒ അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

അവധി എടുക്കാൻ പാടില്ല, ടാർഗറ്റ് ക്യത്യമാക്കണം, സംസ്ഥാന ശരാശരിക്ക് താഴെ പോകരുത്. എസ്ഐആർ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയാൽ അച്ചടക്കനടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നൽകുന്നതാണ് പുറത്തുവന്നിരിക്കുന്ന സന്ദേശം.

Tags : Anish George funeral death

Recent News

Up