x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല


Published: January 6, 2026 07:01 AM IST | Updated: January 6, 2026 07:01 AM IST

സുൽത്താൻപുർ: ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി സ്വദേശിയും 17 കേസുകളിൽ പ്രതിയുമായ തലിബ് എന്നപേരിലറിയപ്പെടുന്ന അസം ഖാൻ (26) ആണ് കൊല്ലപ്പെട്ടത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പോലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അസം ഖാന്‍റെ നേതൃത്വത്തിൽ ലംഭുവ മേഖലയിൽ പ്രതികൾ തന്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് ഭാഷ്യം.

പോലീനു നേരേ അസം ഖാനും കൂട്ടരും വെടിയുതിർക്കുമായിരുന്നെന്നും പ്രത്യാക്രമണത്തിൽ അസം ഖാന് വെടിയേറ്റതാണെന്നും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലീസ് പറയുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് കുപ്രസിദ്ധമാണ് ഉത്തർപ്രദേശ് പോലീസ്.

Tags : encounter Uttar Pradesh police

Recent News

Up