വിഡിയോ ദൃശ്യത്തിൽനിന്നുള്ള രംഗം.
തൊടുപുഴ: തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിൽ ഇടതുപക്ഷ സ്ഥാനാർഥി അങ്കണവാടിയിൽ വോട്ടു ചോദിച്ചെത്തിയപ്പോൾ ജീവനക്കാരുമായി വാക്കേറ്റം. സ്ഥാനാർഥി ജീവനക്കാരുമായി കയർത്തു സംസാരിക്കുന്നതും മോശപ്പെട്ട പദങ്ങൾ ഉപയോഗിക്കുന്നതും ജീവനക്കാർ വീഡിയോയിൽ പകർത്തി.
വണ്ണപ്പുറം പഞ്ചായത്ത് പതിമൂന്നാം വാർഡ്(മുള്ളങ്കുത്തി) ഇടതുപക്ഷ സ്ഥാനാർഥി ലിജോ ജോസഫ് കൊട്ടാരത്തിൽ വോട്ടു ചോദിച്ച് എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. ആദ്യം സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്യൂ എന്നു പറഞ്ഞ് ഇറങ്ങിപ്പോയ സ്ഥാനാർഥി ഗേറ്റിനു മുന്നിൽനിന്നു കുറെ നേരം തർക്കിക്കുന്നതും വീണ്ടും അങ്കണവാടിക്ക് ഉള്ളിലേക്കു കടന്നുവന്നു ജീവനക്കാരുമായി തർക്കമുണ്ടാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്ഥാനാർഥി മദ്യപിച്ചിട്ടാണ് വന്നിരിക്കുന്നതെന്നും മദ്യത്തിന്റെ മണമുണ്ടല്ലോയെന്നും ജീവനക്കാർ സ്ഥാനാർഥിയോടു പറയുണ്ട്. എന്നാൽ, താൻ മദ്യപിച്ചിട്ടില്ലെന്നു സ്ഥാനാർഥി ജീവനക്കാരോടു പറയുന്നതും വീഡിയോയിലുണ്ട്.
Tags : Argument Anganwadi staff candidate election local body election