x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിക്കിംഗിലെ സംഘര്‍ഷം: ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു, കൂടുതല്‍ അറസ്റ്റിന് സാധ്യത


Published: January 1, 2026 03:39 PM IST | Updated: January 1, 2026 03:39 PM IST

കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞുപോയി എന്ന പരാതിയെ തുടര്‍ന്ന് എറണാകുളം ചിക്കിംഗ് ഔട്ട്‌ലെറ്റില്‍ നടന്ന കൂട്ടയടിയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ ബന്ധുവായ ഒരാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.

ചിക്കിംഗ് ഔട്ടലെറ്റിന്‍റെ മാനേജര്‍ ജോഷ്വ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികള്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് നാലുപേര്‍ ഔട്ട്‌ലെറ്റില്‍ അതിക്രമിച്ചു കയറി തന്നെ ദേഹോദ്രപവം ഏല്‍പ്പിച്ചെന്നും 83,000 രൂപയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി എന്നുമാണ് ജോഷ്വയുടെ പരാതി. മാനേജര്‍ കത്തി വീശി ഭീഷണിപ്പെടുത്തിയെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

സിബിഎസ്ഇ സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളാണ് എംജി റോഡ് ചിക്കിംഗില്‍ സാന്‍വിച്ച് കഴിക്കാനെത്തിയത്. സാന്‍വിച്ചില്‍ ചിക്കന്‍ ഇല്ലല്ലോ എന്ന പരാതി പറഞ്ഞതോടെ മാനേജറും വിദ്യാര്‍ഥികളും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ വിദ്യാര്‍ഥികള്‍ കടയില്‍ നിന്നും ഇറങ്ങുകയും സഹോദരന്‍മാരെ കൂട്ടി വരികയുമായിരുന്നു.

സഹോദരങ്ങള്‍ കടയിലെത്തി ചോദ്യം ചെയ്തതോടെ മാനേജര്‍ കത്തിയെടുത്ത് വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കടയ്ക്ക് പുറത്തേക്കിറങ്ങിയ ഇയാളെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. നിലത്തു വീണ ഇയാളെ വിദ്യാര്‍ഥികള്‍ അടക്കം ചവിട്ടികൂട്ടി. ആക്രമണത്തിന് പിന്നാലെ ഇരുകൂട്ടരും ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Tags : arrest Students Restaurants

Recent News

Up