x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വർണക്കൊള്ള: ശബരിമലയില്‍ എസ്‌ഐടി കണക്കെടുപ്പ് തുടരുന്നു


Published: January 22, 2026 10:31 AM IST | Updated: January 22, 2026 11:42 AM IST

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി എസ്‌ഐടി ശബരിമലയിലെ കണക്കെടുപ്പ് തുടരുന്നു.

ശ്രീകോവിലിന്‍റെ പഴയ വാതില്‍പ്പാളികളും പഴയ കൊടിമരത്തിനന്‍റെ പഞ്ചവര്‍ഗ തറയിലെ അഷ്ടദിക്പാലകരുടെ ശില്പങ്ങളും സ്‌ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്ത് പരിശോധിച്ചു. സന്നിധാനത്തെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന കട്ടിളകള്‍ തൂക്കി നോക്കി.

വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു നല്‍കിയിട്ടുള്ള ഈ കട്ടിള പടിക്ക് 38 കിലോയും കട്ടിളയ്ക്ക് 64 കിലോയും തൂക്കമുണ്ടെന്ന് കണ്ടെത്തി. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ വാതില്‍പ്പാളികളുടെ സാമ്പിള്‍ ശേഖരിച്ചു. മോഷണ സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ ഭണ്ഡാരി, ഉണ്ണികൃഷ്ണന്‍ പോറ്റി മുഖേന ശബരിമലയില്‍ സമര്‍പ്പിച്ചതായി പറയുന്ന സ്വര്‍ണമാലയും കണ്ടെടുത്ത് പരിശോധിച്ചു..

തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തില്‍ എസ്‌ഐടി തലവന്‍ എസ്പി എസ്. ശശിധരന്‍റെ നേതൃത്വത്തിലണ് പരിശോധനകള്‍ നടന്നത്. എസ്‌ഐടിയുടെ ഒരു സംഘം മലയിറങ്ങിയെങ്കിലും മറ്റൊരു സംഘം സന്നിധാനത്ത് തങ്ങി പരിശോധന തുടരുകയാണ്.

Tags : Sabarimala Gold theft case SIT

Recent News

Up