കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഒരുമിച്ച് താമസിച്ചിരുന്ന യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്.
ഷേർളിയെ കഴുത്തറത്ത് കൊന്നതിന് ശേഷം ജോബ് ജീവനൊടുക്കുകയായിരുന്നു. കോട്ടയം ആലുംമൂട് സ്വദേശിയായ ജോബും ഇടുക്കി കല്ലാര്‍ഭാഗം സ്വദേശിയായ ഷേര്‍ളി മാത്യുവും കുറെ നാളുകളായി ഒന്നിച്ചായിരുന്നു താമസം.
ഷേര്‍ളിയും ജോബും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഷേര്‍ളി, ജോബിന്റെ കൈയിൽ നിന്ന് പലതവണയായി പണം വാങ്ങിയിരുന്നു. പണമിടപാടിനെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു.
ഇതിനിടെ, ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നതും തര്‍ക്കത്തിന് കാരണമായി. തുടർന്ന് ജോബിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് സംഭവം നടക്കുന്നത്.
ഷേര്‍ളിയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
ആറു മാസം മുമ്പാണ് ഇരുവരും കാഞ്ഞിരപ്പളിയിലെ കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്.
Tags : Koovappally murder case police case death