തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിൽ രണ്ടു സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം.
എസ്ഐടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമായിരുന്നു എസ്ഐടി നല്കിയ പ്രത്യേക അപേക്ഷയിൽ പറഞ്ഞിരുന്നത്.
അതിനിടെ, കേസിൽ എ. പത്മകുമാറിന്‍റെയും ഗോവർധന്‍റെയും ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട് നൽകി. അന്തർ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്. ഗോവർധൻ കേസിലെ പ്രധാന കണ്ണിയാണ്. ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കപ്പെടും എന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
Tags : Sabarimala gold theft case SIT High Court