തിരുവനന്തപുരം: ശബരിമലയിൽ എന്തെങ്കിലും ഇനി ബാക്കിയുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചത് സാധാരണക്കാർക്കുവേണ്ടിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ശബരിമലക്കൊള്ള നടന്ന് അഞ്ചരമാസമായിട്ടും പിന്നിലാരാണെന്നു കണ്ടുപിടിക്കാൻ എസ്ഐടിക്കു കഴിഞ്ഞിട്ടില്ല. ശബരിമലപോലുള്ള ഒരു പുണ്യസ്ഥലത്തുനിന്നു നാലരകിലോ സ്വർണം കട്ടുകൊണ്ടുപോയി അഞ്ചരമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പറയുന്നത് ഇതൊരു വീഴ്ചയാണെന്നാണ്.
എം.വി. ഗോവിന്ദൻ പറയുന്നതു ശബരിമല വിഷയമൊക്കെ കഴിഞ്ഞല്ലോ എന്നാണ്. കേരളത്തിൽ മാറിമാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും ശബരിമല, ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ നിന്ന് എത്ര സ്വർണവും എത്ര ഭൂമിയും കൊള്ളയടിച്ചുവെന്നു സാധാരണ ജനങ്ങൾക്ക് അറിയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Tags : Rajiv Chandrasekhar Supreme Court sabarimala bjp