പത്തനംതിട്ട: തിരുവല്ലയിലെ സ്പായില്‍ നേരിട്ടത് അതിക്രൂര പീഡനമെന്ന് പെണ്‍കുട്ടി. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്പായിലെത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തി അതിക്രുരമായി ആക്രമിച്ചെന്നും തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്നും ഉന്നത രാഷ്ട്രീയ, പോലീസ് ബന്ധമുണ്ടെന്ന് പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു.
കഴുത്തില്‍ കത്തിവച്ചാണ് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ക്വട്ടേഷനായിരുന്നു സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു. സ്പായിലുണ്ടായിരുന്ന കസ്റ്റമറെ ഭീഷണിപ്പെടുത്തി അയാള്‍ക്കൊപ്പവും നഗ്നദൃശ്യങ്ങളും പകര്‍ത്തി. കസ്റ്റമറെ മര്‍ദിക്കുകയും ചെയ്തു.
സുബിനും ഗുണ്ടകളും ആദ്യമായാണ് സ്പായിലെത്തിയത്. രാഹുല്‍ എന്നു പറയുന്ന ആള് സ്പായിലെത്തി പണം വാങ്ങാറുണ്ട്. സുബിന് ആദ്യമായാണ് സ്പായിലെത്തിയത്. 50,000 രൂപ ആവശ്യപ്പെട്ടു. ഉടമയോടു മൂന്നുലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.
തങ്ങളുടെ കൈവശം പണം ഇല്ലെന്ന് പറഞ്ഞു. ഇതിനിടെ സ്പായിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയെയും സംശയമുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. സംഭവദിവസം ഓഫീസില്‍ വരേണ്ട ആവശ്യമില്ലായിരുന്നെങ്കിലും ആ കുട്ടി അവിടെ എത്തി സ്പായിലെത്തിയ സംഘത്തോടു മുന്പരിചയമുള്ളതുപോലെ സംസാരിച്ചു.
അക്രമിസംഘം കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ പൂര്‍ണമായി പകര്‍ത്തി. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തനിക്ക് ലഭിച്ച ക്വട്ടേഷനിലാണ് ഇവിടെ എത്തിയതെന്നു പ്രതി സുബിന് പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു.
സ്പായില്‍ ടെലികോളറായി ജോലി നോക്കിവന്നിരുന്ന യുവതിയാണ് പീഡനത്തിനിരയായത്.
Tags : Thiruvalla gang rape case police case