x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ തീവ്രവാദ കേന്ദ്രങ്ങളോ

ജെറി ജോർജ്, ബോൺ
Published: January 15, 2026 01:46 AM IST | Updated: January 15, 2026 01:46 AM IST


വിദേശ സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന തങ്ങളുടെ വിദ്യാർഥികൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വാർത്ത അതീവ പ്രാധാന്യത്തോടെയാണ് ഇക്കഴിഞ്ഞ ദിവസം ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വിദേശരാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന സമർഥരായ തങ്ങളുടെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകി സഹായിക്കുന്ന യുഎഇയുടെ പദ്ധതിയെ സംബന്ധിക്കുന്ന വിശദാംശങ്ങൾ പുറത്തുവന്നതോടെയാണ് ഈ നിയന്ത്രണങ്ങളെക്കുറിച്ച് ലോകമറിഞ്ഞത്. ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ അയച്ചു തങ്ങളുടെ പൗരന്മാരെ വിദ്യാഭ്യാസം ചെയ്യിക്കാനും പഠനം പൂർത്തിയാക്കി തിരിച്ചെത്തി അവരുടെ സേവനം ഉപയോഗിച്ച് മാതൃരാജ്യത്തിന് പുരോഗതി കൈവരുത്താനുമുള്ള ശ്രമം എല്ലാ രാജ്യങ്ങളുംതന്നെ നടത്താറുണ്ട്. അങ്ങനെ പഠനം നടത്താൻ സ്കോളർഷിപ് നൽകുന്ന യൂണിവേഴ്സിറ്റികളുടെ പട്ടികയിൽനിന്ന് യുകെയിലെ യൂണിവേഴ്സിറ്റികളെ ഒഴിവാക്കിയതാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.

യുഎസ്, ഓസ്ട്രേലിയ, ഇസ്രയേൽ, ഫ്രാൻസ് മുതലായ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളെ ഉൾപ്പെടുത്തിയും യുകെയിലെ യൂണിവേഴ്സിറ്റികളെ ഒഴിവാക്കിയുമുള്ള പട്ടിക കഴിഞ്ഞ ജൂണിലാണ് യുഎഇ പ്രസിദ്ധീകരിച്ചത്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഗവേഷണ സൗകര്യങ്ങളുള്ള യുകെയിലെ യൂണിവേഴ്സിറ്റികളെ ഒഴിവാക്കിയതിന്‍റെ കാരണം എന്താണ്? യുകെയിലെ സർവകലാശാലകളിൽ തീവ്ര ഇസ്‌ലാമികവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവരുടെ സ്വാധീനത്തിൽപെട്ട് തങ്ങളുടെ കുട്ടികൾ തീവ്രവാദത്തിൽ ആകൃഷ്ടരാകുമെന്നും അത് ഭാവിയിൽ തങ്ങളുടെ രാജ്യത്തിനുതന്നെ ഭീഷണിയാകുമെന്നുമുള്ള ഭയമാണ് ഈ ഒഴിവാക്കലിന് കാരണം. തീവ്രവാദ സംഘടനയായ മുസ്‌ലിം ബ്രദർഹുഡിനെ നിരോധിക്കാനുള്ള യുഎഇയുടെ അഭ്യർഥനയെ യുകെ തള്ളിക്കളഞ്ഞതാണ് ഈ ഭയത്തെ ശക്തിപ്പെടുത്തിയത്. അതുകൊണ്ട് യുകെയിലെ യൂണിവേഴ്സിറ്റികളിലേക്ക് സർക്കാർ ചെലവിൽ വിദ്യാർഥികളെ അയച്ച് അവരെ തീവ്ര-ഭീകരവാദികളാക്കേണ്ട എന്നാണ് യുഎഇയുടെ നിലപാട്. ആ യൂണിവേഴ്സിറ്റികളുടെ ഡിഗ്രികൾക്ക് യുഎഇയിൽ അംഗീകാരവും ഉണ്ടായിരിക്കുകയില്ല.

എന്തുകൊണ്ട് നിരോധനം

ഫൈനാൻഷൽ ടൈംസും ദി ടൈംസും റിപ്പോർട്ട് ചെയ്തതനുസരിച്ച് പട്ടികയിൽനിന്ന് ചില യൂണിവേഴ്സിറ്റികൾ പുറത്തായത് ഉദ്യോഗസ്ഥർക്ക് പറ്റിയ ഒരു പിഴവിന്‍റെ ഫലമായല്ല; ഭീകരവാദത്തോടുള്ള സന്ധിയില്ലാസമരത്തിന്‍റെ ഭാഗമായാണ്. യുകെയിലെ സർവകലാശാലാ ഉദ്യോഗസ്ഥർ അക്കാദമിക സ്വാതന്ത്ര്യം എന്ന പേരിലാണ് അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്. യുകെയിലെ സെൻട്രൽ ലങ്കാഷയർ, മാഞ്ചസ്റ്റർ, ലീഡ്സ് യൂണിവേഴ്സിറ്റികൾ, ലണ്ടനിലെ കിംഗ്സ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവയാണ് യുഎഇക്കാരായ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങൾ. 2023-24 വർഷത്തിൽ യുകെയിലെ സർവകലാശാലകളിൽനിന്ന് തീവ്രവാദത്തിൽ ആകൃഷ്ടരായി മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയരായ 70 വിദ്യാർഥികളെയാണ് കണ്ടെത്തിയത്. ഈ സംഖ്യ മുൻ വർഷത്തേതിനേക്കാൾ ഇരട്ടിയാണ്. 2011ൽ അറബ് രാജ്യങ്ങളിൽ നടന്ന ജനകീയ മുന്നേറ്റങ്ങൾക്കു ശേഷം യുഎഇ ഇസ്‌ലാമിക തീവ്രവാദത്തോടും പൊളിറ്റിക്കൽ ഇസ്‌ലാമിനോടും ഒട്ടും മയമില്ലാത്ത സമീപനമാണ് കൈക്കൊണ്ടത്.

എന്തുകൊണ്ട് യുകെ മുസ്‌ലിം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കുന്നില്ല എന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ക്ക് മൊഹമ്മദ് ബിൻ സയദ് അൽ-നഹ്യാൻ ആവർത്തിച്ചു ചോദിക്കുകയുണ്ടായി. അപ്പോഴൊക്കെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞത് ഭരണകൂടം അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. 2015ൽ ബ്രിട്ടീഷ് ഭരണകൂടം തയാറാക്കിയ ഒരു റിപ്പോർട്ടനുസരിച്ച് മുസ്‌ലിം ബ്രദർഹുഡ് യുകെയിലോ യുകെയ്ക്കെതിരായോ ഉള്ള ഒരു ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ടിട്ടില്ല. താൻ പ്രധാനമന്ത്രിയായാൽ ബ്രദർഹുഡിനെ നിരോധിക്കുമെന്ന് യുകെയിൽ വർധിച്ച ജനപിന്തുണ ആർജിച്ചുകൊണ്ടിരിക്കുന്ന റിഫോം യുകെ പാർട്ടി നേതാവ് നൈജൽ ഫരാജ് പറയുകയുണ്ടായി. കഴിഞ്ഞവർഷം അദ്ദേഹം യുഎഇ സന്ദർശിച്ചതിന്‍റെ ചെലവ് മുഴുവൻ വഹിച്ചത് യുഎഇ സർക്കാരാണ്. യൂണിവേഴ്സിറ്റികളിലെ ഇസ്‌ലാമിക തീവ്രവാദത്തെപ്പറ്റി യുഎഇയുടെ ആശങ്ക ഊതി വീർപ്പിച്ചതാണെന്ന് വിമർശിക്കുമ്പോൾതന്നെ ഇസ്രയേൽ-ഗാസ യുദ്ധം കാമ്പസുകളെ അസ്ഥിരപ്പെടുത്തിയതായി യുകെയിലെ അക്കാദമിക ലോകം വിലയിരുത്തുന്നുണ്ട്.

ബ്രദർഹുഡിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇ-യുകെ ബന്ധം മോശമായിട്ട് ഏതാനും വർഷങ്ങളായി. സ്കോളർഷിപ് നിരോധനം പ്രാബല്യത്തിലാകുന്നതിനു മുമ്പേ യുകെയിലെ പഠനത്തെ യുഎഇ നിരുത്സാഹപ്പെടുത്തിത്തുടങ്ങിയിരുന്നു. നേരത്തേ സ്കോളർഷിപ് വാഗ്ദാനം ചെയ്തവർക്ക് പഠനം പൂർത്തിയാക്കാൻ തുക തുടർന്ന് നൽകുന്നുണ്ടുതാനും. യുഎഇ-യുകെ ബന്ധം വഷളായതിന്‍റെ പിന്നിൽ മറ്റു കാരണങ്ങളുമുണ്ട്. യുകെയിലെ പ്രശസ്തമായ ദ് ഡെയിലി ടെലഗ്രാഫ് പത്രം വാങ്ങാൻ അബുദാബി സർക്കാർ 2023ൽ ആഗ്രഹിച്ചതും വിദേശപ്രസാധകർ ഏറ്റെടുത്താൽ പത്രസ്വാതന്ത്ര്യം തകരും എന്നു പ്രസ്താവിച്ചുകൊണ്ട് യുകെ ഭരണകൂടം അതു തടഞ്ഞതും ഒരു കാരണമാണ്. സുഡാനിലെ സൈനിക നീക്കങ്ങളിൽ യുഎഇക്ക് പങ്കുണ്ടെന്ന് യുകെ സംശയിക്കുന്നു; യുഎഇ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും. യുഎഇയുടെ ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിനെതിരേ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉയർത്തുന്ന സാമ്പത്തിക തിരിമറി ആരോപണങ്ങളാണ് മറ്റൊരു കാരണം. ബ്രദർഹുഡിന്‍റെ നിരവധി പ്രവർത്തകർ യുഎഇയിൽ ജയിലിലാണ്. ഈജിപ്തിൽ, ബ്രദർഹുഡിൽ അംഗമായ പ്രസിഡന്‍റ് മൊഹമ്മദ് മോർസിയെ 2013ൽ പുറത്താക്കിയ സൈനിക നടപടിയെ യുഎഇ പിന്തുണയ്ക്കുകയുണ്ടായി. 2014ൽ യുഎഇയുടെകൂടി പ്രേരണയാലാണ് ഡേവിഡ് കാമറൂണിന്‍റെ സർക്കാർ ബ്രദർഹുഡിനെതിരായ അന്വേഷണം പ്രഖ്യാപിച്ചത്. ഒരുതരത്തിലുള്ള തീവ്രവാദത്തിനും ബ്രിട്ടീഷ് മണ്ണിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടുണ്ട്. കണ്ടെത്തിയാൽ അപ്പോൾതന്നെ അവ പിഴുതു മാറ്റുകയും ചെയ്യും.

ലോകത്തിലെതന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമാണ് തങ്ങളുടേതെന്നും വിദ്യാർഥികളുടെ ക്ഷേമവും കാമ്പസിൽ അവരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെന്നും യുകെ അവകാശപ്പെടുന്നു. സൗദി അറേബ്യയിലെ മുൻ ബ്രിട്ടീഷ് അംബാസഡറുടെ അഭിപ്രായത്തിൽ മുസ്‌ലിം ബ്രദർഹുഡിന്‍റെ വിശ്വാസസംഹിതകൾ ബ്രിട്ടീഷ് മൂല്യബോധങ്ങൾക്കു നിരക്കുന്നതല്ലെങ്കിലും നിരോധിക്കാൻ തക്ക തെളിവുകളൊന്നും ലഭ്യമല്ല. 2017ൽ ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ വിദേശകാര്യ കമ്മിറ്റി പറഞ്ഞത് ആ സംഘടന തീവ്രവാദ നിലപാടുകൾക്ക് എതിരാണെന്നാണ്. എന്നാൽ, വിവിധ ബ്രിട്ടീഷ് സംഘടനകളും പ്രസ്ഥാനങ്ങളും മറിച്ചാണ് ചിന്തിക്കുന്നത്. വിവിധ വിദ്യാർഥി സംഘടനകൾ തീവ്ര ഇസ്‌ലാമിക പ്രഭാഷകരെ വിളിച്ചുവരുത്തി സർവകലാശാലകളിൽ പ്രസംഗിപ്പിക്കുകയും തീവ്രവാദത്തിലേക്ക് വിദ്യാർഥികളെ ആകർഷിക്കുകയും ചെയ്യുന്നുണ്ടെന്ന് അവർ പറയുന്നു.

മുസ്‌ലിം ബ്രദർഹുഡ്

1928ൽ ഒരു സ്കൂൾ അധ്യാപകനും ഇമാമുമായ ഹസൻ അൽ-ബന്ന ഈജിപ്തിലെ ഇസ്മായിലിയ പട്ടണത്തിൽ സ്ഥാപിച്ച സുന്നി ഇസ്‌ലാമിക സംഘടനയാണ് മുസ്‌ലിം ബ്രദർഹുഡ്. സാമൂഹ്യ നവോത്ഥാനവും വിദ്യാഭ്യാസ പ്രവർത്തനവും പരോപകാര-ആരോഗ്യ സംവിധാനങ്ങളും ബിസിനസ് സംരംഭങ്ങളും ഒക്കെയായിരുന്നു തുടക്കത്തിൽ സംഘടനയുടെ ലക്ഷ്യങ്ങൾ. ക്രമേണ രാഷ്‌ട്രീയ രംഗത്തേക്കും കടന്നുകയറിയ ബ്രദർഹുഡ് കാലിഫേറ്റ് സ്ഥാപിക്കണമെന്നും ശരിയത്ത് രാജ്യനിയമമാക്കണമെന്നും ആവശ്യപ്പെട്ടു. ‘ഉത്തരം ഇസ്‌ലാമാണ്’ എന്ന മുദ്രാവാക്യം ബ്രദർഹുഡാണ് ആദ്യം ഉയർത്തിയത്. അയൽരാജ്യങ്ങളിലേക്കും ബ്രദർഹുഡിന്‍റെ ആശയങ്ങൾ വ്യാപിച്ചു. 2010 മുതൽ അറബ് രാജ്യങ്ങളിൽ പടർന്നുപിടിച്ച അറബ് വസന്തം പല രാജ്യങ്ങളിലും ബ്രദർഹുഡിനു സ്വീകാര്യത നേടിക്കൊടുത്തു. 2011ൽ ഈജിപ്ഷ്യൻ പാർലമെന്‍റിൽ അവർ വർധിച്ചതോതിൽ സാന്നിധ്യമറിയിച്ചു. 2012ൽ മൊഹമ്മദ് മോർസി പ്രസിഡന്‍റായെങ്കിലും പിറ്റേ വർഷം സൈന്യം അദ്ദേഹത്തെ പുറത്താക്കി. ജനാധിപത്യ മൂല്യങ്ങളെ മാനിക്കാൻ തയാറാകാഞ്ഞതിനാൽ അവർക്ക് ജനകീയ പ്രതിഷേധങ്ങളെ നേരിടേണ്ടിവന്നു. മാത്രമല്ല ഈജിപ്തിൽ ബ്രദർഹുഡിനെ ഒരു ഭീകര പ്രസ്ഥാനമായി മുദ്രകുത്തി നിരോധിച്ചു; തൊട്ടുപിന്നാലെ സൗദി അറേബ്യയും യുഎഇയും ബഹറിനും റഷ്യയും.

രാഷ്‌ട്രീയാധികാരം നേടി ഇസ്‌ലാമികഭരണം സ്ഥാപിക്കാൻ അക്രമം അനുവദനീയമാണെന്ന് സ്ഥാപക നേതാവായ ഹസൻ അൽ-ബന്ന വിശ്വസിച്ചിരുന്നു. നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുമ്പോൾതന്നെ രാഷ്‌ട്രീയ കൊലപാതകങ്ങളും അതിക്രമങ്ങളും ചെയ്യാനും അംഗങ്ങൾക്ക് മടിയുണ്ടായിരുന്നില്ല. പല തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകളുടെയും ആദർശങ്ങൾ ബ്രദർഹുഡിൽനിന്നു കടംകൊണ്ടവയാണ്. ഗാസയിലെ ഹമാസും ലബനോനിലെ ഹിസ്ബുള്ളായും ബ്രദർഹുഡിന്‍റെതന്നെ ശാഖകളായി കരുതപ്പെടുന്നു. അക്രമത്തിലൂടെ ഇതര മതസ്ഥരെയും മിതവാദികളായ മുസ്‌ലിംകളെയും ഇല്ലായ്മ ചെയ്യുന്നതിൽ അവർ തെറ്റൊന്നും കാണുന്നില്ല. ബ്രദർഹുഡ്തന്നെ ആക്രമ മാർഗം ഉപേക്ഷിച്ചെന്നും സമാധാനപൂർണവും ജനാധിപത്യപരവുമായ ഒരു സംഘടനയാണ് തങ്ങളെന്നും അവകാശപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്. ഖത്തറും തുർക്കിയുമാണ് ബ്രദർഹുഡിനെ ഇപ്പോഴും പിന്തുണയ്ക്കുന്ന രാജ്യങ്ങൾ.

കഴിഞ്ഞവർഷം ജനുവരിയിൽ യുഎഇ എട്ടു ബ്രിട്ടീഷ് സംഘടനകളെ ബ്രദർഹുഡുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിച്ചിരുന്നു. ഈ സംഘടനകളുടെമേൽ കടുത്ത നടപടികൾ എടുക്കണമെന്ന് പ്രതിപക്ഷം ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഗൾഫ് രാജ്യങ്ങളിൽപോലും നിരോധിക്കപ്പെട്ട അപകടകാരികളായ ഈ സംഘടനകളെ നിരോധിക്കാൻ ധൈര്യം കാണിക്കാത്തത് എന്താണെന്ന് നൈജൽ ഫരാജ് ചോദിക്കുന്നു. അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് പറയുന്നു: “ഗൾഫ് മേഖലയിലെ ഞങ്ങളുടെ ഏറ്റവും പ്രധാന സഖ്യകക്ഷികൾ കരുതുന്നത് പാശ്ചാത്യ നാടുകളിലെ ഇസ്‌ലാമിക മസ്തിഷ്ക പ്രക്ഷാളനം വളരെ അപകടകരമാണെന്നാണ്”.

ഇസ്രയേൽ-ഗാസ യുദ്ധത്തിനുശേഷം യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ യൂണിവേഴ്സിറ്റികളിൽ നടന്ന വിദ്യാർഥി പ്രകടനങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. വിദ്യാർഥികളിൽതന്നെ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണ് പ്രകടനങ്ങളിൽ പങ്കെടുത്തത്. അരാജകവാദികളും ഇടതുപക്ഷ തീവ്രവാദികളും ഇസ്‌ലാമിക ഭീകരസംഘടനാ പ്രവർത്തകരും ഒക്കെയായിരുന്നു അവരിൽ അനേകർ.

ഉദാത്തമായ മാനവിക ജനാധിപത്യ മൂല്യങ്ങൾ അല്ല അവരെ നയിച്ചത് എന്ന് വ്യക്തമാണ്. ഗാസയിലെ കുഞ്ഞുങ്ങളുടെ പേരുകൾ വായിച്ചു വിങ്ങിപ്പൊട്ടുന്ന അവർക്ക് നൈജീരിയയിലും ഇസ്രയേലിലെ നോവ ഫെസ്റ്റിവലിലും ഓസ്ട്രേലിയയിലെ ബോണ്ടി തീരത്തും ഇസ്‌ലാമിക ഭീകരർ കൊന്നുതള്ളിയ കുട്ടികളുടെ പേരറിയില്ല. ഉമർ ഖാലിദിനുവേണ്ടി സ്വരമുയർത്തുന്ന സൊഹറൻ മാംദാനിക്ക് ബംഗ്ലാദേശിൽ കൊല്ലപ്പെട്ട യോഗേഷ് ചന്ദ്ര റോയിയുടെ പേരറിയില്ല. ഇതെന്തൊരു ബ്രദർഹുഡ് എന്നു നിഷ്പക്ഷമതികളായ മനുഷ്യർ ചോദിച്ചുപോകും.

Tags : British universities terrorist centers

Recent News

Up