x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂമിയു‌ടെ നിലവിളി ഉച്ചകോടിയിൽ

ഡോ. ജോസ് ജോസഫ്
Published: December 6, 2025 02:09 AM IST | Updated: December 6, 2025 02:09 AM IST

ബ്രസീലിലെ ബെലേമിൽ മുപ്പതാമത് കാലാവസ്ഥാ ഉച്ചകോടി (സിഒപി 30) തുടങ്ങുന്നതിനുമുമ്പ് നവംബർ 17ന്, കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ വീഡിയോ സന്ദേശത്തിലൂടെ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിൽ മനുഷ്യരാശി പരാജയപ്പെടുകയാണെന്നും പ്രളയം, വരൾച്ച, കൊടുങ്കാറ്റുകൾ, അസഹ്യമായ കൊടുംചൂട് എന്നിവ "ദൈവത്തിന്‍റെ സൃഷ്‌ടികൾ’ നിലവിളിക്കുന്നതിന്‍റെ സൂചനകളാണെന്നും മാർപാപ്പ വ്യക്തമാക്കി.

ആമസോൺ കവാടത്തിലുള്ള ബെലേമിൽ സമ്മേളനത്തിന്‍റെ ഉദ്ഘാടന ദിവസങ്ങളെ പേമാരിയും വെള്ളപ്പൊക്കവും തടസപ്പെടുത്തി. കുറച്ചു ദിവസത്തിനുശേഷം സമ്മേളനവേദിക്ക് തീപിടിച്ച് പ്രതിനിധികളെ ഒഴിപ്പിക്കേണ്ടി വന്നപ്പോൾ മാർപാപ്പയുടെ സന്ദേശം പ്രവചനാത്മകമായി മാറി.

സിഒപി 30ന്‍റെ സംഘാടകരായ ബ്രസീൽ സമ്മേളനത്തിൽ "മ്യൂട്ടിറോ’ എന്ന പദം ആവർത്തിച്ച് ഉപയോഗിച്ചു. കൂട്ടായ ശ്രമം എന്നാണ് ഈ വാക്കിന്‍റെ അർഥം. അവസാന രാഷ്‌ട്രീയപ്രമേയത്തെ "ഗ്ലോബൽ മ്യൂട്ടിറോ’ എന്ന് ബ്രസീൽ വിശേഷിപ്പിച്ചു. ആഗോള താപനത്തിലെ വർധന വിനാശകരമായ 1.5 ഡിഗ്രി സെൽഷസിൽ താഴെയായി പരിമിതപ്പെടുത്തുന്ന ഒരു ത്വരിത നടപടിക്രമം രൂപപ്പെടുത്താൻ ലോകരാജ്യങ്ങൾക്കു ലഭിച്ച അവസാനത്തെ അവസരമായിരുന്നു ബെലേം കാലാവസ്ഥാ ഉച്ചകോടി. അമ്പേ പരാജയപ്പെട്ട കാലാവസ്ഥാ ഉച്ചകോടിയിൽ ഇല്ലാതെപോയതും "ഗ്ലോബൽ മ്യൂട്ടിറോ’ അല്ലെങ്കിൽ ആഗോള തലത്തിലുള്ള കൂട്ടായ ശ്രമമാണ്.

ആഗോളതാപനം 1.5 ഡിഗ്രി സെൽഷസിൽ താഴെ നിലനിർത്താനുള്ള 2015ലെ പാരീസ് കരാറിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി ശക്തമായ നടപടികൾ ഒന്നുമില്ലാതെയാണ് അവസാനിച്ചത്. തീരുമാനങ്ങൾ ഭാവിയിലേക്ക് മാറ്റി അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന പതിവു നാടകം ആവർത്തിച്ചു. അടിയന്തര കാലാവസ്ഥാ പ്രതിരോധ പദ്ധതികൾ അടുത്ത കാലാവസ്ഥാ സമ്മേളനങ്ങളിൽ പരിഗണിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു. മനുഷ്യപ്രേരിത കാരണങ്ങളാലുള്ള ആഗോളതാപനത്തിലെ വർധന 2024 ൽ 1.36 ഡിഗ്രി സെൽഷസ് കടന്നു. അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ വിസർജനം ഇന്നത്തെ നിരക്കിൽ തുടർന്നാൽ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ആഗോള താപനിലയിൽ കുറഞ്ഞത് 2.6 ഡിഗ്രി സെൽഷസിന്‍റെ വർധനയുണ്ടാകുമെന്ന് ഐക്യരാഷ്‌ട്ര സഭ മുന്നറിയിപ്പ് നൽകുന്നു. ഇത് മനുഷ്യരാശിയുടെ നിലനിൽപ്പിന് അത്യന്തം അപകടകരമാണ്.

ബെലേം ഉച്ചകോടിയെ "സത്യത്തിന്‍റെ ഉച്ചകോടി’ എന്നാണ് ബ്രസീലിന്‍റെ പ്രസിഡന്‍റ് ലുല ഡിസിൽവ വിശേഷിപ്പിച്ചത്. എന്നാൽ, അത് ഭൂമിയെ പ്രതിസന്ധിയിലാക്കുന്ന കാലാവസ്ഥാ വ്യതിയാനം എന്ന വലിയ സത്യത്തിനുനേരെ കണ്ണടയ്ക്കുകയായിരുന്നു.

ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി ഇല്ലാതാക്കൽ

ആഗോള താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷസിൽ പിടിച്ചുനിർത്താൻ ശേഷിക്കുന്ന കാർബൺ ബജറ്റ് അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന കാർബൺ ബജറ്റ് എന്നത് ആഗോളതാപന പരിധിയായ 1.5 ഡിഗ്രി സെൽഷസിൽ കവിയാതെ പിടിച്ചു നിർത്താൻ മനുഷ്യർക്ക് ഇനിയും പുറന്തള്ളാൻ കഴിയുന്ന കാർബൺ ഡൈ ഓക്സൈഡിന്‍റെ ആകെ അളവാണ്. അത് 2030ഓടെ ഏകദേശം തീരും. അന്തരീക്ഷത്തിലേക്കുള്ള മനുഷ്യപ്രേരിത ഹരിതഗൃഹ വാതക വിസർജനത്തിന്‍റെ 70 ശതമാനത്തിനും കാരണം കൽക്കരി, ഗ്യാസ്, പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതാണ്. 2023 ൽ ദുബായിൽ നടന്ന സിഒപി28 ൽ  ഇരുനൂറോളം രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഇതിനുള്ള കൃത്യമായ ഒരു റോഡ് മാപ്പ് തയാറാക്കുന്നതിൽ ബെലേം സമ്മേളനം പരാജയപ്പെട്ടു.

ട്രംപ് അമേരിക്കൻ പ്രസിഡന്‍റ് പദം ഏറ്റെടുത്തതിനെത്തുടർന്ന് അമേരിക്ക പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു പിന്മാറിയിരുന്നു. ബെലേം സമ്മേളനത്തിൽ അമേരിക്കൻ പ്രതിനിധികൾ പങ്കെടുത്തില്ല. സൗദി അറേബ്യ, റഷ്യ തുടങ്ങിയ "പെട്രോ സ്റ്റേറ്റു’കളുടെ സമ്മർദത്തെ തുടർന്ന് "ഫോസിൽ ഇന്ധനങ്ങൾ’ എന്ന വാക്കു പോലും ബെലേം സമ്മേളനത്തിന്‍റെ അന്തിമ പ്രസ്താവനയിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല.

കാലാവസ്ഥാ പ്രതിരോധ ഫണ്ട്

ചരിത്രപരമായി മനുഷ്യപ്രേരിത കാരണങ്ങളാൽ അന്തരീക്ഷത്തിലേക്ക് ഏറ്റവുമധികം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളിയത് സമ്പന്ന രാജ്യങ്ങളാണ്. എന്നാൽ ആഗോള താപനത്തിന്‍റെ ദുരിതം പേറുന്നത് പാവപ്പെട്ട രാജ്യങ്ങളും. ചരിത്രപരമായി ആഗോള താപനത്തിന്‍റെ 25 ശതമാനത്തിനും ഉത്തരവാദി പാരീസ് ഉടമ്പടിയിൽ നിന്നു പിന്മാറിയ അമേരിക്കയാണ്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് വികസ്വര രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കാൻ വികസിത രാജ്യങ്ങൾക്ക് ധാർമിക ബാധ്യതയുണ്ട്. കഴിഞ്ഞ വർഷം അസർബൈജാനിലെ ബാകുവിൽ നടന്ന സിഒപി 29ൽ കാലാവസ്ഥാ ധനസഹായത്തിന് രാജ്യങ്ങൾ ഒരു പുതിയ കൂട്ടായ ക്വാണ്ടിഫൈഡ് ലക്ഷ്യം (എൻസിക്യുജി ) നിശ്ചയിച്ചിരുന്നു. 2035 ആകുമ്പോഴേക്കും വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ ധനസഹായം നൽകുന്നത് പ്രതിവർഷം കുറഞ്ഞത് 1,30,000 കോടി യുഎസ് ഡോളറായി ഉയർത്തുന്നതിന് എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ബാകുവിലെ തീരുമാനം. ഇത് ബെലേം സമ്മേളനത്തിലും ആവർത്തിച്ചിരിക്കുന്നു. പാവപ്പെട്ട രാജ്യങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിന് രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച "ലോസ് ആൻഡ് ഡാമേജ്’ ഫണ്ട് ഉടൻ പ്രാവർത്തികമാക്കുമെന്നും ബെലേം സമ്മേളനത്തിൽ പ്രഖ്യാപനമുണ്ട്.


നീതിപൂർവകമായ പരിവർത്തനം

കാലാവസ്ഥാ വ്യതിയാനം നേരിടണമെങ്കിൽ ലോകം അതിവേഗം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണം. ഫോസിൽ യുഗത്തിൽനിന്ന് ബദൽ ഊർജസ്രോതസുകളിൽ ഊന്നിയ ഹരിത സമ്പദ് വ്യവസ്ഥയിലേക്ക് മാറുമ്പോൾ പരിവർത്തനം നീതിപൂർവമായിരിക്കണം. എന്നാൽ നീതിപൂർവമായ ഒരു പരിവർത്തന സംവിധാനം നടപ്പാക്കുന്നതിനുള്ള സമയക്രമം, സാങ്കേതിക - സാമ്പത്തിക സഹായങ്ങൾ എന്നിവ കൃത്യമായി നിർവചിച്ചിട്ടില്ല.

ബെലേം ജെൻഡർ ആക്‌ഷൻ പ്ലാൻ

കാലാവസ്ഥാ ആഘാതങ്ങളാൽ ഏറ്റവും കൂടുതൽ കഷ്‌ടപ്പെടുന്ന സ്ത്രീകളെയും പെൺകുട്ടികളെയും കാലാവസ്ഥാ നയങ്ങളുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നതാണ് സിഒപി 30 അംഗീകരിച്ച സുപ്രധാനമായ ജെൻഡർ ആക്‌ഷൻ പ്ലാൻ. അഞ്ച് മുൻഗണനാ മേഖലകളിൽ ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ഒമ്പതുവർഷത്തെ ദീർഘമായ റോഡ് മാപ്പാണ് നിശ്ചയിച്ചിരിക്കുന്നത്.

വനസംരക്ഷണത്തിന് ടിഎഫ്എഫ്എഫ്

ബ്രസീലിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ട്രോപ്പിക്കൽ ഫോറസ്റ്റ്സ് ഫോറെവർ ഫെസിലിറ്റി (ടിഎഫ്എഫ്) ഉപഗ്രഹ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് ഉഷ്ണമേഖലാ വനങ്ങൾ സംരക്ഷിക്കുന്ന രാജ്യങ്ങൾക്ക് പ്രതിഫലം നൽകുന്ന പെയ്മെന്‍റ് അധിഷ്ഠിത പദ്ധതിയാണ്. സംരക്ഷിക്കുന്ന ഓരോ ഹെക്‌ടർ ഉഷ്ണമേഖലാ വനത്തിനും രാജ്യങ്ങൾക്കു നേരിട്ട് പണം നൽകുന്നതിന് 12,500 കോടി ഡോളർ സമാഹരിക്കും. ബെലേം സമ്മേളനത്തിന്‍റെ പ്രധാന നേട്ടങ്ങളിലൊന്നായ ഈ നിക്ഷേപ ഫണ്ടിനുവേണ്ടി ആരംഭത്തിൽ ബ്രസീൽ 100 കോടി ഡോളർ നൽകും. ഇന്ത്യ അംഗമല്ല. നിരീക്ഷക രാജ്യമാണ്. ഉടൻതന്നെ അംഗമാകും.

ബെലേം പാക്കേജ്

ബെലേം രാഷ്‌ട്രീയ പാക്കേജിന്‍റെ ഭാഗമായി സുപ്രധാന തീരുമാനങ്ങൾ സമ്മേളനം അംഗീകരിച്ചു. ഇതിൽ ഏറ്റവും പ്രധാനം കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള മുന്നേറ്റത്തിൽ മാനവരാശിയെ ഒന്നിപ്പിക്കുക എന്ന "ആഗോള മ്യൂട്ടിറോ’ തീരുമാനമാണ്. ബെലേം പാക്കേജിന്‍റെ ഭാഗമായി കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് ദേശീയമായി നിശ്ചയിച്ച നടപടികളും (എൻഡിസി) ആഗോള താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷസിൽ പിടിച്ചുനിറുത്തുന്നതിനുള്ള പരിപാടികളും ത്വരിതമായി നടപ്പാക്കുന്നതിന് "ഗ്ലോബൽ ഇംപ്ലിമെന്‍റേഷൻ ആക്സിലറേറ്റർ’ സ്ഥാപിക്കും. ഇതിലെ രാജ്യങ്ങളുടെ പങ്കാളിത്തം നിർബന്ധിതമല്ല. സ്വമേധയാ, സഹകരണാടിസ്ഥാനത്തിലുള്ള പങ്കാളിത്തമായതിനാൽ ഫലപ്രാപ്തിയിൽ എത്തില്ല.

ബെലോം കാലാവസ്ഥാ സമ്മേളനത്തിന്‍റെ അന്തിമ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയ "ആഗോള തലത്തിലുള്ള കൂട്ടായ ശ്രമം’ എന്ന പ്രയോഗംതന്നെ വലിയ കാപട്യമാണ്. ഭൂമി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അപകടകരമായ ഘട്ടത്തിലേക്ക് കടന്നിട്ടും കൂട്ടായി പ്രതിരോധിക്കുന്നതിൽ രാജ്യങ്ങൾ പരാജയപ്പെട്ടു. ആർക്കും നിയമപരമായ ബാധ്യതയില്ലാത്തതും സമയക്രമം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതുമായ പദ്ധതികളാണ് ബെലോം സമ്മേളനത്തിൽ പ്രഖ്യാപിച്ചതിൽ കുടുതലും. വിരുദ്ധ താത്പര്യങ്ങളുടെ വിപരീത ചേരികളിലാണ് രാജ്യങ്ങൾ. കാലാവസ്ഥാ നീതി വിദൂരമായി തുടരുന്നു.

Tags : Summit Earth's Cry

Recent News

Up