നടൻ വിജയ് നായകനാകുന്ന ചിത്രം ജനനായകന്റെ റിലീസ് പ്രതിസന്ധി തുടരുന്നു. സെൻസർ ബോർഡ് ചിത്രം റിവൈസിംഗ് കമ്മിറ്റിക്കു വിട്ടതിനു പിന്നാലെയാണ് റിലീസ് പ്രതിസന്ധിയിലായത്.
അതേസമയം അവസാന നിമിഷത്തിലുള്ള സെൻസർ ബോർഡിന്റെ അപ്രതീക്ഷിത നീക്കത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.
ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിംഗിനായി സമർപ്പിച്ചിരുന്നു.
എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് പ്രതിസന്ധിലായി എന്നുള്ള റിപ്പോർട്ടുകൾ ഉയർന്നത്.
എച്ച്. വിനോദ് ആണ് ജന നായകൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലറിനും പാട്ടുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് അടുത്തിരിക്കെ സെൻസർ ബോർഡ് നടപടി അസാധാരണമെന്നാണ് ടിവികെ വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.
Tags : jananayakan release issue Tamil Cinema