അവലംബിത തിരക്കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ലാജോ ജോസ് ഏറ്റുമാനൂർ സ്വദേശിയാണ്. തിരക്കഥാകൃത്താകുക എന്ന ആഗ്രഹം മനസിൽ കുടിയേറിയപ്പോൾ ജോലി രാജിവച്ച് എഴുത്തിലേക്ക് തിരിയുകയായിരുന്നു.
കോഫി ഹൗസ്, റൂത്തന്റെ ലോകം, ഹൈഡ്രേഞ്ചിയ, റെസ്റ്റ് ഇൻ പീസ്, കന്യാ മരിയ എന്നിങ്ങനെ ഒന്നിനു പുറകെ ഒന്നായി രചനകൾ. എഴുതിയ നോവലുകൾ എല്ലാംതന്നെ ശ്രദ്ധിക്കപ്പെട്ടു.
റൂത്തിന്റെ ലോകം വായിച്ച സംവിധായകൻ അമൽ നീരദ് നേരിട്ട് ബന്ധപ്പെടുകയായിരുന്നു. അദ്ദേഹവുമായി ചേർന്ന് തിരക്കഥ രചിച്ചു. ബോഗയ്ൻവില്ല സംഭവിച്ചത് അങ്ങനെയാണ്. ആദ്യ തിരക്കഥയ്ക്കു തന്നെ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ലാജോ ജോസ്.
നാലു സിനിമകൾക്കുകൂടി തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്.
2027 മുതൽ ഈ സിനിമകളൊക്കെ റിലീസ് ചെയ്യും. മാടപ്പാട് വേമ്പേനിക്കൽ കുടുംബാംഗമാണ്. ഇപ്പോൾ ഏറ്റുമാനൂർ പേരൂർ കവലയ്ക്കു സമീപം താമസിക്കുന്നു. ഭാര്യ സരിത എൽഐസി ഡെവലപ്മെന്റ് ഓഫീസർ. പ്ലസ് ടു വിദ്യാർഥിനി അൽവിനയും ഏഴാം ക്ലാസ് വിദ്യാർഥി ആര്യനുമാണ് മക്കൾ.
Tags : Lajo Jose Screenplay Kerala State Film Awards