x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിടിച്ചുപറിക്കുന്നതിന് തുല്യമാണ് ആ പ്രവണത; യാമി ഗൗതം പറയുന്നു


Published: December 6, 2025 02:35 PM IST | Updated: December 6, 2025 02:35 PM IST

ഒരു പുതിയ സിനിമയ്ക്കു നല്ല പ്രചാരം ഉറപ്പാക്കാൻ പണം നൽകുന്നതോ, പണം നൽകിയില്ലെങ്കിൽ റിലീസിന് മുമ്പുതന്നെ നെഗറ്റീവ് കാര്യങ്ങൾ തുടർച്ചയായി എഴുതുന്നതോ ആയ ഈ പ്രവണത പിടിച്ചുപറിക്കുന്നതിന് തുല്യമാണെന്ന് തുറന്നടിച്ചു നടി യാമി ഗൗതം.

ബോളിവുഡിൽ വളർന്നുവരുന്ന സിനിമയുടെ റിലീസിന് തൊട്ടുമുമ്പുള്ള ഹൈപ്പ് സംസ്കാരത്തെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് യാമി വിമർശിച്ചത്. വിപണനതന്ത്രങ്ങളിലൂടെ സിനിമകൾക്ക് കൃത്രിമമായി ഹൈപ്പ് ഉണ്ടാക്കുന്ന രീതി അവസാനിപ്പിക്കാൻ സിനിമാ വ്യവസായത്തിലെ സഹപ്രവർത്തകരോട് അഭ്യർഥിക്കുന്നു.

എന്‍റെ ഭർത്താവ് ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ എന്ന ചിത്രം റദ്ദാക്കൽ സംസ്കാരത്തിന് ഇരയാകാൻ സാധ്യതയുണ്ട്. ഒരു സിനിമയ്ക്ക് നല്ല 'ഹൈപ്പ്' ഉറപ്പാക്കാൻ പണം നൽകുന്നതോ, പണം നൽകിയില്ലെങ്കിൽ റിലീസിന് മുമ്പുതന്നെ നെഗറ്റീവ് കാര്യങ്ങൾ തുടർച്ചയായി എഴുതുന്നതോ ആയ ഈ പ്രവണത പിടിച്ചുപറിക്കുന്നതിനു തുല്യമാണ്. ഇതു സിനിമാ വ്യവസായത്തിന്‍റെ ഭാവിയെ വലിയ രീതിയിൽ ബാധിക്കാൻ പോകുന്ന ഒരു പ്ലേഗ് ആണ്.

ആദിത്യ ധർ ധുരന്ധർ എന്ന സിനിമയ്ക്കായി ചെയ്ത കഠിനാധ്വാനം വളരെ വലുതാണ്. ഈ പ്രവണത വ്യവസായത്തിലെ പുതിയ "നോർമൽ" ആണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ഈ "ട്രെൻഡ്" എന്ന രാക്ഷസൻ ഒടുവിൽ എല്ലാവരെയും ദോഷകരമായി ബാധിക്കും.

കഴിഞ്ഞ അഞ്ചു വർഷമായി യഥാർഥ വിജയവും ഉപരിപ്ലവമായ വിജയവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിൽ ആർക്കും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ധൈര്യമില്ല. കാരണം അവിടു്ത വ്യവസായം നിരവധി കാര്യങ്ങളിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട്. ആ വ്യവസായം പല മേഖലകളിലും ഒരുമിച്ച് നിൽക്കുന്നു. നമ്മുടെ ബഹുമാനപ്പെട്ട നിർമാതാക്കളോടും സംവിധായകരോടും നടന്മാരോടും ഈ ഘട്ടത്തിൽ തന്നെ ഈ പുഴുത്ത സംസ്കാരത്തെ അവസാനിപ്പിക്കാനും അതിനെ നിരുത്സാഹപ്പെടുത്താനും ഒരുമിച്ച് വരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. 

സിനിമ നിർമിക്കുന്നതിന്‍റെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന്‍റെയും സന്തോഷത്തെ നമുക്ക് കൊല്ലരുത്, പ്രേക്ഷകർക്ക് അവരുടെ  തോന്നലുകൾ തീരുമാനിക്കാൻ അവസരം നൽകണം. നമ്മുടെ വ്യവസായ പരിസ്ഥിതിയെ നാം സംരക്ഷിക്കണം- യാമി വ്യക്തമാക്കി.

‌യാമി ഗൗതമിന്‍റെആശങ്കകൾക്ക് പിന്തുണയുമായി നടൻ ഹൃത്വിക് റോഷൻ പ്രതികരിച്ചു. ഫീ ഡ്ബാക്കിലൂടെ നമ്മെ മെച്ചപ്പെടുത്താൻ യഥാർഥ അഭിപ്രായങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ. അഭിപ്രായസ്വാതന്ത്ര്യമില്ലാതെ സത്യമില്ലാതെ, അവർക്കോ നമ്മൾക്കോ എന്ത് സംതൃപ്തിയാണ് പ്രതീക്ഷിക്കാനാവുക? എന്ന് ഹൃത്വിക് റോഷൻ ചോദിച്ചു. പരമാർഥം എന്നാണ് യാമി ഇതിനോട് പ്രതികരിച്ചത്. നടി ടിസ്ക ചോപ്രയും യാമിക്ക് പിന്തുണയുമായി രംഗത്തുവന്നു.

 

Tags : Yami Gautam bollywood news movie news

Recent News

Up