ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയ ദിവസം ഓർത്തെടുത്ത് നടൻ ടൊവീനോ തോമസ്. 2012 ജനുവരി 28-നാണ് താരം പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിൽ അഭിനയിക്കാനായി കാമറയ്ക്ക് മുന്നിലെത്തിയത്. ആ യാത്ര എവിടെയൊക്കെയോ എത്തുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ടൊവീനോ കുറിച്ചു.
14 വർഷം മുൻപ് ഇതേ ദിവസമാണ് ഞാൻ ആദ്യമായി ഒരു സിനിമാ കാമറയ്ക്ക് മുന്നിലെത്തിയത്. ആ യാത്ര എവിടെയൊക്കെ എത്തുമെന്ന് അന്ന് അറിയില്ലായിരുന്നു. ഈ പാതയിൽ എന്നോടൊപ്പം സഞ്ചരിച്ച ഓരോരുത്തരോടും നന്ദി പറയുന്നു. എല്ലാവരെയും സ്നേഹിക്കുന്നു. വീഡിയോയ്ക്കൊപ്പം ടൊവീനോ കുറിച്ചു.
ലേസി ഡിസൈനറാണ് എഐ വിഡിയോ ഒരുക്കിയത്. ഇനിയും പലതും കാണാനിരിക്കുന്നതേയുള്ളൂ എന്ന സൂചന നൽകി പിക്ചർ അഭി ബാക്കി ഹേ മേരേ ദോസ്ത് എന്ന് കൂടി കുറിച്ചാണ് ടൊവിനോ പോസ്റ്റ് അവസാനിപ്പിച്ചത്.
2012 ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലാണ് ടൊവീനോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വർഷങ്ങളിൽ പുറത്തിറങ്ങിയ എബിസിഡി, എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിലൂടെ ടൊവിനോ ആരാധകശ്രദ്ധ പിടിച്ചുപറ്റി. മായാനദി, മിന്നൽ മുരളി പോലുള്ള ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഡിജോ ജോസ് ആന്റണിയുടെ പള്ളിച്ചട്ടമ്പി ആണ് ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
Tags : Tovino first appeared camera